കോട്ടയം: ഇടതുപക്ഷത്തെ കടന്നാക്രമിച്ചു കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപി നയരൂപീകരണം. കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയത്തു നടന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിലാണു പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പാർട്ടിയെ ശക്തിപ്പെടുത്താൻ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിച്ചത്.
പരിസ്ഥിതി മുതൽ ദളിതരുടെ വിഷയങ്ങൾ വരെ ഇതിനായി വിനിയോഗിക്കും. കോണ്‍ഗ്രസിനെ എതിർക്കുന്നതിലുപരി ഇടതുപക്ഷത്തെ ചെറുക്കുകയാണു കേരളത്തിൽ ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിക്കു കയറിക്കൂടാൻ സാധിക്കാത്ത സാംസ്കാരിക മേഖലയിൽ സാംസ്കാരിക നായകരെ ഭിന്നിപ്പിച്ചു തങ്ങളോടൊപ്പം കൂട്ടാനും ശ്രമം നടത്തും.
എൻഡിഎ മുന്നണി വിപുലീകരണം ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടന്നെങ്കിലും തുടർദിവസങ്ങളിലും ചർച്ചകൾ തുടരും. രാഷ്ട്രീയ പാർട്ടികൾക്ക് എൻഡിഎ മുന്നണി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന സന്ദേശം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്-എം ഉൾപ്പെടെയുള്ള പാർട്ടികളെ ക്ഷണിക്കുന്ന ചർച്ചകളും യോഗത്തിലുണ്ടായി.
റേഷൻ പ്രതിസന്ധി, ദളിത് പീഡനം, ഭൂമി പ്രശ്നം, അക്രമ രാഷ്ട്രീയം ഇവ ഉയർത്തി വൻ സമരപരിപാടികൾക്കും ബിജെപി സംസ്ഥാന കൗണ്‍സിൽ അന്തിമരൂപം നൽകി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സമരം.
കേന്ദ്രം നൽകിയ അരി തരൂ എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി ആറിന് പഞ്ചായത്ത് തലങ്ങളിൽ 24 മണിക്കൂർ പട്ടിണി സമരത്തോടെയാണു റേഷൻ നിഷേധത്തിനെതിരായ സമരം തുടങ്ങുന്നത്. ഇന്നു മുതൽ 25 വരെ യുവമോർച്ചയുടെ നേതൃത്വത്തിൽ എഫ്സിഐ ഗോഡൗണുകളിൽനിന്ന് അരി പിടിച്ചെടുക്കൽ സമരം നടത്തും. ഇന്നു കോഴിക്കോട് എഫ്സിഐ ഗോഡൗണിലേക്കാണ് ആദ്യസമരം. ഫെബ്രുവരി 13ന് യുവമോർച്ച താലൂക്ക് സപ്ലൈ ഓഫീസുകൾ ഉപരോധിക്കും. ഫെബ്രുവരി 18നു മഹിളാമോർച്ച നിയോജക മണ്ഡലതലങ്ങളിൽ അമ്മമാരുടെ ധർണ നടത്തും. ദളിത് പീഡനങ്ങൾക്കെതിരെ പട്ടികജാതി മോർച്ച ജില്ലാ അധ്യക്ഷൻമാർ കോളനികൾ കേന്ദ്രീകരിച്ചു ഫെബ്രുവരി 10 മുതൽ 20 വരെ വാഹനപ്രചാരണ ജാഥകൾ നടത്തും. മാർച്ച് 20നു പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ സെക്ര ട്ടേറിയറ്റ് ഉപരോധിക്കാനും സംസ്ഥാന കൗണ്‍സിൽ തീരുമാനമായി.
പിണറായി ഭരണത്തിൻ കീഴിൽ ബിജെപി പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഫെബ്രുവരി ആദ്യ വാരം തിരുവനന്തപുരത്തു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. 23നു മഹിളാ മോർച്ചാ പ്രവർത്തകർ ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തും. പാലക്കാട്ട് സിപിഎമ്മുകാർ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവുമായി പാലക്കാടുനിന്നു തിരുവനന്തപുരത്തേക്കും കാസർകോട്ടേക്കും രണ്ട് ജാഥകൾ നടത്താനും കൗണ്‍സിൽ തീരുമാനിച്ചു. ഭൂസമരങ്ങളെ ഏകോപിപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേരളത്തിലെ മുഴുവൻ സമര കേന്ദ്രങ്ങളും സന്ദർശിക്കും. 24നു പത്തനംതിട്ടയിലെ ഗവിയിൽനിന്നാണു യാത്ര തുടങ്ങുന്നത്. മാർച്ച് രണ്ടാം വാരം ഭൂരഹിതരുടെ വിപുലമായ കണ്വൻഷൻ നടത്താനും കൗണ്‍സിൽ തീരുമാനിച്ചു.
പുരസ്കാരങ്ങൾക്കു മുന്നിൽ സാംസ്കാരിക നായകർ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്നു കുറ്റപ്പെടുത്തി രാഷ്ട്രീയ പ്രമേയവും പാസാക്കി. സിപിഎം നേതൃത്വത്തിൽ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും വേട്ടയാടപ്പെടുമ്പോൾ പ്രഖ്യാപിത മനുഷ്യാവകാശപ്രസ്ഥാനങ്ങളും സാംസ്കാരിക നായകൻമാരും തുടരുന്ന മൗനം ഭയാനകമാണ്. അവാർഡുകളുടെയും പുരസ്കാരങ്ങളുടെയും മുന്നിൽ മനുഷത്വവും ധാർമികതയും പണയപ്പെട്ടുപോകുന്നവരുടെ നീതിബോധത്തെ സാംസ്കാരിക കേരളം വിലയിരുത്തണമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിനെതിരെ കലാപത്തിനു മന്ത്രി തോമസ് ഐസക്ക് ആഹ്വാനം നടത്തിയത് ഫെഡറൽ സംവിധത്തിൽ കുടിവെള്ളത്തിൽപോലും രാഷ്ട്രീയം കാണുന്ന പിണറായിയുടെ ദുഷ്ടബുദ്ധി ജനം തിരിച്ചറിയുമെന്നും സംസ്ഥാന കൗണ്‍സിൽ യോഗം കുറ്റപ്പെടുത്തി. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. ഇതു ജനം മനസിലാക്കിയെന്നും കൗണ്‍സിൽ യോഗം വിലയിരുത്തി.
ജോമി കുര്യാക്കോസ്
പരിസ്ഥിതി മുതൽ ദളിതരുടെ വിഷയങ്ങൾ വരെ ഇതിനായി വിനിയോഗിക്കും. കോണ്‍ഗ്രസിനെ എതിർക്കുന്നതിലുപരി ഇടതുപക്ഷത്തെ ചെറുക്കുകയാണു കേരളത്തിൽ ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിക്കു കയറിക്കൂടാൻ സാധിക്കാത്ത സാംസ്കാരിക മേഖലയിൽ സാംസ്കാരിക നായകരെ ഭിന്നിപ്പിച്ചു തങ്ങളോടൊപ്പം കൂട്ടാനും ശ്രമം നടത്തും.
എൻഡിഎ മുന്നണി വിപുലീകരണം ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടന്നെങ്കിലും തുടർദിവസങ്ങളിലും ചർച്ചകൾ തുടരും. രാഷ്ട്രീയ പാർട്ടികൾക്ക് എൻഡിഎ മുന്നണി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന സന്ദേശം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്-എം ഉൾപ്പെടെയുള്ള പാർട്ടികളെ ക്ഷണിക്കുന്ന ചർച്ചകളും യോഗത്തിലുണ്ടായി.
റേഷൻ പ്രതിസന്ധി, ദളിത് പീഡനം, ഭൂമി പ്രശ്നം, അക്രമ രാഷ്ട്രീയം ഇവ ഉയർത്തി വൻ സമരപരിപാടികൾക്കും ബിജെപി സംസ്ഥാന കൗണ്‍സിൽ അന്തിമരൂപം നൽകി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സമരം.
കേന്ദ്രം നൽകിയ അരി തരൂ എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി ആറിന് പഞ്ചായത്ത് തലങ്ങളിൽ 24 മണിക്കൂർ പട്ടിണി സമരത്തോടെയാണു റേഷൻ നിഷേധത്തിനെതിരായ സമരം തുടങ്ങുന്നത്. ഇന്നു മുതൽ 25 വരെ യുവമോർച്ചയുടെ നേതൃത്വത്തിൽ എഫ്സിഐ ഗോഡൗണുകളിൽനിന്ന് അരി പിടിച്ചെടുക്കൽ സമരം നടത്തും. ഇന്നു കോഴിക്കോട് എഫ്സിഐ ഗോഡൗണിലേക്കാണ് ആദ്യസമരം. ഫെബ്രുവരി 13ന് യുവമോർച്ച താലൂക്ക് സപ്ലൈ ഓഫീസുകൾ ഉപരോധിക്കും. ഫെബ്രുവരി 18നു മഹിളാമോർച്ച നിയോജക മണ്ഡലതലങ്ങളിൽ അമ്മമാരുടെ ധർണ നടത്തും. ദളിത് പീഡനങ്ങൾക്കെതിരെ പട്ടികജാതി മോർച്ച ജില്ലാ അധ്യക്ഷൻമാർ കോളനികൾ കേന്ദ്രീകരിച്ചു ഫെബ്രുവരി 10 മുതൽ 20 വരെ വാഹനപ്രചാരണ ജാഥകൾ നടത്തും. മാർച്ച് 20നു പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ സെക്ര ട്ടേറിയറ്റ് ഉപരോധിക്കാനും സംസ്ഥാന കൗണ്‍സിൽ തീരുമാനമായി.
പിണറായി ഭരണത്തിൻ കീഴിൽ ബിജെപി പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഫെബ്രുവരി ആദ്യ വാരം തിരുവനന്തപുരത്തു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. 23നു മഹിളാ മോർച്ചാ പ്രവർത്തകർ ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തും. പാലക്കാട്ട് സിപിഎമ്മുകാർ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവുമായി പാലക്കാടുനിന്നു തിരുവനന്തപുരത്തേക്കും കാസർകോട്ടേക്കും രണ്ട് ജാഥകൾ നടത്താനും കൗണ്‍സിൽ തീരുമാനിച്ചു. ഭൂസമരങ്ങളെ ഏകോപിപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേരളത്തിലെ മുഴുവൻ സമര കേന്ദ്രങ്ങളും സന്ദർശിക്കും. 24നു പത്തനംതിട്ടയിലെ ഗവിയിൽനിന്നാണു യാത്ര തുടങ്ങുന്നത്. മാർച്ച് രണ്ടാം വാരം ഭൂരഹിതരുടെ വിപുലമായ കണ്വൻഷൻ നടത്താനും കൗണ്‍സിൽ തീരുമാനിച്ചു.
പുരസ്കാരങ്ങൾക്കു മുന്നിൽ സാംസ്കാരിക നായകർ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്നു കുറ്റപ്പെടുത്തി രാഷ്ട്രീയ പ്രമേയവും പാസാക്കി. സിപിഎം നേതൃത്വത്തിൽ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും വേട്ടയാടപ്പെടുമ്പോൾ പ്രഖ്യാപിത മനുഷ്യാവകാശപ്രസ്ഥാനങ്ങളും സാംസ്കാരിക നായകൻമാരും തുടരുന്ന മൗനം ഭയാനകമാണ്. അവാർഡുകളുടെയും പുരസ്കാരങ്ങളുടെയും മുന്നിൽ മനുഷത്വവും ധാർമികതയും പണയപ്പെട്ടുപോകുന്നവരുടെ നീതിബോധത്തെ സാംസ്കാരിക കേരളം വിലയിരുത്തണമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിനെതിരെ കലാപത്തിനു മന്ത്രി തോമസ് ഐസക്ക് ആഹ്വാനം നടത്തിയത് ഫെഡറൽ സംവിധത്തിൽ കുടിവെള്ളത്തിൽപോലും രാഷ്ട്രീയം കാണുന്ന പിണറായിയുടെ ദുഷ്ടബുദ്ധി ജനം തിരിച്ചറിയുമെന്നും സംസ്ഥാന കൗണ്‍സിൽ യോഗം കുറ്റപ്പെടുത്തി. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. ഇതു ജനം മനസിലാക്കിയെന്നും കൗണ്‍സിൽ യോഗം വിലയിരുത്തി.
ജോമി കുര്യാക്കോസ്