കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ സൗന്ദര്യബോധം ആസ്വദിക്കാൻ സാധാരണക്കാരനുപോലും കഴിയുന്നുവെന്നതാണു ബിനാലെയുടെ വിജയമെന്നു പ്രിയദർശൻ പറഞ്ഞു. ബിനാലെയുടെ സൗന്ദര്യബോധം സിനിമയിലും അനുകരണീയമാണ്. ആർക്കിടെക്ചർ വിദ്യാർഥിനിയായ മകൾ കല്യാണിയോടൊപ്പം ബിനാലെ കാണാനെത്തിയതായിരുന്നു പ്രിയദർശൻ.
ബിനാലെ പ്രദർശനങ്ങളുടെ എല്ലാ സൃഷ്ടികളുടെയും അന്തഃസത്ത പൂർണമായും മനസിലാക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ലെന്നു പ്രിയദർശൻ പറഞ്ഞു. പക്ഷേ, ഇതിൽ പ്രകടമായിരിക്കുന്ന സൗന്ദര്യബോധം അപാരമാണ്. അതു സൃഷ്ടികളിൽ മാത്രമല്ല, എല്ലാ ബിനാലെ വേദികളിലും അവിടുത്തെ അന്തരീക്ഷത്തിലും പ്രകടമാണ്. അതുകൊണ്ടു തന്നെയാണ് കുടുംബസമേതം ആളുകൾ ബിനാലെയ്ക്ക് എത്താൻ കാരണം.
സംവിധായകനെന്ന നിലയിൽ സിനിമയിൽ ഉപയോഗിക്കാൻ പറ്റിയ പലതും ബിനാലെയിൽ കാണാനായി എന്നു പ്രിയദർശൻ പറഞ്ഞു. സമൂഹത്തിന്റെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് സംവിധായകൻ. ആ തരത്തിൽ ബിനാലെ പ്രദർശനങ്ങൾ കാണാൻ വീണ്ടുമെത്തുമെന്നും എല്ലാ പ്രദർശനങ്ങളും തനിക്ക് ആസ്വദിക്കാൻ പറ്റിയെന്നും ആദ്യമായി ബിനാലെ സന്ദർശിച്ച പ്രിയദർശൻ പറഞ്ഞു.
കലാമൂല്യമുള്ള സമാന്തര സിനിമകൾ പ്രദർശിപ്പിക്കാൻ ബിനാലെ നൽകിയ അവസരം സംവിധായകരെ സംബന്ധിച്ചു വലിയ കാര്യമാണെന്നു ബിനാലെ സന്ദർശിച്ച ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ദേശീയ പരിസ്ഥിതി ചലച്ചിത്ര പുരസ്കാര ജേതാവുമായ സംവിധായകൻ ജോഷി മാത്യു പറഞ്ഞു.
ബിനാലെ പ്രദർശനങ്ങളുടെ എല്ലാ സൃഷ്ടികളുടെയും അന്തഃസത്ത പൂർണമായും മനസിലാക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ലെന്നു പ്രിയദർശൻ പറഞ്ഞു. പക്ഷേ, ഇതിൽ പ്രകടമായിരിക്കുന്ന സൗന്ദര്യബോധം അപാരമാണ്. അതു സൃഷ്ടികളിൽ മാത്രമല്ല, എല്ലാ ബിനാലെ വേദികളിലും അവിടുത്തെ അന്തരീക്ഷത്തിലും പ്രകടമാണ്. അതുകൊണ്ടു തന്നെയാണ് കുടുംബസമേതം ആളുകൾ ബിനാലെയ്ക്ക് എത്താൻ കാരണം.
സംവിധായകനെന്ന നിലയിൽ സിനിമയിൽ ഉപയോഗിക്കാൻ പറ്റിയ പലതും ബിനാലെയിൽ കാണാനായി എന്നു പ്രിയദർശൻ പറഞ്ഞു. സമൂഹത്തിന്റെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് സംവിധായകൻ. ആ തരത്തിൽ ബിനാലെ പ്രദർശനങ്ങൾ കാണാൻ വീണ്ടുമെത്തുമെന്നും എല്ലാ പ്രദർശനങ്ങളും തനിക്ക് ആസ്വദിക്കാൻ പറ്റിയെന്നും ആദ്യമായി ബിനാലെ സന്ദർശിച്ച പ്രിയദർശൻ പറഞ്ഞു.
കലാമൂല്യമുള്ള സമാന്തര സിനിമകൾ പ്രദർശിപ്പിക്കാൻ ബിനാലെ നൽകിയ അവസരം സംവിധായകരെ സംബന്ധിച്ചു വലിയ കാര്യമാണെന്നു ബിനാലെ സന്ദർശിച്ച ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ദേശീയ പരിസ്ഥിതി ചലച്ചിത്ര പുരസ്കാര ജേതാവുമായ സംവിധായകൻ ജോഷി മാത്യു പറഞ്ഞു.