മുളങ്കുന്നത്തുകാവ് (തൃശൂർ): പേയിളകിയ തെരുവുനായയുടെ ആക്രമണത്തിൽ 30 പേർക്കു പരിക്ക്. ഇന്നലെ രാവിലെ ആറോടെ പട്ടാമ്പിയിലാണു സംഭവം. കൊപ്പം സെന്ററിൽനിന്നു കൊടുമുക്കുവരെയുള്ള 12 കിലോമീറ്റർ വഴിയിലാണ് തെരുവുനായ് ആക്രമിച്ചത്.
കടിയേറ്റനിലയിൽ പട്ടാമ്പി കൊടുമുക്ക് സ്വദേശികളായ കുന്നത്തുതൊടിയിൽ സെയ്തലവി(60), അൻഷിബ(10), ഷംസുദീന്റെ മകൾ ഫാത്തിമ സഹന(13), പട്ടാമ്പി പെരുമുടിയൂർ ജമീല(44), ഫസിൽ അജീബ്(37), കൊഴുക്കത്തേരി ജയരാമൻ(62), പട്ടാമ്പി മുതുക്കര കരളംകുന്നത്ത് വീട്ടിൽ മൊയ്തീൻ(52), മുതുവല താമിയുടെ ഭാര്യ ചിന്നമ്മ(50), കൊടുമുത്ത് മുഹമ്മദ് അലാവുദീൻ(73), തമിഴ്നാട് സ്വദേശി ശേഖരൻ(45) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കു കൊണ്ടുപോയി. ചിലരുടെ പരിക്ക് ഗുരുതരമാണ്. നിസാര പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷനല്കി വിട്ടയച്ചു.
കടിയേറ്റനിലയിൽ പട്ടാമ്പി കൊടുമുക്ക് സ്വദേശികളായ കുന്നത്തുതൊടിയിൽ സെയ്തലവി(60), അൻഷിബ(10), ഷംസുദീന്റെ മകൾ ഫാത്തിമ സഹന(13), പട്ടാമ്പി പെരുമുടിയൂർ ജമീല(44), ഫസിൽ അജീബ്(37), കൊഴുക്കത്തേരി ജയരാമൻ(62), പട്ടാമ്പി മുതുക്കര കരളംകുന്നത്ത് വീട്ടിൽ മൊയ്തീൻ(52), മുതുവല താമിയുടെ ഭാര്യ ചിന്നമ്മ(50), കൊടുമുത്ത് മുഹമ്മദ് അലാവുദീൻ(73), തമിഴ്നാട് സ്വദേശി ശേഖരൻ(45) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കു കൊണ്ടുപോയി. ചിലരുടെ പരിക്ക് ഗുരുതരമാണ്. നിസാര പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷനല്കി വിട്ടയച്ചു.