തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലേക്കു സപ്ലൈകോ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കുന്നതിനായി സംഭരണ കേന്ദ്രങ്ങളുടെ തെരഞ്ഞെടുക്കലും റൂട്ട് മാപ്പിംഗും ആരംഭിച്ചു. പദ്ധതി നടപ്പാക്കാനായി പുതിയതായി 10 മൊത്തവിതരണക്കാർക്കായി ടെൻഡർ ക്ഷണിച്ചു.
പുതിയ പദ്ധതി നടപ്പിൽ വരുന്നതോടെ സ്വകാര്യ മൊത്തവിതരണക്കാരുടെ എണ്ണം 332-ൽ നിന്ന് പത്തായി കുറയും. സംസ്ഥാനത്ത് 297 സ്വകാര്യ വിതരണക്കാരും സപ്ലൈകോ നേരിട്ടു നടത്തുന്ന പത്തു വിതരണ കേന്ദ്രങ്ങളും സഹകരണ സംഘങ്ങൾ നടത്തുന്ന 25 മൊത്തവിതരണ കേന്ദ്രങ്ങളുമാണുള്ളത്.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ നേരിട്ട് റേഷൻ കടകളിലേക്കും താലൂക്ക് ഡിപ്പോകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുന്ന പദ്ധതിയാണു നടപ്പാക്കുന്നത്. ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതു കൊല്ലത്താണ്. സംസ്ഥാനം മുഴുവൻ ഏപ്രിലിൽ പദ്ധതി നടപ്പാക്കാനാണ് ഒരുക്കം നടക്കുന്നത്.ഇടനിലക്കാരെ ഒഴിവാക്കുന്നതോടെ അളവു തൂക്കത്തിൽ നടക്കുന്ന അഴിമതി, ചെലവ് എന്നിവ കുറയ്ക്കാനാകും.
അതേസമയം അടച്ചു പൂട്ടുന്ന 322 മൊത്തവിതരണ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ഗോഡൗണുകളിൽ പലതും സർക്കാർ വാടകയ്ക്ക് എടുക്കുന്നതോടെ തൊഴിൽ പ്രശ്നം കുറേയൊക്കെ പരിഹരിക്കാനാകും. അതേസമയം കയറ്റിറക്കു കൂലി സംബന്ധിച്ച തീരുമാനവും ഉണ്ടാകേണ്ടതുണ്ട്.
പുതിയ പദ്ധതി നടപ്പിൽ വരുന്നതോടെ സ്വകാര്യ മൊത്തവിതരണക്കാരുടെ എണ്ണം 332-ൽ നിന്ന് പത്തായി കുറയും. സംസ്ഥാനത്ത് 297 സ്വകാര്യ വിതരണക്കാരും സപ്ലൈകോ നേരിട്ടു നടത്തുന്ന പത്തു വിതരണ കേന്ദ്രങ്ങളും സഹകരണ സംഘങ്ങൾ നടത്തുന്ന 25 മൊത്തവിതരണ കേന്ദ്രങ്ങളുമാണുള്ളത്.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ നേരിട്ട് റേഷൻ കടകളിലേക്കും താലൂക്ക് ഡിപ്പോകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുന്ന പദ്ധതിയാണു നടപ്പാക്കുന്നത്. ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതു കൊല്ലത്താണ്. സംസ്ഥാനം മുഴുവൻ ഏപ്രിലിൽ പദ്ധതി നടപ്പാക്കാനാണ് ഒരുക്കം നടക്കുന്നത്.ഇടനിലക്കാരെ ഒഴിവാക്കുന്നതോടെ അളവു തൂക്കത്തിൽ നടക്കുന്ന അഴിമതി, ചെലവ് എന്നിവ കുറയ്ക്കാനാകും.
അതേസമയം അടച്ചു പൂട്ടുന്ന 322 മൊത്തവിതരണ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ഗോഡൗണുകളിൽ പലതും സർക്കാർ വാടകയ്ക്ക് എടുക്കുന്നതോടെ തൊഴിൽ പ്രശ്നം കുറേയൊക്കെ പരിഹരിക്കാനാകും. അതേസമയം കയറ്റിറക്കു കൂലി സംബന്ധിച്ച തീരുമാനവും ഉണ്ടാകേണ്ടതുണ്ട്.