തിരുവനന്തപുരം: മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ വേദി, 150ൽ അധികം കലാകാരന്മാർ, വേദിയിൽ മിന്നിമറയുന്ന കുതിരകളും ഒട്ടകവും അടക്കമുള്ള പക്ഷിമൃഗാദികൾ, അത്യാധുനിക സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിച്ച സെറ്റിൽ നിമിഷങ്ങൾക്കകം മാറിമറയുന്ന ദൃശ്യങ്ങൾ. തലസ്ഥാനത്തെ കലാസ്വാദകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയത്തിനാണ് ഇന്നലെ കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട് വേദിയായത്.
കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം.സൂസപാക്യം, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി എന്നിവരടക്കമുള്ള പ്രമുഖർ ഈ ദൃശ്യവിസ്മയത്തിന് സാക്ഷികളായപ്പോൾ നിലയ്ക്കാത്ത കൈയടികളോടെയാണ് യേശുക്രിസ്തുവിന്റെ ജീവചരിത്രം ആധാരമാക്കിയുള്ള എന്റെ രക്ഷകൻ എന്ന ബൈബിൾ മെഗാഷോ അവസാനിച്ചത്. 1200ഓളം പേർക്ക് മെഗാഷോ കാണാവുന്ന തരത്തിലായിരുന്നു സദസ് ഒരുക്കിയിരുന്നത്.
എന്റെ രക്ഷകൻ അഥവാ മൈ സേവിയർ എന്ന ബൈബിൾ സ്റ്റേജ് ഷോയുടെ രംഗാവിഷ്കാരവും സംവിധാനവും സൂര്യാ കൃഷ്ണമൂർത്തിയാണ് നിർവഹിച്ചത്. 20 സെന്റ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിലാണ് ഇതിനായി പ്രത്യേക സെറ്റ് ഒരുക്കിയിരുന്നത്. 150ഓളം കലാകാരൻമാരും, അമ്പതോളം പക്ഷിമൃഗാദികളും മെഗാഷോയുടെ ഭാഗമായി രംഗത്തെത്തി.
ചങ്ങനാശേരി ചെത്തിപ്പുഴയിൽ പ്രവർത്തിക്കുന്ന സർഗക്ഷേത്ര കൾചറൽ ആൻഡ് ചാരിറ്റബിൽ സെന്റർ, മാർ ക്രിസോസ്റ്റം വേൾഡ് പീസ് ഫൗണ്ടേഷൻ, സൂര്യ എന്നീ സംഘനടകൾ ചേർന്നായിരുന്നു ഈ ദൃശ്യവിസ്മയം ഒരുക്കിയത്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിന്നുള്ള 25 വ്യക്തികൾ ചേർന്നാണ് ബൈബിൾ മെഗാ ഷോ അവതരിപ്പിക്കുന്നതിനുള്ള പണം മുടക്കിയത്. ആദ്യഘട്ടത്തിൽ ഒരു കോടിയോളം രൂപയാണ് നാടകത്തിന്റെ ചെലവ്.
കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം മുതൽ കുരിശുമരണം വരെയും സ്വർഗാരോഹണവുമായിരുന്നു എന്റെ രക്ഷകനിലെ പ്രമേയം. ചിട്ടയോടെയുള്ള പരിശീലനത്തിലൂടെയാണ് ഓരോ കലാകാരനും വേദിയിലെത്തിയത്. അമ്പരപ്പിക്കുന്ന കഥാപാത്ര വിന്യാസത്തിലൂടെ കഥാപാത്രങ്ങൾ കൈയടി നേടിയപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ മെഗാഷോ എന്ന ഖ്യാതിയും എന്റെ രക്ഷകന് സ്വന്തമായി.
ബൈബിൾ മെഗാഷോയിൽ പങ്കെടുത്ത കലാകാരൻമാരിലും സാങ്കേതിക വിദഗ്ധരിലും കൂടുതൽ ആളുകളും ക്രിസ്ത്യൻ മതവിഭാഗത്തിനു പുറത്തുനിന്നുള്ളവരാണെന്ന പ്രത്യേകതയും ഈ കലാപ്രദർശനത്തിന് ഉണ്ടായിരുന്നു. കേരളാ കാത്തലിക് ബിഷപ് കൗണ്സിലിന്റെയും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടേയും പണ്ഡിതരുടേയും സാന്നിധ്യത്തിലായിരുന്നു ഇന്നലെ ആദ്യ പ്രദർശനം നടന്നത്. ഇന്നും തിങ്കളാഴ്ചയും വൈകുന്നേരം ഏഴിന് സൂര്യ അംഗങ്ങൾക്കായും 24ന് ക്ഷണിക്കപ്പെട്ട സദസിനു മുന്നിലും ഈ ബൈബിൾ സ്റ്റേജ് ഷോ അവതരിപ്പിക്കും.
100 വയസു തികയുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്തയ്ക്ക് ആദരവ് അർപ്പിച്ചാണ് 24ന് ബൈബിൾ മെഗാ ഷോ അരങ്ങിലെത്തുക. കവി പ്രഫ. വി. മദൂസൂദനൻ നായരുടെ വരികൾക്ക് പണ്ഡിറ്റ് രമേശ് നാരായണൻ ആണ് സംഗീതം പകർന്നത്. മെഗാഷോയിലെ കലാകാരന്മാർക്കുള്ള മേക്കപ്പ് നിർവഹിച്ചത് പ്രമുഖ സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദാണ്. അനിൽ ചെമ്പൂരാണ് വേഷവിധാനം നിർവഹിച്ചത്.
റിച്ചാർഡ് ജോസഫ്
കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം.സൂസപാക്യം, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി എന്നിവരടക്കമുള്ള പ്രമുഖർ ഈ ദൃശ്യവിസ്മയത്തിന് സാക്ഷികളായപ്പോൾ നിലയ്ക്കാത്ത കൈയടികളോടെയാണ് യേശുക്രിസ്തുവിന്റെ ജീവചരിത്രം ആധാരമാക്കിയുള്ള എന്റെ രക്ഷകൻ എന്ന ബൈബിൾ മെഗാഷോ അവസാനിച്ചത്. 1200ഓളം പേർക്ക് മെഗാഷോ കാണാവുന്ന തരത്തിലായിരുന്നു സദസ് ഒരുക്കിയിരുന്നത്.
എന്റെ രക്ഷകൻ അഥവാ മൈ സേവിയർ എന്ന ബൈബിൾ സ്റ്റേജ് ഷോയുടെ രംഗാവിഷ്കാരവും സംവിധാനവും സൂര്യാ കൃഷ്ണമൂർത്തിയാണ് നിർവഹിച്ചത്. 20 സെന്റ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിലാണ് ഇതിനായി പ്രത്യേക സെറ്റ് ഒരുക്കിയിരുന്നത്. 150ഓളം കലാകാരൻമാരും, അമ്പതോളം പക്ഷിമൃഗാദികളും മെഗാഷോയുടെ ഭാഗമായി രംഗത്തെത്തി.
ചങ്ങനാശേരി ചെത്തിപ്പുഴയിൽ പ്രവർത്തിക്കുന്ന സർഗക്ഷേത്ര കൾചറൽ ആൻഡ് ചാരിറ്റബിൽ സെന്റർ, മാർ ക്രിസോസ്റ്റം വേൾഡ് പീസ് ഫൗണ്ടേഷൻ, സൂര്യ എന്നീ സംഘനടകൾ ചേർന്നായിരുന്നു ഈ ദൃശ്യവിസ്മയം ഒരുക്കിയത്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിന്നുള്ള 25 വ്യക്തികൾ ചേർന്നാണ് ബൈബിൾ മെഗാ ഷോ അവതരിപ്പിക്കുന്നതിനുള്ള പണം മുടക്കിയത്. ആദ്യഘട്ടത്തിൽ ഒരു കോടിയോളം രൂപയാണ് നാടകത്തിന്റെ ചെലവ്.
കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം മുതൽ കുരിശുമരണം വരെയും സ്വർഗാരോഹണവുമായിരുന്നു എന്റെ രക്ഷകനിലെ പ്രമേയം. ചിട്ടയോടെയുള്ള പരിശീലനത്തിലൂടെയാണ് ഓരോ കലാകാരനും വേദിയിലെത്തിയത്. അമ്പരപ്പിക്കുന്ന കഥാപാത്ര വിന്യാസത്തിലൂടെ കഥാപാത്രങ്ങൾ കൈയടി നേടിയപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ മെഗാഷോ എന്ന ഖ്യാതിയും എന്റെ രക്ഷകന് സ്വന്തമായി.
ബൈബിൾ മെഗാഷോയിൽ പങ്കെടുത്ത കലാകാരൻമാരിലും സാങ്കേതിക വിദഗ്ധരിലും കൂടുതൽ ആളുകളും ക്രിസ്ത്യൻ മതവിഭാഗത്തിനു പുറത്തുനിന്നുള്ളവരാണെന്ന പ്രത്യേകതയും ഈ കലാപ്രദർശനത്തിന് ഉണ്ടായിരുന്നു. കേരളാ കാത്തലിക് ബിഷപ് കൗണ്സിലിന്റെയും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടേയും പണ്ഡിതരുടേയും സാന്നിധ്യത്തിലായിരുന്നു ഇന്നലെ ആദ്യ പ്രദർശനം നടന്നത്. ഇന്നും തിങ്കളാഴ്ചയും വൈകുന്നേരം ഏഴിന് സൂര്യ അംഗങ്ങൾക്കായും 24ന് ക്ഷണിക്കപ്പെട്ട സദസിനു മുന്നിലും ഈ ബൈബിൾ സ്റ്റേജ് ഷോ അവതരിപ്പിക്കും.
100 വയസു തികയുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്തയ്ക്ക് ആദരവ് അർപ്പിച്ചാണ് 24ന് ബൈബിൾ മെഗാ ഷോ അരങ്ങിലെത്തുക. കവി പ്രഫ. വി. മദൂസൂദനൻ നായരുടെ വരികൾക്ക് പണ്ഡിറ്റ് രമേശ് നാരായണൻ ആണ് സംഗീതം പകർന്നത്. മെഗാഷോയിലെ കലാകാരന്മാർക്കുള്ള മേക്കപ്പ് നിർവഹിച്ചത് പ്രമുഖ സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദാണ്. അനിൽ ചെമ്പൂരാണ് വേഷവിധാനം നിർവഹിച്ചത്.
റിച്ചാർഡ് ജോസഫ്