കണ്ണൂർ: സംസ്ഥാന കലോത്സവത്തിന്റെ ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ നടന്ന രാഷ്ട്രീയ കൊലപാതകം കണ്ണൂരിനെ ആശങ്കയുടെ കരിനിഴലിലാഴ്ത്തി. ജില്ലയ്ക്കകത്തു നിന്നും പുറത്തുനിന്നുമായി കലാസ്വാദകർ കണ്ണൂരിലേക്ക് ഒഴുകിക്കൊണ്ടിരിക്കെയാണു തലശേരി അണ്ടല്ലൂരിൽ നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. അർധരാത്രിയിൽത്തന്നെ ജില്ലാ ഹർത്താലും പ്രഖ്യാപിച്ചു.
പത്തു വർഷത്തിനു ശേഷമാണു സംസ്ഥാന സ്കൂൾ കലോത്സവത്തിനു കണ്ണൂർ ആതിഥ്യമരുളുന്നത്. സംഘാടന മികവിലൂടെ കലോത്സവത്തെ അഭിമാനസ്തംഭമാക്കിക്കൊണ്ട്, കൊലയുടെ നാടല്ല, കലയുടെ നാടാണു കണ്ണൂർ എന്ന് തെളിയിക്കാനുള്ള പരിശ്രമത്തിലായിരുന്നു എല്ലാവരും. എന്നാൽ, ഒറ്റ രാത്രികൊണ്ട് എല്ലാം തകിടംമറിഞ്ഞു. കലോത്സവത്തിന് എത്തിയ മറ്റു ജില്ലക്കാർ കണ്ണൂരിനെക്കുറിച്ചു കേട്ടറിഞ്ഞതെല്ലാം നേരിട്ട് കണ്ട് അനുഭവിച്ചു. കൊലപാതകം, ഹർത്താൽ, പോരാത്തതിനു കലോത്സവേദിക്കരികിലായുള്ള റോഡുകളിൽ സംഘർഷം, കല്ലേറ്, ടിയർ ഗ്യാസ് പ്രയോഗം, ടയർ കത്തിക്കൽ, കുത്തിയിരിപ്പ്...ഒരു പകൽമുഴുവൻ കണ്ണൂർ നഗരം മുൾമുനയിലായിരുന്നു.
കൊലപാതക, രാഷ്ട്രീയാക്രമണ ജില്ലയെന്ന പേരുദോഷം മാറ്റിയെടുക്കാൻ ഭരണ-രാഷ്ട്രീയതലങ്ങളിൽ കൂട്ടായപ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നതിനിടെയാണു ധർമടം സംഭവമെന്നതാണു ഖേദകരം. ജില്ലയിലെ രാഷ്ട്രീയ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ആവിഷ്കരിച്ച സംവിധാനങ്ങളൊന്നും ഫലപ്രദമല്ലെന്നാണു ജില്ലയിലെ വിവിധ അക്രമസംഭവങ്ങൾ വ്യക്തമാക്കുന്നത്.
രാഷ്ട്രീയ പകയിലും ബോംബു നിർമാണത്തിനിടെയുമായി കഴിഞ്ഞ വർഷം എട്ടു ജീവനുകളായിരുന്നു ഹോമിക്കപ്പെട്ടത്. ഇത്തരം ദുർമരണങ്ങൾ ഈ വർഷമെങ്കിലും ആവർത്തിക്കാതിരിക്കണമേ എന്ന പ്രാർഥനയോടെയും പ്രതീക്ഷയോടെയുമാണുപുതുവർഷത്തിലേക്ക് കണ്ണൂർ ചുവടുവച്ചത്. രാഷ്ട്രീയ എതിരാളികളെ വെട്ടിപ്പരിക്കേൽപ്പിക്കലും പാർട്ടി ഓഫീസുകൾക്കു നേരെയുള്ള അക്രമങ്ങളുമായിരുന്നു പ്രധാനം. ഇപ്പോൾ ഒരാൾ കൊല്ലപ്പെട്ടതോടെ അക്രമം പടരുമോ എന്ന ആശങ്കയിലാണ് കണ്ണൂരിലെ സാധാരണ ജനങ്ങൾ. ഇത്തരം അവസ്ഥ ഒഴിവാക്കാൻ രാഷ് ട്രീയ പാർട്ടി നേതൃത്വം തന്നെ ജില്ലാ ഭരണകൂടത്തിനും പോലീസിനും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
പ്രാദേശികമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം വിഷയങ്ങൾ അവിടങ്ങളിൽ തന്നെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു വിവിധ പാർട്ടികളുടെ ജില്ലാ നേതാക്കൾ സർവകക്ഷി സമാധാനയോഗങ്ങളിൽ ഉറപ്പും നൽകിയിരുന്നു. ഇതു പ്രകാരം പോലീസ് സ്റ്റേഷനുകളുടെ പരിധി കേന്ദ്രമാക്കി രാഷ്ട്രീയ പാർട്ടിയിലെ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തി പ്രാദേശിക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രാദേശിക സമിതികളുടെ പ്രവർത്തനം ഫലവത്തല്ലെന്നും യോഗങ്ങളും ചർച്ചകളും നടത്തി പിരിയുമ്പോഴും രാഷ്ട്രീയ വൈരം മാറുന്നില്ലെന്നുമാണു ഇപ്പോൾ കണ്ണൂർ നൽകുന്ന സൂചനകൾ.
പത്തു വർഷത്തിനു ശേഷമാണു സംസ്ഥാന സ്കൂൾ കലോത്സവത്തിനു കണ്ണൂർ ആതിഥ്യമരുളുന്നത്. സംഘാടന മികവിലൂടെ കലോത്സവത്തെ അഭിമാനസ്തംഭമാക്കിക്കൊണ്ട്, കൊലയുടെ നാടല്ല, കലയുടെ നാടാണു കണ്ണൂർ എന്ന് തെളിയിക്കാനുള്ള പരിശ്രമത്തിലായിരുന്നു എല്ലാവരും. എന്നാൽ, ഒറ്റ രാത്രികൊണ്ട് എല്ലാം തകിടംമറിഞ്ഞു. കലോത്സവത്തിന് എത്തിയ മറ്റു ജില്ലക്കാർ കണ്ണൂരിനെക്കുറിച്ചു കേട്ടറിഞ്ഞതെല്ലാം നേരിട്ട് കണ്ട് അനുഭവിച്ചു. കൊലപാതകം, ഹർത്താൽ, പോരാത്തതിനു കലോത്സവേദിക്കരികിലായുള്ള റോഡുകളിൽ സംഘർഷം, കല്ലേറ്, ടിയർ ഗ്യാസ് പ്രയോഗം, ടയർ കത്തിക്കൽ, കുത്തിയിരിപ്പ്...ഒരു പകൽമുഴുവൻ കണ്ണൂർ നഗരം മുൾമുനയിലായിരുന്നു.
കൊലപാതക, രാഷ്ട്രീയാക്രമണ ജില്ലയെന്ന പേരുദോഷം മാറ്റിയെടുക്കാൻ ഭരണ-രാഷ്ട്രീയതലങ്ങളിൽ കൂട്ടായപ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നതിനിടെയാണു ധർമടം സംഭവമെന്നതാണു ഖേദകരം. ജില്ലയിലെ രാഷ്ട്രീയ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ആവിഷ്കരിച്ച സംവിധാനങ്ങളൊന്നും ഫലപ്രദമല്ലെന്നാണു ജില്ലയിലെ വിവിധ അക്രമസംഭവങ്ങൾ വ്യക്തമാക്കുന്നത്.
രാഷ്ട്രീയ പകയിലും ബോംബു നിർമാണത്തിനിടെയുമായി കഴിഞ്ഞ വർഷം എട്ടു ജീവനുകളായിരുന്നു ഹോമിക്കപ്പെട്ടത്. ഇത്തരം ദുർമരണങ്ങൾ ഈ വർഷമെങ്കിലും ആവർത്തിക്കാതിരിക്കണമേ എന്ന പ്രാർഥനയോടെയും പ്രതീക്ഷയോടെയുമാണുപുതുവർഷത്തിലേക്ക് കണ്ണൂർ ചുവടുവച്ചത്. രാഷ്ട്രീയ എതിരാളികളെ വെട്ടിപ്പരിക്കേൽപ്പിക്കലും പാർട്ടി ഓഫീസുകൾക്കു നേരെയുള്ള അക്രമങ്ങളുമായിരുന്നു പ്രധാനം. ഇപ്പോൾ ഒരാൾ കൊല്ലപ്പെട്ടതോടെ അക്രമം പടരുമോ എന്ന ആശങ്കയിലാണ് കണ്ണൂരിലെ സാധാരണ ജനങ്ങൾ. ഇത്തരം അവസ്ഥ ഒഴിവാക്കാൻ രാഷ് ട്രീയ പാർട്ടി നേതൃത്വം തന്നെ ജില്ലാ ഭരണകൂടത്തിനും പോലീസിനും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
പ്രാദേശികമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം വിഷയങ്ങൾ അവിടങ്ങളിൽ തന്നെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു വിവിധ പാർട്ടികളുടെ ജില്ലാ നേതാക്കൾ സർവകക്ഷി സമാധാനയോഗങ്ങളിൽ ഉറപ്പും നൽകിയിരുന്നു. ഇതു പ്രകാരം പോലീസ് സ്റ്റേഷനുകളുടെ പരിധി കേന്ദ്രമാക്കി രാഷ്ട്രീയ പാർട്ടിയിലെ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തി പ്രാദേശിക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രാദേശിക സമിതികളുടെ പ്രവർത്തനം ഫലവത്തല്ലെന്നും യോഗങ്ങളും ചർച്ചകളും നടത്തി പിരിയുമ്പോഴും രാഷ്ട്രീയ വൈരം മാറുന്നില്ലെന്നുമാണു ഇപ്പോൾ കണ്ണൂർ നൽകുന്ന സൂചനകൾ.