തൃശൂർ: വികേന്ദ്രീകൃത ആസൂത്രണപദ്ധതി പിണറായി കേന്ദ്രീകൃത പദ്ധതിയാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനകീയാസൂത്രണത്തിന്റെ പേരിൽ മുൻകാലങ്ങളിൽ എൽഡിഎഫ് നടത്തിയ അഴിമതി ആവർത്തിക്കാനാണു ശ്രമമെങ്കിൽ പ്രതിപക്ഷം അതിനെ നേരിടുമെന്നും ചെന്നിത്തല തൃശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൃശൂരിൽ സംഘടിപ്പിച്ച ജനകീയാസൂത്രണ സെമിനാറിൽ കമ്യൂണിസ്റ്റ്രാഷ്ട്രീയം കലർത്താനാണു സർക്കാർ ശ്രമിച്ചത്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ സെമിനാറിനെക്കുറിച്ച് വിവരം നൽകിയിരുന്നില്ല. വെള്ളിയാഴ്ച വൈകിയാണു പരിപാടിയുടെ നോട്ടീസ് ഓഫീസിൽ ലഭിച്ചത്. വകുപ്പ് മന്ത്രി നേരിട്ടു വിളിച്ചു പരിപാടിക്കു വരണമെന്നു പറഞ്ഞിരുന്നെങ്കിലും തന്റെ റോൾ എന്തെന്ന് അറിയിച്ചിരുന്നില്ലെ ന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തൃശൂരിൽ സംഘടിപ്പിച്ച ജനകീയാസൂത്രണ സെമിനാറിൽ കമ്യൂണിസ്റ്റ്രാഷ്ട്രീയം കലർത്താനാണു സർക്കാർ ശ്രമിച്ചത്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ സെമിനാറിനെക്കുറിച്ച് വിവരം നൽകിയിരുന്നില്ല. വെള്ളിയാഴ്ച വൈകിയാണു പരിപാടിയുടെ നോട്ടീസ് ഓഫീസിൽ ലഭിച്ചത്. വകുപ്പ് മന്ത്രി നേരിട്ടു വിളിച്ചു പരിപാടിക്കു വരണമെന്നു പറഞ്ഞിരുന്നെങ്കിലും തന്റെ റോൾ എന്തെന്ന് അറിയിച്ചിരുന്നില്ലെ ന്നും ചെന്നിത്തല കുറ്റപ്പെടുത്തി.