തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടലൂർ ചോമന്റവിട സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്തു. അണ്ടലൂരിലെ വൈഷ്ണവ് എന്ന വാവക്കുട്ടനെയാണ്(19) ടൗണ് സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതിലുള്ള രാഷ് ട്രീയ വിരോധമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള എഫ്ഐആറിൽ പറയുന്നത്.
അതിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആറു പ്രതികൾക്കുവേണ്ടി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തു. പ്രതികൾക്കായി ഹാജരാകാൻ സിപിഎമ്മിന്റെ പ്രമുഖ അഭിഭാഷകൻ വിസമ്മതിച്ചതിനെത്തുടർന്നു മറ്റൊരു അഭിഭാഷകനായ പ്രഥ്യുവാണു ജാമ്യഹർജി ഫയൽ ചെയ്തത്. ഒന്നാം പ്രതി അണ്ടലൂർ മണപ്പുറം വീട്ടിൽ മിഥുൻ(27), നാലാം പ്രതി അണ്ടലൂരിലെ രോഹൻ (29), അഞ്ചാം പ്രതി അണ്ടലൂർ ലീലറാമിൽ പ്രജുൽ(25), ആറാം പ്രതി പാലയാട് ഷാഹിനം വീട്ടിൽ ഷമിൽ(26), ഏഴാം പ്രതി പാലയാട് തോട്ടുമ്മൽ വീട്ടിൽ റിജേഷ്(27), എട്ടാം പ്രതി പാലയാട് കേളോത്ത് വീട്ടിൽ അജേഷ്(27) എന്നിവർക്കുവേണ്ടിയാണ് ഇന്നലെ രാവിലെ ജാമ്യഹർജി നൽകിയത്.
വധക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും യഥാർഥ പ്രതികളെ കിട്ടാത്തതിനാൽ നിരപരാധികളായ തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണു പ്രതികൾ ജാമ്യഹർജിയിൽ പറഞ്ഞിട്ടുള്ളത്. തങ്ങൾ പാർട്ടി അംഗത്വമുള്ളവരല്ലെന്നും ക്ലബ്ബിൽ മാത്രമാണ് അംഗത്വമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആറു പ്രതികൾക്കുവേണ്ടി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തു. പ്രതികൾക്കായി ഹാജരാകാൻ സിപിഎമ്മിന്റെ പ്രമുഖ അഭിഭാഷകൻ വിസമ്മതിച്ചതിനെത്തുടർന്നു മറ്റൊരു അഭിഭാഷകനായ പ്രഥ്യുവാണു ജാമ്യഹർജി ഫയൽ ചെയ്തത്. ഒന്നാം പ്രതി അണ്ടലൂർ മണപ്പുറം വീട്ടിൽ മിഥുൻ(27), നാലാം പ്രതി അണ്ടലൂരിലെ രോഹൻ (29), അഞ്ചാം പ്രതി അണ്ടലൂർ ലീലറാമിൽ പ്രജുൽ(25), ആറാം പ്രതി പാലയാട് ഷാഹിനം വീട്ടിൽ ഷമിൽ(26), ഏഴാം പ്രതി പാലയാട് തോട്ടുമ്മൽ വീട്ടിൽ റിജേഷ്(27), എട്ടാം പ്രതി പാലയാട് കേളോത്ത് വീട്ടിൽ അജേഷ്(27) എന്നിവർക്കുവേണ്ടിയാണ് ഇന്നലെ രാവിലെ ജാമ്യഹർജി നൽകിയത്.
വധക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും യഥാർഥ പ്രതികളെ കിട്ടാത്തതിനാൽ നിരപരാധികളായ തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണു പ്രതികൾ ജാമ്യഹർജിയിൽ പറഞ്ഞിട്ടുള്ളത്. തങ്ങൾ പാർട്ടി അംഗത്വമുള്ളവരല്ലെന്നും ക്ലബ്ബിൽ മാത്രമാണ് അംഗത്വമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.