തിരുവനന്തപുരം: കർഷകർ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്നെടുത്ത കാർഷിക വായ്പകൾക്കു രണ്ടു മാസത്തെ പലിശ ഒഴിവാക്കും.
2016 ഏപ്രിൽ ഒന്നു മുതൽ 2016 സെപ്റ്റംവർ 30 വരെ സഹകരണ ബാങ്കുകളിൽനിന്ന് അനുവദിച്ച ഹ്രസ്വകാല കാർഷിക വായ്പകളുടെ രണ്ടു മാസത്തെ (നവംബർ,ഡിസംബർ) നാലു ശതമാനം പലിശയാണു ആദ്യഗഡുവായി ഒഴിവാക്കി ഉത്തരവായിട്ടുള്ളത്.
കൂടാതെ കൃത്യമായി വായ്പ അടയ്ക്കുന്ന കർഷകർക്കു നൽകി വരുന്ന മൂന്നു ശതമാനം വായ്പ ഇളവ് തുടർന്നും നൽകും. കേന്ദ്ര സർക്കാർ നബാർഡ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി അനുസരിച്ചു ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ഈ പദ്ധതി പ്രകാരമുള്ള വായ്പ പലിശ ഇളവ് 25നു മുന്പ് അതാതു കർഷകരുടെ വായ്പ അക്കൗണ്ടുകളിൽ വരവുവയ്ക്കുന്നതിനു നബാർഡ് നിർദേശം നൽകി.
2016 ഏപ്രിൽ ഒന്നു മുതൽ 2016 സെപ്റ്റംവർ 30 വരെ സഹകരണ ബാങ്കുകളിൽനിന്ന് അനുവദിച്ച ഹ്രസ്വകാല കാർഷിക വായ്പകളുടെ രണ്ടു മാസത്തെ (നവംബർ,ഡിസംബർ) നാലു ശതമാനം പലിശയാണു ആദ്യഗഡുവായി ഒഴിവാക്കി ഉത്തരവായിട്ടുള്ളത്.
കൂടാതെ കൃത്യമായി വായ്പ അടയ്ക്കുന്ന കർഷകർക്കു നൽകി വരുന്ന മൂന്നു ശതമാനം വായ്പ ഇളവ് തുടർന്നും നൽകും. കേന്ദ്ര സർക്കാർ നബാർഡ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി അനുസരിച്ചു ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ഈ പദ്ധതി പ്രകാരമുള്ള വായ്പ പലിശ ഇളവ് 25നു മുന്പ് അതാതു കർഷകരുടെ വായ്പ അക്കൗണ്ടുകളിൽ വരവുവയ്ക്കുന്നതിനു നബാർഡ് നിർദേശം നൽകി.