കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഒരു കേസിൽ കൂടി സിബിഐ കുറ്റപത്രം സമർപ്പിച്ചു. അൽ സറാഫാ റിക്രൂട്ട്മെന്റ് ഏജൻസിയുമായി ബന്ധപ്പെട്ട കേസിലാണ് ഏജൻസി ഉടമയായ ഉതുപ്പ് വർഗീസ് അടക്കം എട്ടുപേർക്കെതിരേ സിബിഐ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഒത്താശ ചെയ്ത പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എൽ. അഡോൽഫാണ് കേസിലെ ഒന്നാം പ്രതി. അൽ സറാഫാ ട്രാവൽ ആൻഡ് മാൻപവർ കണ്‍സൾട്ടൻസി സ്ഥാപനത്തിന്റെ ഉടമ ഉതുപ്പ് വർഗീസ്, അൽ സറാഫയിലെ ജോലിക്കാരായ ജെസി, കെ.എസ്. പ്രദീപ്, സുരേഷ് ഫോറക്സ് ഉടമ വി.എസ്. സുരേഷ് ബാബു, മലബാർ ഫോറിൻ എക്സ്ചേഞ്ച് ഉടമ അബ്ദുൾ നസീർ, ഉതുപ്പ് വർഗീസിന്റെ ഭാര്യ സൂസൻ തോമസ് എന്നിവർക്കെതിരേയാണ് കോടതിയുടെ കുറ്റപത്രം.
അന്യയമായി സമ്പാദിച്ച പണം ഹവാലാ ഇടപാടു വഴി വിദേശത്തേക്ക് കടത്താൻ ഒത്താശ ചെയ്ത കുറ്റത്തിനാണ് സുരേഷ് ഫോറക്സ് ഉടമ സുരേഷ് ബാബുവിനേയും മലബാർ ഫോറിൻ എക്സ്ചേഞ്ച് ഉടമ അബ്ദുൾ നസീറിനേയും പ്രതി ചേർത്തത്. സ്ഥാപനത്തിന്റെ ചെർമാൻ എന്ന നിലയിലാണ് ഉതുപ്പ് വർഗീസിന്റെ ഭാര്യയെ പ്രതിയാക്കിയത്.
അന്യായമായി പണം തട്ടിയെടുക്കൽ, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ സിബിഐ ചുമത്തിയിരിക്കുന്നത്. ഏകദേശം 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് സിബിഐ സംശയിക്കുന്നത്.
2014 ഡിസംബർ മുതൽ 2015 മാർച്ച് വരെ പ്രതികൾ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് വൻ തട്ടിപ്പ് നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 19,500 രൂപ ഈടാക്കി റിക്രൂട്ട്മെന്റ് നടത്തേണ്ട ഏജൻസി ഇതിന്റെ നൂറിരട്ടിയായ 19.5 ലക്ഷം രൂപ വീതം ഓരോ ഉദ്യോഗാർഥിയിൽനിന്നും ഈടാക്കിയെന്നാണ് സിബിഐയുടെ അന്വേഷണത്തിൽ വ്യക്തമായത്. ഉതുപ്പ് വർഗീസിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സിബിഐക്കായിട്ടില്ല.
റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഒത്താശ ചെയ്ത പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എൽ. അഡോൽഫാണ് കേസിലെ ഒന്നാം പ്രതി. അൽ സറാഫാ ട്രാവൽ ആൻഡ് മാൻപവർ കണ്‍സൾട്ടൻസി സ്ഥാപനത്തിന്റെ ഉടമ ഉതുപ്പ് വർഗീസ്, അൽ സറാഫയിലെ ജോലിക്കാരായ ജെസി, കെ.എസ്. പ്രദീപ്, സുരേഷ് ഫോറക്സ് ഉടമ വി.എസ്. സുരേഷ് ബാബു, മലബാർ ഫോറിൻ എക്സ്ചേഞ്ച് ഉടമ അബ്ദുൾ നസീർ, ഉതുപ്പ് വർഗീസിന്റെ ഭാര്യ സൂസൻ തോമസ് എന്നിവർക്കെതിരേയാണ് കോടതിയുടെ കുറ്റപത്രം.
അന്യയമായി സമ്പാദിച്ച പണം ഹവാലാ ഇടപാടു വഴി വിദേശത്തേക്ക് കടത്താൻ ഒത്താശ ചെയ്ത കുറ്റത്തിനാണ് സുരേഷ് ഫോറക്സ് ഉടമ സുരേഷ് ബാബുവിനേയും മലബാർ ഫോറിൻ എക്സ്ചേഞ്ച് ഉടമ അബ്ദുൾ നസീറിനേയും പ്രതി ചേർത്തത്. സ്ഥാപനത്തിന്റെ ചെർമാൻ എന്ന നിലയിലാണ് ഉതുപ്പ് വർഗീസിന്റെ ഭാര്യയെ പ്രതിയാക്കിയത്.
അന്യായമായി പണം തട്ടിയെടുക്കൽ, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ സിബിഐ ചുമത്തിയിരിക്കുന്നത്. ഏകദേശം 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് സിബിഐ സംശയിക്കുന്നത്.
2014 ഡിസംബർ മുതൽ 2015 മാർച്ച് വരെ പ്രതികൾ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് വൻ തട്ടിപ്പ് നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 19,500 രൂപ ഈടാക്കി റിക്രൂട്ട്മെന്റ് നടത്തേണ്ട ഏജൻസി ഇതിന്റെ നൂറിരട്ടിയായ 19.5 ലക്ഷം രൂപ വീതം ഓരോ ഉദ്യോഗാർഥിയിൽനിന്നും ഈടാക്കിയെന്നാണ് സിബിഐയുടെ അന്വേഷണത്തിൽ വ്യക്തമായത്. ഉതുപ്പ് വർഗീസിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സിബിഐക്കായിട്ടില്ല.