പിറവം: നഗരസഭാ പ്രതിപക്ഷ നേതാവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഡോ. അജേഷ് മനോഹറിനെ ബൈക്കിൽ പോകവേ ഇടിച്ചുവീഴ്ത്തി ഒരു സംഘമാളുകൾ റോഡിലിട്ടു മർദിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ കോട്ടയം റോഡിൽ പുരത്രക്കുളത്തിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ പ്രതിഷേധിച്ചു സിപിഎം ഇന്നലെ പിറവത്ത് മിന്നൽ ഹർത്താൽ നടത്തി. അജേഷിനുനേരേയുണ്ടായ ആക്രമണത്തിന്റെ തുടർച്ചയായി ഒരു ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരേ അക്രമമുണ്ടായി. ബിജെപിയുടെ ആറോളം കൊടിമരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പകൽ ടൗണിലുള്ള ബിജെപി ഓഫീസിനുനേരേയും ആക്രമണമുണ്ടായി.
ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന അജേഷിനെ പിന്നാലെ ബൈക്കുകളിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആറ് ബൈക്കുകളിലായി പന്ത്രണ്ട് പേരാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. അക്രമികൾ മുഖം തുണികൊണ്ട് മറച്ചിരുന്നു. ഇവരിൽ അഞ്ച് പേരെ അജേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ അജേഷിനെ ആരക്കുന്നം എ.പി. വർക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ 4.30-ഓടെയാണു പള്ളിക്കാവ് പാറേക്കുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആർഎസ്എസ് പ്രവർത്തകനായ കുഴികണ്ടത്തിൽ സതീഷിന്റെ വീടിനുനേരേ ആക്രമണമുണ്ടായത്. ഇവിടെയുണ്ടായിരുന്ന സമീപവാസിയുടെ സ്കൂട്ടറും നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രകടനം കടന്നുപോയ വഴികളിലെ സിപിഎമ്മിന്റെ കൊടിമരങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ഒരു മാസം മുന്പ് ആർഎസ്എസ് പ്രവർത്തകനായ എം.എൻ. വിനോദിനുനേരേ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിൽ സിപിഎമ്മാണന്നാരോപിച്ച് സംഘപരിവാർ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയാണോ അജേഷിനുനേരേയുള്ള ആക്രമണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അജേഷിനെ ആക്രമിച്ച സംഭവത്തിൽ 306 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ചു സിപിഎം ഇന്നലെ പിറവത്ത് മിന്നൽ ഹർത്താൽ നടത്തി. അജേഷിനുനേരേയുണ്ടായ ആക്രമണത്തിന്റെ തുടർച്ചയായി ഒരു ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരേ അക്രമമുണ്ടായി. ബിജെപിയുടെ ആറോളം കൊടിമരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പകൽ ടൗണിലുള്ള ബിജെപി ഓഫീസിനുനേരേയും ആക്രമണമുണ്ടായി.
ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന അജേഷിനെ പിന്നാലെ ബൈക്കുകളിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആറ് ബൈക്കുകളിലായി പന്ത്രണ്ട് പേരാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. അക്രമികൾ മുഖം തുണികൊണ്ട് മറച്ചിരുന്നു. ഇവരിൽ അഞ്ച് പേരെ അജേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ അജേഷിനെ ആരക്കുന്നം എ.പി. വർക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ 4.30-ഓടെയാണു പള്ളിക്കാവ് പാറേക്കുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആർഎസ്എസ് പ്രവർത്തകനായ കുഴികണ്ടത്തിൽ സതീഷിന്റെ വീടിനുനേരേ ആക്രമണമുണ്ടായത്. ഇവിടെയുണ്ടായിരുന്ന സമീപവാസിയുടെ സ്കൂട്ടറും നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രകടനം കടന്നുപോയ വഴികളിലെ സിപിഎമ്മിന്റെ കൊടിമരങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ഒരു മാസം മുന്പ് ആർഎസ്എസ് പ്രവർത്തകനായ എം.എൻ. വിനോദിനുനേരേ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിൽ സിപിഎമ്മാണന്നാരോപിച്ച് സംഘപരിവാർ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയാണോ അജേഷിനുനേരേയുള്ള ആക്രമണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അജേഷിനെ ആക്രമിച്ച സംഭവത്തിൽ 306 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.