+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെട്ടികുളങ്ങര അശ്വതി മഹോത്സവം ഇന്ന്

മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവചടങ്ങുകൾക്കു സമാപനം കുറിച്ചുകൊണ്ടുള്ള അശ്വതി മഹോത്സവവും അമ്മയുടെ കൊടുങ്ങല്ലൂർ യാത്രയയപ്പും ഇന്ന് നട
ചെട്ടികുളങ്ങര അശ്വതി  മഹോത്സവം ഇന്ന്
മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവചടങ്ങുകൾക്കു സമാപനം കുറിച്ചുകൊണ്ടുള്ള അശ്വതി മഹോത്സവവും അമ്മയുടെ കൊടുങ്ങല്ലൂർ യാത്രയയപ്പും ഇന്ന് നടക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി കുട്ടികളും യുവജനങ്ങളും ഒരുക്കുന്ന തേരും കുതിരയും ഭീമനും പാഞ്ചാലിയുമുൾപ്പെടെ നൂറുകണക്കിനു കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തിച്ചേരും.
കുംഭ ഭരണിനാളിൽ കരക്കാർ ഒരുക്കുന്ന അതേ കലാ വൈഭവത്തോടെയയാണ് ഈ കെട്ടുകാഴ്ചകളും ഒരുക്കുന്നത്. കുരുന്നു കൈകളാൽ ഒരടി നീളത്തിൽ തെർമോക്കോളിലും ഈർക്കിലിലും തീർത്തവ മുതൽ യുവജനങ്ങൾ തീർത്ത 20 അടിയിലേറെ പൊക്കമുള്ളതുമായ കെട്ടുകാഴ്ചകളുമുണ്ടാകും.
ഉച്ചയോടെ വിവിധ സ്ഥലങ്ങളിൽ നിന്നാരംഭിക്കുന്ന കെട്ടുകാഴ്ചകൾ വൈകുന്നേരം നാലോടെ കാഴ്ചക്കണ്ടത്തിലും ക്ഷേത്ര തിരുമുറ്റത്തും അണിനിരക്കും. കെട്ടുകാഴ്ചവരവ് ദർശിക്കുന്നതിന് ഉച്ചമുതൽ തന്നെ ക്ഷേതാങ്കണം ഭക്തസഹസ്രങ്ങളെ കൊണ്ടു നിറയും.
പുലർച്ചെ ദേവിയുടെ കൊടുങ്ങല്ലൂർ യാത്ര ചോദിക്കൽ ചടങ്ങോടെയാണ് അശ്വതി മഹോത്സവങ്ങൾക്കു സമാപനം കുറിക്കുന്നത്. പുലർച്ചെയാണ് ഈ ചടങ്ങുനടക്കുന്നത്. ചെട്ടികുളങ്ങരയമ്മയുടെ മാതാവായ കൊടുങ്ങല്ലൂരമ്മയെ ദർശിക്കുവാൻ ദേവി കൊടുങ്ങല്ലൂർക്ക് പോകുവാൻ യാത്ര ചോദിക്കുന്ന ചടങ്ങ് ദർശിക്കുന്നത് പുണ്യദായകമെന്നാണ് വിശ്വാസം. ഇതു ദർശിച്ച് ഭഗവതിയുടെ അനുഗ്രഹം നേടുന്നതിനായി ഭക്തസഹസ്രങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേരുന്നത്.
55 അടിയിലധികം ഉയരമുള്ള കെട്ടുകാഴ്ചകൾ അനുവദിക്കില്ലെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വൻഷൻ ഭാരവാഹികൾ അറിയിച്ചു. കുതിര, തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി, ആന എന്നീ കെട്ടുകാഴ്ചകൾ മാത്രമേ ക്ഷേത്രവളപ്പിൽ പ്രവേശിപ്പിക്കൂ. ഇന്നുരാത്രി എഴരയ്ക്കു മുന്പ് കെട്ടുകാഴ്ചകൾ ക്ഷേത്രവളപ്പിലെത്തിക്കണം. സീനിയർ കെട്ടുകാഴ്ചകൾ വൈകുന്നേരം ആറിനകം കാഴ്ചക്കണ്ടത്തിൽ അണിനിരത്തണം. ഉച്ചകഴിഞ്ഞു രണ്ടുമുതൽ കെട്ടുകാഴ്ചകളുടെ രജിസ്ട്രേഷൻ ആരംഭിക്കും. രജിസ്ട്രേഷൻ നടത്താത്ത കെട്ടുകാഴ്ചകൾ ക്ഷേത്ര വളപ്പിൽ നിരത്താൻ.