പത്തനംതിട്ട: റബർ കർഷകരുടെ ബുദ്ധിമുട്ടുകൾ എങ്ങനെ തരണം ചെയ്യാനാകുമെന്നതിന്റെ പഠനവുമായി ഐഐടി കാണ്‍പൂർ വിദഗ്ധസമിതിക്കു മുമ്പിലെത്തിയ ഹെലന്റെ വിജയത്തിനു തിളക്കമേറെ. ഹയർ സെക്കൻഡറി വിഭാഗക്കാർ ഉൾപ്പെട്ട പൂൾ ബിയിൽ നാലാം സ്ഥാനക്കാരിയാണ് റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്കൂളിലെ 11 -ാം ക്ലാസ് വിദ്യാർഥിനിയായ ഹെലൻ എൽമ മാത്യു.
റബറിനെക്കുറിച്ചു കേട്ടറിവു മാത്രമുണ്ടായിരുന്നവർക്കു മുന്നിലാണു കേരളത്തിലെ റബർകൃഷിയുടെ സാധ്യതയും കർഷകർ നേരിടുന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി പരിഹാര നിർദേശങ്ങളടങ്ങിയ പ്രോജക്ട് ഹെലൻ തന്മയത്വത്തോടെ അവതരിപ്പിച്ചു ശ്രദ്ധേയയായത്.
വടശേരിക്കര മുളവേലിൽ പള്ളിക്കൽ റോയി പി. ചാക്കോയുടെയും റീബ റോയിയുടെയും മകളാണ്. അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിയായ ഹേബൽ ജേക്കബ് മാത്യു ഏക സഹോദരനാണ്. ഒന്‍പതാം ക്ലാസു വരെ സൗദി അറേബ്യയിൽ പഠനം നടത്തിയ ഹെലൻ മാതാപിതാക്കളോടൊപ്പം നാട്ടിലെത്തിയപ്പോൾ റാന്നി സിറ്റഡൽ സ്കൂളിൽ പ്രവേശനം നേടുകയായിരുന്നു. പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വണ്‍ നേടി വിജയിച്ചു. ടെക്കൃതിയിൽ ഉന്നതവിജയം നേടിയപ്പോഴും അധ്യാപിക ആകണമെന്ന ആഗ്രഹത്തിലാണ് ഹെലൻ.
ടെക്കൃതി പരീക്ഷയുടെ തുടക്കം മുതൽ ആവേശപൂർവം പങ്കെടുത്ത് അവസാനറൗണ്ടിൽ എത്തിയപ്പോൾ തിളക്കമാർന്ന പ്രകടനമാണ് ഹെലൻ കാഴ്ചവച്ചത്. നാട്ടിൻപുറങ്ങളിലൂടെ സഞ്ചരിച്ചുതന്നെ ഇതിനുള്ള ഒരുക്കം നടത്തി. കർഷക കുടുംബത്തിൽനിന്നുള്ള ഹെലൻ നിത്യജീവിതത്തിൽ താൻ കേൾക്കുന്നതും അനുഭവിച്ചറിയുന്നതുമായ വിഷയം പ്രോജക്ടിന് ആധാരമായി തെരഞ്ഞെടുക്കുകയായിരുന്നു.
വിദേശത്തായിരുന്ന മാതാപിതാക്കൾ നാട്ടിൽ തിരികെയെത്തിയപ്പോൾ പ്രതീക്ഷ അർപ്പിച്ചിരുന്നതു റബർ കൃഷിയിലായിരുന്നു. അതിനാൽ റബർ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠനവിഷയമാക്കിയപ്പോൾ പ്രാഥമിക പാഠം സ്വന്തം കുടുംബത്തിൽനിന്നുതന്നെ ലഭിച്ചു. കൂടാതെ റബർ മേഖലയുമായി ബന്ധപ്പെട്ടു ടാപ്പിംഗ് തൊഴിലാളികൾ, കർഷകർ എന്നിവരെ നേരിൽകണ്ടു. റബർബോർഡ് ഉദ്യോഗസ്ഥനായ കെ.ജി. തോമസും ആർപിഎസിൽനിന്നു സൂര്യകുമാറും ഏറെ സഹായിച്ചു. നാട്ടിൽ ഉത്പാദിപ്പിക്കുന്ന റബറിന്റെ ഗുണമേൻമ കൂട്ടിയാൽ കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കുമെന്ന അഭിപ്രായമാണു ഹെലൻ അവതരിപ്പിച്ചത്. ആർഎസ്എസ് 4 ഇനത്തിൽപെട്ട റബറാണ് സാധാരണ കർഷകർ ഉത്പാദിപ്പിക്കുന്നത്. ഇത് ആർഎസ്എസ് 1 ലേക്ക് മാറ്റാൻ കഴിയണം. അന്താരാഷ്ട്ര മാർക്കറ്റിൽ ഇടം കിട്ടണമെങ്കിൽ ഗുണനിലവാരം വർധിപ്പിച്ചേ മതിയാകൂ.
രാജ്യത്ത് ഇറക്കുമതി ചെയ്യാനുള്ള പ്രധാന കാരണവും ഗുണമേൻമയുടെ പ്രശ്നമാണ്. വ്യക്തിപരമായി ഇതിനു പരിഹാരം കാണാൻ കഴിയില്ലെന്നിരിക്കേ ആർപിഎസ് പോലെയുള്ള പ്രസ്ഥാനങ്ങളിലൂടെ റബർ കർഷകർ സംഘടിതമായി മുന്നോട്ടുവന്നു റബർ ഉത്പാദനരംഗത്തു മാറ്റമുണ്ടാക്കണമെന്നു ഹെലന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നു.
റബറിനെക്കുറിച്ചു കേട്ടറിവു മാത്രമുണ്ടായിരുന്നവർക്കു മുന്നിലാണു കേരളത്തിലെ റബർകൃഷിയുടെ സാധ്യതയും കർഷകർ നേരിടുന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി പരിഹാര നിർദേശങ്ങളടങ്ങിയ പ്രോജക്ട് ഹെലൻ തന്മയത്വത്തോടെ അവതരിപ്പിച്ചു ശ്രദ്ധേയയായത്.
വടശേരിക്കര മുളവേലിൽ പള്ളിക്കൽ റോയി പി. ചാക്കോയുടെയും റീബ റോയിയുടെയും മകളാണ്. അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിയായ ഹേബൽ ജേക്കബ് മാത്യു ഏക സഹോദരനാണ്. ഒന്‍പതാം ക്ലാസു വരെ സൗദി അറേബ്യയിൽ പഠനം നടത്തിയ ഹെലൻ മാതാപിതാക്കളോടൊപ്പം നാട്ടിലെത്തിയപ്പോൾ റാന്നി സിറ്റഡൽ സ്കൂളിൽ പ്രവേശനം നേടുകയായിരുന്നു. പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വണ്‍ നേടി വിജയിച്ചു. ടെക്കൃതിയിൽ ഉന്നതവിജയം നേടിയപ്പോഴും അധ്യാപിക ആകണമെന്ന ആഗ്രഹത്തിലാണ് ഹെലൻ.
ടെക്കൃതി പരീക്ഷയുടെ തുടക്കം മുതൽ ആവേശപൂർവം പങ്കെടുത്ത് അവസാനറൗണ്ടിൽ എത്തിയപ്പോൾ തിളക്കമാർന്ന പ്രകടനമാണ് ഹെലൻ കാഴ്ചവച്ചത്. നാട്ടിൻപുറങ്ങളിലൂടെ സഞ്ചരിച്ചുതന്നെ ഇതിനുള്ള ഒരുക്കം നടത്തി. കർഷക കുടുംബത്തിൽനിന്നുള്ള ഹെലൻ നിത്യജീവിതത്തിൽ താൻ കേൾക്കുന്നതും അനുഭവിച്ചറിയുന്നതുമായ വിഷയം പ്രോജക്ടിന് ആധാരമായി തെരഞ്ഞെടുക്കുകയായിരുന്നു.
വിദേശത്തായിരുന്ന മാതാപിതാക്കൾ നാട്ടിൽ തിരികെയെത്തിയപ്പോൾ പ്രതീക്ഷ അർപ്പിച്ചിരുന്നതു റബർ കൃഷിയിലായിരുന്നു. അതിനാൽ റബർ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠനവിഷയമാക്കിയപ്പോൾ പ്രാഥമിക പാഠം സ്വന്തം കുടുംബത്തിൽനിന്നുതന്നെ ലഭിച്ചു. കൂടാതെ റബർ മേഖലയുമായി ബന്ധപ്പെട്ടു ടാപ്പിംഗ് തൊഴിലാളികൾ, കർഷകർ എന്നിവരെ നേരിൽകണ്ടു. റബർബോർഡ് ഉദ്യോഗസ്ഥനായ കെ.ജി. തോമസും ആർപിഎസിൽനിന്നു സൂര്യകുമാറും ഏറെ സഹായിച്ചു. നാട്ടിൽ ഉത്പാദിപ്പിക്കുന്ന റബറിന്റെ ഗുണമേൻമ കൂട്ടിയാൽ കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കുമെന്ന അഭിപ്രായമാണു ഹെലൻ അവതരിപ്പിച്ചത്. ആർഎസ്എസ് 4 ഇനത്തിൽപെട്ട റബറാണ് സാധാരണ കർഷകർ ഉത്പാദിപ്പിക്കുന്നത്. ഇത് ആർഎസ്എസ് 1 ലേക്ക് മാറ്റാൻ കഴിയണം. അന്താരാഷ്ട്ര മാർക്കറ്റിൽ ഇടം കിട്ടണമെങ്കിൽ ഗുണനിലവാരം വർധിപ്പിച്ചേ മതിയാകൂ.
രാജ്യത്ത് ഇറക്കുമതി ചെയ്യാനുള്ള പ്രധാന കാരണവും ഗുണമേൻമയുടെ പ്രശ്നമാണ്. വ്യക്തിപരമായി ഇതിനു പരിഹാരം കാണാൻ കഴിയില്ലെന്നിരിക്കേ ആർപിഎസ് പോലെയുള്ള പ്രസ്ഥാനങ്ങളിലൂടെ റബർ കർഷകർ സംഘടിതമായി മുന്നോട്ടുവന്നു റബർ ഉത്പാദനരംഗത്തു മാറ്റമുണ്ടാക്കണമെന്നു ഹെലന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നു.