കൊച്ചി: കേന്ദ്രസർക്കാർ ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയർത്തിയത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എറണാകുളം മറൈൻ ഡ്രൈവിൽ ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) 24-ാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന എൽഐസി അടക്കമുള്ള പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളുടെ ഓഹരികൾ വിൽക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാൻ വേണ്ടിയാണ്.
ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായി പോരാടണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു. എഐഐഇഎ അഖിലേന്ത്യാ അധ്യക്ഷൻ അമാനുല്ല ഖാൻ അധ്യക്ഷത വഹിച്ചു.
മുൻ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ്, സിഐടിയു ദേശീയ ഉപാധ്യക്ഷൻ സി.കെ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
എറണാകുളം മറൈൻ ഡ്രൈവിൽ ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) 24-ാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന എൽഐസി അടക്കമുള്ള പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളുടെ ഓഹരികൾ വിൽക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാൻ വേണ്ടിയാണ്.
ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായി പോരാടണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു. എഐഐഇഎ അഖിലേന്ത്യാ അധ്യക്ഷൻ അമാനുല്ല ഖാൻ അധ്യക്ഷത വഹിച്ചു.
മുൻ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ്, സിഐടിയു ദേശീയ ഉപാധ്യക്ഷൻ സി.കെ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.