മൂവാറ്റുപുഴ: അഴിമതി ആരോപിച്ചു സംസ്ഥാന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നലെ പ്രാഥമിക വാദം നടന്നു. വിശദമായ വാദം കേൾക്കുന്നതിനു കേസ് 23ലേക്കു മാറ്റി.
വാദിക്കു കേസിൽ കൂടുതൽ തെളിവുകളുണ്ടെങ്കിൽ അന്നു ഹാജരാക്കാൻ കോടതി അനുമതി നൽകി. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സോളാർ പാനൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു നഷ്ടം വരുത്തിയെന്നു കാണിച്ചു ചേർത്തല ചെങ്ങടകരി മൈക്കിൾ വർഗീസാണു ഹർജി ഫയൽ ചെയ്തത്.
വാദിക്കു കേസിൽ കൂടുതൽ തെളിവുകളുണ്ടെങ്കിൽ അന്നു ഹാജരാക്കാൻ കോടതി അനുമതി നൽകി. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സോളാർ പാനൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു നഷ്ടം വരുത്തിയെന്നു കാണിച്ചു ചേർത്തല ചെങ്ങടകരി മൈക്കിൾ വർഗീസാണു ഹർജി ഫയൽ ചെയ്തത്.