തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കിടെ പോലീസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയാണ് ഇന്നലെ മാറ്റി നിയമിച്ചത്. രഹസ്യാന്വേഷണ വിഭാഗത്തിലുൾപ്പെടെ മാറ്റംവരുത്തി. പോലീസിനെതിരേ അടുത്തകാലത്തുയർന്ന പരാതികളെ തുടർന്നാണു മാറ്റമെന്നാണ് സൂചന.
ഇന്റലിജൻസ് മേധാവിസ്ഥാനത്തു നിന്ന് എഡിജിപി ആർ ശ്രീലേഖയെ മാറ്റി ജയിൽ എഡിജിപിയായി നിയമിച്ചു. കോസ്റ്റൽ പോലീസ് ഡയറക്ടറായിരുന്ന ബി.എസ്. മുഹമ്മദ് യാസിനാണു പുതിയ ഇന്റലിജൻസ് മേധാവി.
എഡിജിപിമാരായ ടോമിൻ ജെ. തച്ചങ്കരിയെയും കെ. പത്മകുമാറിനെയും പോലീസ് വകുപ്പിലേക്കു തിരിച്ചുകൊണ്ടുവന്നു. വിവാദങ്ങളെ തുടർന്ന് ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്ന് അപ്രധാനമായ കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായി നിയമിക്കപ്പെട്ട ടോമിൻ ജെ. തച്ചങ്കരിയെ കോസ്റ്റൽ പോലീസ് എഡിജിപിയായാണ് നിയമിച്ചത്. ഈ തസ്തിക എഡിജിപി കേഡറിലേയ്ക്ക് ഉയർത്തിയാണു നിയമനം.
പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന എഡിജിപി രാജേഷ് ദിവാന് ഉത്തരമേഖലയുടെ ചുമതല നൽകി.
നോർത്ത് സോണ് എഡിജിപിയായിരുന്ന സുധേഷ് കുമാറിനെ സായുധസേനാ(എപി ബറ്റാലിയൻ) എഡിജിപിയായി നിയമിച്ചു. ജയിൽ എഡിജിപിയായിരുന്ന അനിൽകാന്തിനെ പോലീസ് ആസ്ഥാനത്തും ബറ്റാലിയൻ എഡിജിപിയായിരുന്ന നിതിൻ അഗർവാളിനെ ക്രൈം ബ്രാഞ്ച് എഡിജിപിയായും നിയമിച്ചു. കെഎസ്ഇബി വിജിലൻസ് ഓഫീസറായിരുന്ന എഡിജിപി കെ. പത്മകുമാറിനെ കേരള പോലീസ് അക്കാദമി ഡയറക്ടറായും നിയമിച്ചു. മാസങ്ങൾക്ക് മുമ്പാണ് ശ്രീലേഖ ഇന്റലിജൻസ് മേധാവി സ്ഥാനത്തെത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശ്രീലേഖ വിജിലൻസിന്റെ ത്വരിത പരിശോധന നേരിടുന്നുണ്ട്. എന്നാൽ, ഇതിന്റെ പേരിലാണോ സ്ഥാനമാറ്റമെന്ന് വ്യക്തമല്ല. ശ്രീലേഖയ്ക്കെതിരായി ഉയർന്ന ആരോപണത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് ഈ മാസം 20 നു സമർപ്പിക്കാൻ വിജിലൻസ് കോടതി നിർദേശിച്ചിട്ടുമുണ്ട്.
കോസ്റ്റൽ പോലീസ് ഐജി എസ്. ശ്രീജിത്തിനെയും ട്രെയ്നിംഗ് വിഭാഗം ഐജി മഹിപാൽ യാദവിനെയും ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ട്രാവൻകൂർ സിമന്റ്സ് എംഡിയായിരുന്ന ജി. ലക്ഷ്മണ സുരക്ഷാവിഭാഗം ഐജിയായി. സുരക്ഷാവിഭാഗം ഐജിയായിരുന്ന വിജയ ശ്രീകുമാറിനെ പിസിആറിൽ നിയമിച്ചു. സുരക്ഷാ വിഭാഗത്തിൽ നിന്നും ഐജി പി. വിജയനെ എറണാകുളം റേഞ്ച് ഐജിയായി നിയമിച്ചു. സായുധ പോലീസിൽ ഡിഐജിയായിരുന്ന ഷഫീൻ അഹമ്മദിനെ പോലീസ് ഭരണവിഭാഗത്തിലും വനിതാ സെൽ എസ്പി ജേക്കബ് ജോബിനെ കോട്ടയം ക്രൈം ബ്രാഞ്ചിലും എൻആർഐ സെല്ലിൽ എസ്പിയായിരുന്ന വി. ഗോപാലകൃഷ്ണനെ പോലീസ് ആസ്ഥാനത്ത് എഐജിയായും ഐപിഎസ് ട്രെയിനിംഗ് പൂർത്തിയായെത്തിയ അലക്സ് കെ. ജോണിനെ വനിതാ സെൽ എസ്പിയായും നിയമിച്ചു.
എ. അക്ബറിനെ വിജിലൻസ് ഇന്റലിജൻസ് എസ്പിയായും ഉമാ ബെഹ്റയെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലും ആർ. നിശാന്തിനിയെ തിരുവനന്തപുരത്ത് വിജിലൻസ് സ്പെഷൽ സെൽ എസ്പിയായും നിയമിച്ചു. സ്ഥലം മാറ്റപ്പെട്ട എസ്പിമാരായ എം.എൻ വിജയകുമാരൻ, എം. ജോണ്സണ് ജോസഫ്, എസ്. രാജേന്ദ്രൻ എന്നിവർക്ക് ആഭ്യന്തര വകുപ്പ് ഉടൻ നിയമനം നൽകും.
ഇന്റലിജൻസ് മേധാവിസ്ഥാനത്തു നിന്ന് എഡിജിപി ആർ ശ്രീലേഖയെ മാറ്റി ജയിൽ എഡിജിപിയായി നിയമിച്ചു. കോസ്റ്റൽ പോലീസ് ഡയറക്ടറായിരുന്ന ബി.എസ്. മുഹമ്മദ് യാസിനാണു പുതിയ ഇന്റലിജൻസ് മേധാവി.
എഡിജിപിമാരായ ടോമിൻ ജെ. തച്ചങ്കരിയെയും കെ. പത്മകുമാറിനെയും പോലീസ് വകുപ്പിലേക്കു തിരിച്ചുകൊണ്ടുവന്നു. വിവാദങ്ങളെ തുടർന്ന് ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്ന് അപ്രധാനമായ കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായി നിയമിക്കപ്പെട്ട ടോമിൻ ജെ. തച്ചങ്കരിയെ കോസ്റ്റൽ പോലീസ് എഡിജിപിയായാണ് നിയമിച്ചത്. ഈ തസ്തിക എഡിജിപി കേഡറിലേയ്ക്ക് ഉയർത്തിയാണു നിയമനം.
പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന എഡിജിപി രാജേഷ് ദിവാന് ഉത്തരമേഖലയുടെ ചുമതല നൽകി.
നോർത്ത് സോണ് എഡിജിപിയായിരുന്ന സുധേഷ് കുമാറിനെ സായുധസേനാ(എപി ബറ്റാലിയൻ) എഡിജിപിയായി നിയമിച്ചു. ജയിൽ എഡിജിപിയായിരുന്ന അനിൽകാന്തിനെ പോലീസ് ആസ്ഥാനത്തും ബറ്റാലിയൻ എഡിജിപിയായിരുന്ന നിതിൻ അഗർവാളിനെ ക്രൈം ബ്രാഞ്ച് എഡിജിപിയായും നിയമിച്ചു. കെഎസ്ഇബി വിജിലൻസ് ഓഫീസറായിരുന്ന എഡിജിപി കെ. പത്മകുമാറിനെ കേരള പോലീസ് അക്കാദമി ഡയറക്ടറായും നിയമിച്ചു. മാസങ്ങൾക്ക് മുമ്പാണ് ശ്രീലേഖ ഇന്റലിജൻസ് മേധാവി സ്ഥാനത്തെത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശ്രീലേഖ വിജിലൻസിന്റെ ത്വരിത പരിശോധന നേരിടുന്നുണ്ട്. എന്നാൽ, ഇതിന്റെ പേരിലാണോ സ്ഥാനമാറ്റമെന്ന് വ്യക്തമല്ല. ശ്രീലേഖയ്ക്കെതിരായി ഉയർന്ന ആരോപണത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് ഈ മാസം 20 നു സമർപ്പിക്കാൻ വിജിലൻസ് കോടതി നിർദേശിച്ചിട്ടുമുണ്ട്.
കോസ്റ്റൽ പോലീസ് ഐജി എസ്. ശ്രീജിത്തിനെയും ട്രെയ്നിംഗ് വിഭാഗം ഐജി മഹിപാൽ യാദവിനെയും ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ട്രാവൻകൂർ സിമന്റ്സ് എംഡിയായിരുന്ന ജി. ലക്ഷ്മണ സുരക്ഷാവിഭാഗം ഐജിയായി. സുരക്ഷാവിഭാഗം ഐജിയായിരുന്ന വിജയ ശ്രീകുമാറിനെ പിസിആറിൽ നിയമിച്ചു. സുരക്ഷാ വിഭാഗത്തിൽ നിന്നും ഐജി പി. വിജയനെ എറണാകുളം റേഞ്ച് ഐജിയായി നിയമിച്ചു. സായുധ പോലീസിൽ ഡിഐജിയായിരുന്ന ഷഫീൻ അഹമ്മദിനെ പോലീസ് ഭരണവിഭാഗത്തിലും വനിതാ സെൽ എസ്പി ജേക്കബ് ജോബിനെ കോട്ടയം ക്രൈം ബ്രാഞ്ചിലും എൻആർഐ സെല്ലിൽ എസ്പിയായിരുന്ന വി. ഗോപാലകൃഷ്ണനെ പോലീസ് ആസ്ഥാനത്ത് എഐജിയായും ഐപിഎസ് ട്രെയിനിംഗ് പൂർത്തിയായെത്തിയ അലക്സ് കെ. ജോണിനെ വനിതാ സെൽ എസ്പിയായും നിയമിച്ചു.
എ. അക്ബറിനെ വിജിലൻസ് ഇന്റലിജൻസ് എസ്പിയായും ഉമാ ബെഹ്റയെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലും ആർ. നിശാന്തിനിയെ തിരുവനന്തപുരത്ത് വിജിലൻസ് സ്പെഷൽ സെൽ എസ്പിയായും നിയമിച്ചു. സ്ഥലം മാറ്റപ്പെട്ട എസ്പിമാരായ എം.എൻ വിജയകുമാരൻ, എം. ജോണ്സണ് ജോസഫ്, എസ്. രാജേന്ദ്രൻ എന്നിവർക്ക് ആഭ്യന്തര വകുപ്പ് ഉടൻ നിയമനം നൽകും.