കണ്ണൂർ: ധർമടം അണ്ടലൂരിലെ സന്തോഷ് വധം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. സന്തോഷ് വധക്കേസിൽ പാർട്ടിക്ക് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഏതെങ്കിലും പാർട്ടിപ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ ഇവരെ പാർട്ടി സംരക്ഷിക്കില്ലെന്നും നേതാക്കൾ ആവർത്തിക്കുന്നതിനിടെ പാർട്ടി പ്രവർത്തകർ തന്നെ അറസ്റ്റിലായതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സന്തോഷ് വെട്ടേറ്റു മരിച്ചത്. കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത് കണ്ണൂരിലെ ആദ്യത്തെ സംഭവമാണ്. പ്രതികളുടെ സിപിഎം ബന്ധം വ്യക്തമായിട്ടും സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ്. നേരത്തെ ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോഴും പാർട്ടിക്കു ബന്ധമില്ലെന്നായിരുന്നു സിപിഎം ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന ഉൾപ്പെടെയുള്ളവയിൽ പാർട്ടി നേതാക്കളുടെ പങ്ക് വ്യക്തമായിരുന്നു. ഈ കേസിൽ അറസ്റ്റിലായി കോടതി ശിക്ഷിച്ച കൊടി സുനി, രജീഷ്, കിർമാനി മനോജ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കേസ് നടത്തിപ്പിൽ പാർട്ടി പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ടതും ഏറെ വിവാദമായിരുന്നു.
സന്തോഷിന്റെ കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നു നേതൃത്വം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ പിടിയിലായവർക്കുള്ള പാർട്ടി ബന്ധം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പാർട്ടി നേതൃത്വമറിയാതെ അണികളിൽ ചിലർ നടത്തിയ അക്രമം കൊലപാതകത്തിൽ കലാശിച്ചതാണെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ കേഡർ പാർട്ടി എന്ന രീതിയിൽ പ്രവർത്തിക്കുന്ന സിപിഎമ്മിന് അണികളിലെ പിടി അയഞ്ഞിരിക്കുന്നു എന്നതിലേക്കാണു സംഭവം വിരൽ ചൂണ്ടുന്നത്. നേതൃത്വത്തിന് അണികളുടെമേൽ സ്വാധീനമില്ലെന്ന അവസ്ഥ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ്.
അതിനിടെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നും സ്വത്ത് തർക്കത്തെ തുടർന്നുള്ള കുടുംബവഴക്കാണു കൊലയ്ക്കു പിന്നിലെന്നുമാണു സിപിഎം ആരോപിക്കുന്നത്. ധർമടം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം നവംബറിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടു സന്തോഷ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ സന്തോഷിനെ ജാമ്യത്തിലിറക്കിയത് അരയാക്കണ്ടി സാലി എന്ന സിപിഎം പ്രവർത്തകനായിരുന്നുവെന്നും സിപിഎമ്മിനു സന്തോഷുമായി ഒരു തരത്തിലുള്ള വിരോധവും ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണിതെന്നുമാണു ജില്ലാ സെക്രട്ടറി പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
കൊലപാതകം സംബന്ധിച്ചു സമഗ്രാന്വേഷണം വേണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പാർട്ടിക്കു ബന്ധമില്ലെന്നും ആർഎസ്എസിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ജയരാജൻ ആരോപിച്ചതിന്റെ തൊട്ടു പിന്നാലെ പാർട്ടി പ്രവർത്തകർ തന്നെ അറസ്റ്റിലായതോടെ ഈ പ്രതിസന്ധി എങ്ങിനെ തരണം ചെയ്യും എന്ന ആശങ്കയിലാണ് നേതൃത്വം.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സന്തോഷ് വെട്ടേറ്റു മരിച്ചത്. കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത് കണ്ണൂരിലെ ആദ്യത്തെ സംഭവമാണ്. പ്രതികളുടെ സിപിഎം ബന്ധം വ്യക്തമായിട്ടും സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ പാർട്ടിക്കു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ്. നേരത്തെ ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോഴും പാർട്ടിക്കു ബന്ധമില്ലെന്നായിരുന്നു സിപിഎം ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന ഉൾപ്പെടെയുള്ളവയിൽ പാർട്ടി നേതാക്കളുടെ പങ്ക് വ്യക്തമായിരുന്നു. ഈ കേസിൽ അറസ്റ്റിലായി കോടതി ശിക്ഷിച്ച കൊടി സുനി, രജീഷ്, കിർമാനി മനോജ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കേസ് നടത്തിപ്പിൽ പാർട്ടി പ്രത്യക്ഷമായും പരോക്ഷമായും ഇടപെട്ടതും ഏറെ വിവാദമായിരുന്നു.
സന്തോഷിന്റെ കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നു നേതൃത്വം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ പിടിയിലായവർക്കുള്ള പാർട്ടി ബന്ധം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പാർട്ടി നേതൃത്വമറിയാതെ അണികളിൽ ചിലർ നടത്തിയ അക്രമം കൊലപാതകത്തിൽ കലാശിച്ചതാണെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ കേഡർ പാർട്ടി എന്ന രീതിയിൽ പ്രവർത്തിക്കുന്ന സിപിഎമ്മിന് അണികളിലെ പിടി അയഞ്ഞിരിക്കുന്നു എന്നതിലേക്കാണു സംഭവം വിരൽ ചൂണ്ടുന്നത്. നേതൃത്വത്തിന് അണികളുടെമേൽ സ്വാധീനമില്ലെന്ന അവസ്ഥ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ്.
അതിനിടെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നും സ്വത്ത് തർക്കത്തെ തുടർന്നുള്ള കുടുംബവഴക്കാണു കൊലയ്ക്കു പിന്നിലെന്നുമാണു സിപിഎം ആരോപിക്കുന്നത്. ധർമടം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം നവംബറിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടു സന്തോഷ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ സന്തോഷിനെ ജാമ്യത്തിലിറക്കിയത് അരയാക്കണ്ടി സാലി എന്ന സിപിഎം പ്രവർത്തകനായിരുന്നുവെന്നും സിപിഎമ്മിനു സന്തോഷുമായി ഒരു തരത്തിലുള്ള വിരോധവും ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണിതെന്നുമാണു ജില്ലാ സെക്രട്ടറി പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
കൊലപാതകം സംബന്ധിച്ചു സമഗ്രാന്വേഷണം വേണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പാർട്ടിക്കു ബന്ധമില്ലെന്നും ആർഎസ്എസിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ജയരാജൻ ആരോപിച്ചതിന്റെ തൊട്ടു പിന്നാലെ പാർട്ടി പ്രവർത്തകർ തന്നെ അറസ്റ്റിലായതോടെ ഈ പ്രതിസന്ധി എങ്ങിനെ തരണം ചെയ്യും എന്ന ആശങ്കയിലാണ് നേതൃത്വം.