+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാക്കാഴം കന്പിവളപ്പ് നിവാസികൾ പൊരിയുന്നു

അന്പലപ്പുഴ: അധികൃതരുടെ അനാസ്ഥയാൽ കനത്ത ചൂടിലും വോൾട്ടേജ് ക്ഷാമം മൂലം ഒരു പ്രദേശം ദുരിതത്തിൽ. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 12ാം വാർഡ് കാക്കാഴം കന്പിവളപ്പ്
കാക്കാഴം കന്പിവളപ്പ് നിവാസികൾ പൊരിയുന്നു
അന്പലപ്പുഴ: അധികൃതരുടെ അനാസ്ഥയാൽ കനത്ത ചൂടിലും വോൾട്ടേജ് ക്ഷാമം മൂലം ഒരു പ്രദേശം ദുരിതത്തിൽ. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാർഡ് കാക്കാഴം കന്പിവളപ്പ് പ്രദേശമാണ് വോൾട്ടേജ് ഇല്ലാത്തതുമൂലം വർഷങ്ങളായി ഇരുട്ടിലായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു വോട്ടഭ്യർഥിച്ചു വന്ന മന്ത്രി ജി. സുധാകരനോടും നാട്ടുകാർ ഈ പ്രശ്നം പറഞ്ഞതിനെ തുടർന്ന് സുധാകരനും വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പു നൽകിയിരുന്നു.
സുധാകരൻ മന്ത്രിയായപ്പോൾ നടത്തിയ ഇടപെടലിലാണ് മാസങ്ങൾക്കു മുന്പ് പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ട്രാൻസ്ഫോർമർ സ്ഥാപിച്ചു പുതിയ വൈദ്യുതി കന്പി വലിച്ചെങ്കിലും ഇതു പ്രവർത്തനക്ഷമമാക്കാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ഡിവൈഎഫ്ഐ അടക്കമുള്ള വിവിധ സംഘടനകളും നാട്ടുകാരും സമരങ്ങൾ നടത്തുകയും കഐസ്ഇബി അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിനാണെങ്കിൽ വർഷങ്ങളുടെ പഴക്കമുണ്ട്. വേനൽക്കാലത്തും കുട്ടികളുടെ പരീക്ഷക്കാലത്തുമാണ് ഏറെ ദുരിതം. സാധാരണക്കാർ താമസിക്കുന്ന ഈ പ്രദേശത്ത് വോൾട്ടേജ് ഇല്ലാത്തതു മൂലം ഫാൻ അടക്കം ഗൃഹോപകരണങ്ങൾ കേടാകുന്നതും നിത്യസംഭവമാണ്. വൃദ്ധരടക്കം കിടപ്പു രോഗികളും കുട്ടികളും ഏറെയുള്ള പ്രദേശത്ത് ഏറെ ബുദ്ധിമുട്ടിലാണ് നാട്ടുകാർ.
ട്രാൻസ്ഫോർമർ സ്ഥാപിച്ച് ജോലികൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോൾ അല്പം ജോലി കൂടി ബാക്കിയുണ്ടെന്നും മാർച്ചോടെ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും ഇനിയും അതു യാഥാർഥ്യമായില്ല.