കോട്ടയം: ശ്രീനാഥ് ഇപ്പോൾ താരമാണ്. വെറും താരമല്ല, അഭിമാനതാരം. ദീപികയും ഐഐടി കാൺപുരും ചേർന്നു നടത്തിയ ടെക്കൃതി ഒാപ്പൺ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ഒറ്റദിവസംകൊണ്ടു ശ്രീനാഥ് താരമായി മാറിയത്. പരീക്ഷയെഴുതിയ ദർശന അക്കാഡമിയിലെയും പഠിക്കുന്ന ബേക്കർ വിദ്യാപീഠ് സ്കൂളിലെയും നാട്ടിലെയുമൊക്കെ ആഘോഷങ്ങളും അഭിനന്ദനങ്ങളും ഇപ്പോഴും തുടരുകയാണ്.
രാജ്യം നേരിടുന്ന പൊതുപ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന ആശയങ്ങൾ സ്കൂൾ വിദ്യാർഥികളിൽനിന്നു ശേഖരിക്കാൻ നടത്തിയ മത്സരത്തിൽ പൂൾ ബി വിഭാഗത്തിലാണു ശ്രീനാഥിന് അഭിമാന നേട്ടം. സൗമ്യവധം കണ്ണീരോർമയായ രാജ്യത്തു ട്രെയിനുകളിൽ വനിതകൾക്കു നേരെ ആവർത്തിക്കുന്ന അതിക്രമങ്ങൾ തടയാൻ സഹായകരമായ സ്മാർട്ട് ടിക്കറ്റ് എന്ന ആശയമാണ് പവർ പോയിന്റ് പ്രസന്റേഷനായി നൊബേൽ സമ്മാന ജേതാക്കൾ അടക്കമുള്ള വിധികർത്താക്കൾക്കു മുന്നിൽ ഈ പതിനേഴുകാരൻ അവതരിപ്പിച്ചത്.
മൂകാംബികയിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ഇത്തരമൊരു പ്രോജക്ടിനാധാരമായ സംഭവത്തിലേക്കു ശ്രീനാഥിന്റെ ശ്രദ്ധ തിരിയുന്നത്. ഒരു വിദ്യാർഥിനിയെ ലേഡീസ് കംപാർട്ട്മെന്റിൽ കയറ്റി വിട്ടശേഷം ആധിയോടെ നോക്കി നിൽക്കുന്ന മാതാപിതാക്കളുടെ മുഖമാണു ശ്രീനാഥിനെ ഈയൊരു ചിന്തയിലേക്ക് എത്തിച്ചത്.
ട്രെയിനുകളിലെ ലേഡീസ് കംപാർട്ടുമെന്റുകളിൽ മുൻകൂർ വാങ്ങുന്ന സ്മാർട്ട് ടിക്കറ്റ് കൈവശം വയ്ക്കുന്നവർക്കു മാത്രമേ ഇത്തരം കംപാർട്ടുമെന്റുകളിൽ കയറാൻ സാധിക്കൂ. കാർഡ് കൈവശമുള്ളവർക്ക് കാർഡ് സ്വൈപ് ചെയ്ത ശേഷം വിരലടയാളവും പതിപ്പിച്ചാലേ കംപാർട്ട്മെന്റിനുള്ളിൽ കയറാൻ സാധിക്കൂ. ഈ സാഹചര്യത്തിൽ ഒരാളുടെ കാർഡ് ഉപയോഗിച്ചു മറ്റൊരാൾക്കു ട്രെയിനിൽ കയറാൻ സാധിക്കില്ല. ഇതായിരുന്നു ശ്രീനാഥിന്റെ ആശയം.
കൊച്ചിൻ ദേവസ്വം ബോർഡിൽ സൂപ്രണ്ടായ കോട്ടയം മൂലവട്ടം പോത്താലിൽ കെ. ബിജുകുമാറിന്റെയും ആലപ്പുഴ കലവൂർ മറ്റത്തിൽ വീട്ടിൽ രശ്മിയുടെയും മകനാണ് ശ്രീനാഥ്. തുറവൂർ ശ്രീനാരായണ ഗുരു മെമ്മോറിയൽ സ്കൂൾ, ചെന്നിത്തല നവോദയ എന്നിവിടങ്ങളിലെ പഠനശേഷം ഒൻപതാം ക്ലാസ് മുതൽ കോട്ടയം ബേക്കർ വിദ്യാപീഠിൽ വിദ്യാർഥിയാണ്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ശ്രീനാഥ് എവണ് നേടിയിരുന്നു.
ബേക്കർ വിദ്യാപീഠ് പ്രിൻസിപ്പൽ പ്രഫ. ജോസഫ് തോമസും അധ്യാപകരും നൽകുന്ന പ്രോത്സാഹനമാണ് ഈ നേട്ടത്തിനു പിന്നിലെന്നു ശ്രീനാഥ് പറഞ്ഞു. ഇതിനൊപ്പം കോട്ടയം ദർശന അക്കാദമിയിൽ മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് പരിശീലനവും ശ്രീനാഥ് നടത്തിവരുന്നു. ദർശന അക്കാഡമിയും സ്കൂളിലെ റിട്ടേയേർഡ് അധ്യാപകരും ശ്രീനാഥിന്റെ പഠനത്തിനും ടെക് കൃതി പരീക്ഷയ്ക്കും പ്രോത്സാഹനവും പരിശീലനവും നൽകി. അധ്യാപകനാകാനാണു ശ്രീനാഥിന് ആഗ്രഹം.
ബേക്കർ വിദ്യാപീഠിൽ പഠിച്ചിറങ്ങുന്ന മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം കഴിഞ്ഞ ദിവസം ലഭിച്ചതിനു പിന്നാലെയാണ് ടെക്കൃതി ദേശീയ വിജയവും ശ്രീനാഥിനു സ്വന്തമാകുന്നത്. ഏക സഹോദരി ബി.ആർ. ശ്രീലക്ഷ്മി ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. പുരസ്കാരലബ്ധിക്കുശേഷം കോട്ടയം ദീപികയിലെത്തിയ ശ്രീനാഥിനെയും കുടുംബാംഗങ്ങളെയും ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും പത്രാധിപസമിതിയും അഭിനന്ദിച്ചു.
രാജ്യം നേരിടുന്ന പൊതുപ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന ആശയങ്ങൾ സ്കൂൾ വിദ്യാർഥികളിൽനിന്നു ശേഖരിക്കാൻ നടത്തിയ മത്സരത്തിൽ പൂൾ ബി വിഭാഗത്തിലാണു ശ്രീനാഥിന് അഭിമാന നേട്ടം. സൗമ്യവധം കണ്ണീരോർമയായ രാജ്യത്തു ട്രെയിനുകളിൽ വനിതകൾക്കു നേരെ ആവർത്തിക്കുന്ന അതിക്രമങ്ങൾ തടയാൻ സഹായകരമായ സ്മാർട്ട് ടിക്കറ്റ് എന്ന ആശയമാണ് പവർ പോയിന്റ് പ്രസന്റേഷനായി നൊബേൽ സമ്മാന ജേതാക്കൾ അടക്കമുള്ള വിധികർത്താക്കൾക്കു മുന്നിൽ ഈ പതിനേഴുകാരൻ അവതരിപ്പിച്ചത്.
മൂകാംബികയിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ഇത്തരമൊരു പ്രോജക്ടിനാധാരമായ സംഭവത്തിലേക്കു ശ്രീനാഥിന്റെ ശ്രദ്ധ തിരിയുന്നത്. ഒരു വിദ്യാർഥിനിയെ ലേഡീസ് കംപാർട്ട്മെന്റിൽ കയറ്റി വിട്ടശേഷം ആധിയോടെ നോക്കി നിൽക്കുന്ന മാതാപിതാക്കളുടെ മുഖമാണു ശ്രീനാഥിനെ ഈയൊരു ചിന്തയിലേക്ക് എത്തിച്ചത്.
ട്രെയിനുകളിലെ ലേഡീസ് കംപാർട്ടുമെന്റുകളിൽ മുൻകൂർ വാങ്ങുന്ന സ്മാർട്ട് ടിക്കറ്റ് കൈവശം വയ്ക്കുന്നവർക്കു മാത്രമേ ഇത്തരം കംപാർട്ടുമെന്റുകളിൽ കയറാൻ സാധിക്കൂ. കാർഡ് കൈവശമുള്ളവർക്ക് കാർഡ് സ്വൈപ് ചെയ്ത ശേഷം വിരലടയാളവും പതിപ്പിച്ചാലേ കംപാർട്ട്മെന്റിനുള്ളിൽ കയറാൻ സാധിക്കൂ. ഈ സാഹചര്യത്തിൽ ഒരാളുടെ കാർഡ് ഉപയോഗിച്ചു മറ്റൊരാൾക്കു ട്രെയിനിൽ കയറാൻ സാധിക്കില്ല. ഇതായിരുന്നു ശ്രീനാഥിന്റെ ആശയം.
കൊച്ചിൻ ദേവസ്വം ബോർഡിൽ സൂപ്രണ്ടായ കോട്ടയം മൂലവട്ടം പോത്താലിൽ കെ. ബിജുകുമാറിന്റെയും ആലപ്പുഴ കലവൂർ മറ്റത്തിൽ വീട്ടിൽ രശ്മിയുടെയും മകനാണ് ശ്രീനാഥ്. തുറവൂർ ശ്രീനാരായണ ഗുരു മെമ്മോറിയൽ സ്കൂൾ, ചെന്നിത്തല നവോദയ എന്നിവിടങ്ങളിലെ പഠനശേഷം ഒൻപതാം ക്ലാസ് മുതൽ കോട്ടയം ബേക്കർ വിദ്യാപീഠിൽ വിദ്യാർഥിയാണ്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ശ്രീനാഥ് എവണ് നേടിയിരുന്നു.
ബേക്കർ വിദ്യാപീഠ് പ്രിൻസിപ്പൽ പ്രഫ. ജോസഫ് തോമസും അധ്യാപകരും നൽകുന്ന പ്രോത്സാഹനമാണ് ഈ നേട്ടത്തിനു പിന്നിലെന്നു ശ്രീനാഥ് പറഞ്ഞു. ഇതിനൊപ്പം കോട്ടയം ദർശന അക്കാദമിയിൽ മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് പരിശീലനവും ശ്രീനാഥ് നടത്തിവരുന്നു. ദർശന അക്കാഡമിയും സ്കൂളിലെ റിട്ടേയേർഡ് അധ്യാപകരും ശ്രീനാഥിന്റെ പഠനത്തിനും ടെക് കൃതി പരീക്ഷയ്ക്കും പ്രോത്സാഹനവും പരിശീലനവും നൽകി. അധ്യാപകനാകാനാണു ശ്രീനാഥിന് ആഗ്രഹം.
ബേക്കർ വിദ്യാപീഠിൽ പഠിച്ചിറങ്ങുന്ന മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം കഴിഞ്ഞ ദിവസം ലഭിച്ചതിനു പിന്നാലെയാണ് ടെക്കൃതി ദേശീയ വിജയവും ശ്രീനാഥിനു സ്വന്തമാകുന്നത്. ഏക സഹോദരി ബി.ആർ. ശ്രീലക്ഷ്മി ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. പുരസ്കാരലബ്ധിക്കുശേഷം കോട്ടയം ദീപികയിലെത്തിയ ശ്രീനാഥിനെയും കുടുംബാംഗങ്ങളെയും ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും പത്രാധിപസമിതിയും അഭിനന്ദിച്ചു.