കോട്ടയം: കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ എൺപത്തഞ്ചാം ജന്മദിന മായ 29ന് കാരുണ്യദിനമായി ആഘോഷിക്കുമെന്നു വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. രാവിലെ 11നും രണ്ടിനുമിടയിൽ അഗതിമന്ദിരങ്ങൾ, ബാലഭവനങ്ങൾ, ആശുപത്രികൾ, പാലിയേറ്റീവ് കെയർ തുടങ്ങി 1000 സ്ഥാപനങ്ങളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ പാർട്ടി പ്രവർത്തകർ വിതരണം ചെയ്യും.
റേഷൻ വിതരണ പ്രതിസന്ധി, ക്ഷേമപെൻഷൻ മുടക്കം, റബർ വില സ്ഥിരതാ പദ്ധതിയിലെ അനിശ്ചിതത്വം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് സെക്രട്ടറിയറ്റിനു മുമ്പിൽ ജനകീയ ധർണ നടത്താനും ഇന്നലെ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. കെ.എം. മാണിയുടെ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങളേറെയും നടപ്പാക്കാൻ ഇടതുമുന്നണി സർക്കാരിനു സാധിച്ചിട്ടില്ല. സംസ്ഥാന ബജറ്റ് ഫണ്ടിൽ വകയിരുത്തിയതിൽ 26 ശതമാനം തുകപോലും പദ്ധതികൾക്കു വിനിയോഗിച്ചിട്ടില്ല.
ബിജെപി മുന്നണിയുമായി സഖ്യം ചേരാൻ പാർട്ടി ഒരിക്കലും തയാറല്ലെന്നും ഒരു മുന്നണിയോടും ബന്ധം സ്ഥാപിക്കാതെ സ്വതന്ത്ര നിലപാടിൽ പാർട്ടി തനിച്ചു മുന്നോട്ടുപോകാൻ ചരൽക്കുന്ന് ക്യാമ്പിലെടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്നും ജോസ് കെ. മാണിയും സി.എഫ്. തോമസും ജോയി ഏബ്രഹാമും പറഞ്ഞു. കേരള കോണ്ഗ്രസ് പാർട്ടിയെയും പാർട്ടി നേതൃത്വത്തെയും വേർതിരിച്ചുകണ്ടു മുന്നണിയിലേക്കു ക്ഷണിച്ച ബിജെപി നിലപാടും സമീപനവും പാർട്ടിക്കു സ്വീകാര്യമല്ല. കേരളത്തിൽ എല്ലാ മുന്നണികളോടും പാർട്ടി തുല്യ അകൽച്ച പാലിക്കുകയാണ്. അതേസമയം കേന്ദ്രത്തിൽ യുപിഎക്കു പ്രശ്നാധിഷ്ഠിത പിൻതുണ നൽകുന്നുമുണ്ട്.
റേഷൻ വിതരണ പ്രതിസന്ധി, ക്ഷേമപെൻഷൻ മുടക്കം, റബർ വില സ്ഥിരതാ പദ്ധതിയിലെ അനിശ്ചിതത്വം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് സെക്രട്ടറിയറ്റിനു മുമ്പിൽ ജനകീയ ധർണ നടത്താനും ഇന്നലെ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. കെ.എം. മാണിയുടെ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങളേറെയും നടപ്പാക്കാൻ ഇടതുമുന്നണി സർക്കാരിനു സാധിച്ചിട്ടില്ല. സംസ്ഥാന ബജറ്റ് ഫണ്ടിൽ വകയിരുത്തിയതിൽ 26 ശതമാനം തുകപോലും പദ്ധതികൾക്കു വിനിയോഗിച്ചിട്ടില്ല.
ബിജെപി മുന്നണിയുമായി സഖ്യം ചേരാൻ പാർട്ടി ഒരിക്കലും തയാറല്ലെന്നും ഒരു മുന്നണിയോടും ബന്ധം സ്ഥാപിക്കാതെ സ്വതന്ത്ര നിലപാടിൽ പാർട്ടി തനിച്ചു മുന്നോട്ടുപോകാൻ ചരൽക്കുന്ന് ക്യാമ്പിലെടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്നും ജോസ് കെ. മാണിയും സി.എഫ്. തോമസും ജോയി ഏബ്രഹാമും പറഞ്ഞു. കേരള കോണ്ഗ്രസ് പാർട്ടിയെയും പാർട്ടി നേതൃത്വത്തെയും വേർതിരിച്ചുകണ്ടു മുന്നണിയിലേക്കു ക്ഷണിച്ച ബിജെപി നിലപാടും സമീപനവും പാർട്ടിക്കു സ്വീകാര്യമല്ല. കേരളത്തിൽ എല്ലാ മുന്നണികളോടും പാർട്ടി തുല്യ അകൽച്ച പാലിക്കുകയാണ്. അതേസമയം കേന്ദ്രത്തിൽ യുപിഎക്കു പ്രശ്നാധിഷ്ഠിത പിൻതുണ നൽകുന്നുമുണ്ട്.