തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകൾ പരിശോധിച്ച മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് സമർപ്പിച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും ചർച്ചയ്ക്കു മന്ത്രിസഭയിലെത്തിയില്ല.
വിവാദ ഉത്തരവുകൾ പരിശോധിച്ച എ.കെ. ബാലൻ അധ്യക്ഷനായ ഉപസമിതി കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 115 തീരുമാനങ്ങളിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിൽ ചിലതു വിജിലൻസ് അന്വേഷണത്തിനു വിടണമെന്നും മറ്റു ചില തീരുമാനങ്ങൾ റദ്ദാക്കണമെന്നും ശിപാർശ നൽകിയിരുന്നു. തീരുമാനങ്ങളിൽ ചിലത് ഐഎഎസ് ഉദ്യോഗസ്ഥർക്കു കൂടി എതിരായതോടെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പുറത്തെടുക്കാത്തതെന്നാണു സൂചന. റവന്യുവകുപ്പിലാണ് ഏറ്റവുമധികം ക്രമവിരുദ്ധ ഉത്തരവുകളുണ്ടായത് എന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ.
വിവാദ ഉത്തരവുകൾ പരിശോധിച്ച എ.കെ. ബാലൻ അധ്യക്ഷനായ ഉപസമിതി കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 115 തീരുമാനങ്ങളിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിൽ ചിലതു വിജിലൻസ് അന്വേഷണത്തിനു വിടണമെന്നും മറ്റു ചില തീരുമാനങ്ങൾ റദ്ദാക്കണമെന്നും ശിപാർശ നൽകിയിരുന്നു. തീരുമാനങ്ങളിൽ ചിലത് ഐഎഎസ് ഉദ്യോഗസ്ഥർക്കു കൂടി എതിരായതോടെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പുറത്തെടുക്കാത്തതെന്നാണു സൂചന. റവന്യുവകുപ്പിലാണ് ഏറ്റവുമധികം ക്രമവിരുദ്ധ ഉത്തരവുകളുണ്ടായത് എന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ.