മാവേലിക്കര: കല്ലുമല തെക്കേ ജംഗ്ഷനിൽ ആരാധനലായങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമായി പ്രവർത്തനം തുടങ്ങിയ ബിവറേജസ് മദ്യ വില്പനശാല അടിയന്തരമായി മാറ്റണമെന്ന് എക്സൈസ് മന്ത്രിയോട് ആവശ്യപ്പെടുമെന്ന് ആർ. രാജേഷ് എംഎൽഎ. മദ്യശാല മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നുദിവസമായി ആക്ഷൻ കൗണ്‍സിലും മദ്യവിരുദ്ധ ജനകീയ മുന്നണിയും നടത്തുന്ന സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സമരം ന്യായമാണ്. ജനവികാരം മാനിച്ച് ജനവാസ കേന്ദ്രമായ കല്ലുമലയിൽ നിന്നും മദ്യശാല മാറ്റാൻവേണ്ട പരിശ്രമങ്ങൾ നടത്തും. ഇതിനായി എക്സൈസ് മന്ത്രി ബിവറേജസ് എംഡി എന്നിവർക്ക് ഉടൻ നിവേദനം നൽകും. കൂടാതെ സ്റ്റോപ്പ് മെമ്മോ നൽകുന്നത് സംബന്ധിച്ച് തഴക്കര പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുമെന്നും സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും എംഎൽഎ അറിയിച്ചു.
ആക്ഷൻ കൗണ്‍സിൽ ചെയർമാൻ മാത്യുജോണ്‍ പ്ലാക്കോട്ട് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ടി.ജെ. ആന്റണി, ഫാ. ചെറിയാൻ പണിക്കർ, നൗഷാദ് മാങ്കാംകുഴി, ഫാ. പി.കെ. വർഗീസ്, ഫാ. മാത്യുസ് കുഴിവിള, എസ്. അയ്യപ്പൻപിള്ള, ഫാ. അലോഷ്യസ് ഫെർണാണ്ടസ്, പ്രഫ. സൈമണ്‍ തരകൻ ആന്നിയിൽ, ഓമനക്കുട്ടൻ, എസ്. മിനി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞദിവസം തുറക്കാൻ ശ്രമിച്ച മദ്യ വില്പനശാല ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി അടഞ്ഞുകിടക്കുകയാണ്. ഒൗട്ട്ലെറ്റ് മാറ്റുന്നതുവരെ സമരം ശക്തമായി തുടരാനാണ് ആക്ഷൻ കൗണ്‍സിലിന്റെയും മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെയും തീരുമാനം.
ആക്ഷൻ കൗണ്‍സിൽ ചെയർമാൻ മാത്യുജോണ്‍ പ്ലാക്കോട്ട് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ടി.ജെ. ആന്റണി, ഫാ. ചെറിയാൻ പണിക്കർ, നൗഷാദ് മാങ്കാംകുഴി, ഫാ. പി.കെ. വർഗീസ്, ഫാ. മാത്യുസ് കുഴിവിള, എസ്. അയ്യപ്പൻപിള്ള, ഫാ. അലോഷ്യസ് ഫെർണാണ്ടസ്, പ്രഫ. സൈമണ്‍ തരകൻ ആന്നിയിൽ, ഓമനക്കുട്ടൻ, എസ്. മിനി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞദിവസം തുറക്കാൻ ശ്രമിച്ച മദ്യ വില്പനശാല ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി അടഞ്ഞുകിടക്കുകയാണ്. ഒൗട്ട്ലെറ്റ് മാറ്റുന്നതുവരെ സമരം ശക്തമായി തുടരാനാണ് ആക്ഷൻ കൗണ്‍സിലിന്റെയും മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെയും തീരുമാനം.