കോതമംഗലം: നായാട്ടുസംഘത്തിലെ യുവാവ് തട്ടേക്കാട് വനത്തിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ നാലിന് രാത്രിയാണ് തട്ടേക്കാട് വനത്തിൽ ഞായപിള്ളി വഴുതനപിള്ളിൽ മാത്യുവിന്റെ (ജോസ്) മകൻ എൻജിനിയറിംഗ് ബിരുധദാരിയായ ടോണി (26) വെടിയേറ്റു മരിച്ചത്. നായാട്ടിനിടെ കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് ടോണിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ, കാലിൽ വെടിയേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.ടോണിയോടെപ്പമുണ്ടായിരുന്ന ബേസിൽ, ഷൈറ്റ്, അജേഷ് എന്നിവരെ പ്രതികളാക്കി പോലീസും വനംവകുപ്പും കേസ് എടുക്കുകയും മൂന്നുപേരെയും റിമാൻഡ് ചെയ്യുകയും ചെയ്തു. ഷൈറ്റിന്റെയും ബേസിലിന്റെയും മൊഴി അനുസരിച്ച് കാട്ടാനകളെ കണ്ട് വിരണ്ട് ഓടുന്നതിനിടെ തോക്കിൽനിന്ന് വെടി പൊട്ടുകയും പരിക്കേൽക്കുകയും ചെയ്തു എന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. ഇതു ചോദ്യം ചെയ്താണ് ടോണിയുടെ പിതാവ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
കേസിൽ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണന്നും തനിക്കോ തന്റെ മകനോ തോക്കോ നായാട്ടോ ഇല്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ പിതാവെന്ന നിലയിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ കേസ് ചുമതലയിൽനിന്നു മൂവാറ്റുപുഴ ഡിവൈഎസ്പിയെ മാറ്റി ക്രൈംബ്രാഞ്ചിനെ ചുമതല ഏൽപിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
എന്നാൽ, കാലിൽ വെടിയേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.ടോണിയോടെപ്പമുണ്ടായിരുന്ന ബേസിൽ, ഷൈറ്റ്, അജേഷ് എന്നിവരെ പ്രതികളാക്കി പോലീസും വനംവകുപ്പും കേസ് എടുക്കുകയും മൂന്നുപേരെയും റിമാൻഡ് ചെയ്യുകയും ചെയ്തു. ഷൈറ്റിന്റെയും ബേസിലിന്റെയും മൊഴി അനുസരിച്ച് കാട്ടാനകളെ കണ്ട് വിരണ്ട് ഓടുന്നതിനിടെ തോക്കിൽനിന്ന് വെടി പൊട്ടുകയും പരിക്കേൽക്കുകയും ചെയ്തു എന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. ഇതു ചോദ്യം ചെയ്താണ് ടോണിയുടെ പിതാവ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
കേസിൽ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണന്നും തനിക്കോ തന്റെ മകനോ തോക്കോ നായാട്ടോ ഇല്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ പിതാവെന്ന നിലയിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ കേസ് ചുമതലയിൽനിന്നു മൂവാറ്റുപുഴ ഡിവൈഎസ്പിയെ മാറ്റി ക്രൈംബ്രാഞ്ചിനെ ചുമതല ഏൽപിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.