ചേർത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശദ്ധവാരം പ്രമാണിച്ച് ക്രമീകരണങ്ങൾ ഒരുക്കുവാൻ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കളലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ എസ് വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കഐസ്ഇബി, ജല അഥോറിറ്റി, കടക്കരപ്പള്ളി പഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ പരിപാടികൾ വിശദീകരിച്ചു. ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന ഏപ്രിൽ 13, 14 തിയതികളിലാണ് മുഖ്യമായും സർക്കാർ വകുപ്പുകളുടെ സേവനം ലഭ്യമാക്കുക. തങ്കി പള്ളിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കണമെന്നും വിശുദ്ധവാരം പ്രമാണിച്ച് തമിഴ്നാട് ഉൾപ്പെടെ ദൂരെദിക്കിൽനിന്ന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്ത് ബസ് സർവീസ് ആരംഭിക്കണമെന്നും സന്നദ്ധസംഘടനയായ ഫ്രണ്ട്സ് ഓഫ് തങ്കി ആവശ്യപ്പെട്ടു. തന്പി ചക്കുങ്കൽ അധ്യക്ഷനായി. കെ.ജെ. ജോസഫ്, ടി.ഡി. മൈക്കിൾ, ഫ്രാൻസിസ്, ജോസ് ബാബു എന്നിവർ പ്രസംഗിച്ചു.