തിരുവനന്തപുരം: സംസ്ഥാനത്തെ നിർത്തിവച്ച റീ സർവേ നടപടികൾ റിപ്പബ്ലിക് ദിനത്തിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. അഞ്ചു വർഷം മുൻപു നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങൾ വ്യക്തമായ പ്രവർത്തന രൂപരേഖയോടെ സമയബന്ധിതമായും കുറ്റമറ്റ തരത്തിലും പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നടപ്പാക്കുന്ന റീ- സർവേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 26നു കാസർഗോഡ് ജില്ലയിൽ നടക്കും. സംസ്ഥാനത്ത് ഏറ്റവും കുറവ് റീ- സർവേ പ്രവർത്തനങ്ങൾ നടന്ന ജില്ലയാണു കാസർഗോഡ്. ഇവിടെ എട്ടു ശതമാനം റീ- സർവേ പ്രവർത്തനങ്ങൾ മാത്രമാണു പൂർത്തിയായത്. വരുന്ന ഓഗസ്റ്റിനകം റീ- സർവേ പൂർത്തിയാക്കി ഭൂമി സംബന്ധമായ പരാതികൾ പരിഹരിക്കണമെന്നു ഹൈക്കോടതി നിർദേശിച്ച ഇടുക്കി ജില്ലയാണ് കാസർഗോഡിനൊപ്പം ആദ്യ ഘട്ടത്തിൽ റീ-സർവേ പ്രവർത്തനം നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ ആധുനിക സാങ്കേതിക വിദ്യയായ ടോട്ടൽ സ്റ്റേഷൻ പദ്ധതി വഴി റിമോട്ട് സെൻസിംഗ് ഉപയോഗിച്ചാകും സർവേ നടപടികൾ. ജിപിഎസ് സംവിധാനവും ഇതിനായി ഉപയോഗിക്കും. ഇതിനു ശേഷം ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുക കൂടിയാണു റീ സർവേ നടപടിയിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്.
സർവേ വകുപ്പിലെ ജീവനക്കാരിൽ ഭൂരിപക്ഷവും തെക്കൻ ജില്ലകളിലാണു ജോലി നോക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഇടുക്കി, കാസർഗോഡ് ജില്ലകളിലായി ജീവനക്കാരെ പുനർവിന്യസിക്കും. സഹായിക്കുന്നതിനായി ആവശ്യമുള്ള താത്കാലിക ജീവനക്കാരെയും നിയോഗിക്കും. ആറു മാസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
2012 ഫെബ്രുവരി എട്ടിനു ചേർന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ റീസർവേ പ്രവർത്തനങ്ങൾ നിർത്തലാക്കിയത്. പിന്നീടിതു സർക്കാർ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 854 വില്ലേജുകളിലാണു റീ- സർവേ പൂർത്തിയാക്കിയത്. ബാക്കിയുള്ള 810 വില്ലേജുകളിൽ ഇതു പൂർത്തിയാക്കേണ്ടതുണ്ട്. റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ 6.85 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതിൽ 5.86 ലക്ഷം പരാതികൾ പരിഹരിച്ചു. ബാക്കി 99,115 പരാതികൾ തീർപ്പാക്കാനുണ്ട്. ഭൂമി പ്രശ്നം നിലവിലുള്ളതിനാൽ ഉടമയ്ക്കു കരം ഒടുക്കാനും കഴിയാത്ത അവസ്ഥയാണ്. 1966ലാണു സംസ്ഥാനത്തു റീസർവേ തുടങ്ങാൻ തീരുമാനിച്ചത്. 1969ൽ പൂർണ തോതിലുള്ള റീസർവേ ആരംഭിച്ചു. റീ സർവേ തുടങ്ങി അര നൂറ്റാണ്ട് പിന്നിടുന്പോഴും നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതു വ്യക്തമായ പ്രവർത്തന രൂപ രേഖയില്ലാതെ പദ്ധതി നടപ്പാക്കിയതാണു കാരണമെന്നാണു കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണു വ്യക്തമായ പ്രവർത്തന രൂപരേഖയോടെ പദ്ധതി നടപ്പാക്കുന്നത്.
ഓരോ ജില്ലയിലും റീസർവേ നടപടികൾ പൂർത്തിയാക്കേണ്ട വില്ലേജുകളുടെ എണ്ണം, പൂർത്തിയായ ശതമാനം എന്നിവ ചുവടെ:
തിരുവനന്തപുരം- 16- 87%
കൊല്ലം- 17- 83%
പത്തനംതിട്ട- 12- 82%
ആലപ്പുഴ- 17- 81%
കോട്ടയം- 15- 84%
ഇടുക്കി- 32- 52%
എറണാകുളം- 54- 57%.
തൃശൂർ- 188- 26%
പാലക്കാട്- 42- 73%
മലപ്പുറം- 82- 40%.
കോഴിക്കോട്- 104- 11%
വയനാട്- 13- 73%.
കണ്ണൂർ- 123- 33%.
കാസർഗോഡ്- 117- 8 %.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നടപ്പാക്കുന്ന റീ- സർവേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 26നു കാസർഗോഡ് ജില്ലയിൽ നടക്കും. സംസ്ഥാനത്ത് ഏറ്റവും കുറവ് റീ- സർവേ പ്രവർത്തനങ്ങൾ നടന്ന ജില്ലയാണു കാസർഗോഡ്. ഇവിടെ എട്ടു ശതമാനം റീ- സർവേ പ്രവർത്തനങ്ങൾ മാത്രമാണു പൂർത്തിയായത്. വരുന്ന ഓഗസ്റ്റിനകം റീ- സർവേ പൂർത്തിയാക്കി ഭൂമി സംബന്ധമായ പരാതികൾ പരിഹരിക്കണമെന്നു ഹൈക്കോടതി നിർദേശിച്ച ഇടുക്കി ജില്ലയാണ് കാസർഗോഡിനൊപ്പം ആദ്യ ഘട്ടത്തിൽ റീ-സർവേ പ്രവർത്തനം നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ ആധുനിക സാങ്കേതിക വിദ്യയായ ടോട്ടൽ സ്റ്റേഷൻ പദ്ധതി വഴി റിമോട്ട് സെൻസിംഗ് ഉപയോഗിച്ചാകും സർവേ നടപടികൾ. ജിപിഎസ് സംവിധാനവും ഇതിനായി ഉപയോഗിക്കും. ഇതിനു ശേഷം ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുക കൂടിയാണു റീ സർവേ നടപടിയിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്.
സർവേ വകുപ്പിലെ ജീവനക്കാരിൽ ഭൂരിപക്ഷവും തെക്കൻ ജില്ലകളിലാണു ജോലി നോക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഇടുക്കി, കാസർഗോഡ് ജില്ലകളിലായി ജീവനക്കാരെ പുനർവിന്യസിക്കും. സഹായിക്കുന്നതിനായി ആവശ്യമുള്ള താത്കാലിക ജീവനക്കാരെയും നിയോഗിക്കും. ആറു മാസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
2012 ഫെബ്രുവരി എട്ടിനു ചേർന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ റീസർവേ പ്രവർത്തനങ്ങൾ നിർത്തലാക്കിയത്. പിന്നീടിതു സർക്കാർ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 854 വില്ലേജുകളിലാണു റീ- സർവേ പൂർത്തിയാക്കിയത്. ബാക്കിയുള്ള 810 വില്ലേജുകളിൽ ഇതു പൂർത്തിയാക്കേണ്ടതുണ്ട്. റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ 6.85 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതിൽ 5.86 ലക്ഷം പരാതികൾ പരിഹരിച്ചു. ബാക്കി 99,115 പരാതികൾ തീർപ്പാക്കാനുണ്ട്. ഭൂമി പ്രശ്നം നിലവിലുള്ളതിനാൽ ഉടമയ്ക്കു കരം ഒടുക്കാനും കഴിയാത്ത അവസ്ഥയാണ്. 1966ലാണു സംസ്ഥാനത്തു റീസർവേ തുടങ്ങാൻ തീരുമാനിച്ചത്. 1969ൽ പൂർണ തോതിലുള്ള റീസർവേ ആരംഭിച്ചു. റീ സർവേ തുടങ്ങി അര നൂറ്റാണ്ട് പിന്നിടുന്പോഴും നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതു വ്യക്തമായ പ്രവർത്തന രൂപ രേഖയില്ലാതെ പദ്ധതി നടപ്പാക്കിയതാണു കാരണമെന്നാണു കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണു വ്യക്തമായ പ്രവർത്തന രൂപരേഖയോടെ പദ്ധതി നടപ്പാക്കുന്നത്.
ഓരോ ജില്ലയിലും റീസർവേ നടപടികൾ പൂർത്തിയാക്കേണ്ട വില്ലേജുകളുടെ എണ്ണം, പൂർത്തിയായ ശതമാനം എന്നിവ ചുവടെ:
തിരുവനന്തപുരം- 16- 87%
കൊല്ലം- 17- 83%
പത്തനംതിട്ട- 12- 82%
ആലപ്പുഴ- 17- 81%
കോട്ടയം- 15- 84%
ഇടുക്കി- 32- 52%
എറണാകുളം- 54- 57%.
തൃശൂർ- 188- 26%
പാലക്കാട്- 42- 73%
മലപ്പുറം- 82- 40%.
കോഴിക്കോട്- 104- 11%
വയനാട്- 13- 73%.
കണ്ണൂർ- 123- 33%.
കാസർഗോഡ്- 117- 8 %.