ചങ്ങനാശേരി: ജീവനു നേരേ ഉയരുന്ന ഏതുതരത്തിലുള്ള കൈയേറ്റവും അംഗീകരിക്കാനാവില്ലെന്നു ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതസമിതി. ഭ്രൂണത്തിനും ജീവിക്കാൻ അവകാശമുണ്ട്. ഏതു പ്രായത്തിലുള്ള ഭ്രൂണത്തെയും നശിപ്പിക്കാൻ അനുമതി നൽകുന്നത് ധാർമികതയ്ക്കും മൂല്യങ്ങൾക്കും മനുഷ്യവകാശങ്ങൾക്കും എതിരാണെന്ന് ജാഗ്രതാ സമിതി വിലയിരുത്തി.
ആറ് മാസംവരെ പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ അനുമതി നൽകുന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതിക്കുവേണ്ടി ഫാ. ആന്റണി തലച്ചെല്ലൂരും അഡ്വ. ജോജി ചറിയിലും പത്രക്കുറിപ്പിൽ ഇതുസംബന്ധിച്ചു ആശങ്ക അറിയിച്ചത്.
ആറ് മാസംവരെ പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ അനുമതി നൽകുന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതിക്കുവേണ്ടി ഫാ. ആന്റണി തലച്ചെല്ലൂരും അഡ്വ. ജോജി ചറിയിലും പത്രക്കുറിപ്പിൽ ഇതുസംബന്ധിച്ചു ആശങ്ക അറിയിച്ചത്.