ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത തിരുമേനിയെക്കുറിച്ച് ബ്ലസി ഒരുക്കിയ ഡോക്യമെന്ററിക്ക് ഗിന്നസ് വേൾഡ് റിക്കാർഡ്. 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യമെന്ററിക്കായ് ശബ്ദം നൽകിയത് നടൻ മോഹൻലാലാണ്. ഇതിലൂടെ അദ്ദേഹവും ഗിന്നസ് വേൾഡ് റിക്കാർഡിന് അർഹനായി.
48 മണിക്കൂറും പത്ത് മിനിട്ടുമാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം. ഏറ്റവും നീളമുള്ള ഡോക്യുമെന്ററി എന്ന ഇനത്തിലാണ് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റത്തിന് പുരസ്കാരം ലഭിച്ചത്. 21 മണിക്കൂർ ദൈർഘ്യമുള്ള സൗദി അറേബ്യൻ ഡോക്യുമെന്ററിയായ വേൾഡ് ഓഫ് സ്നേക്സിനെ പിന്തള്ളിയാണ് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയത്.
നാല് വർഷം കൊണ്ടാണ് ഈ ഡോക്യുമെന്ററി തയാറാക്കിയത്. ഏഴ് ദിവസങ്ങൾക്കൊണ്ടാണ് സെൻസർ ബോർഡ് ഈ ഡോക്യുമെന്ററി കണ്ടത്.
മോഹൻലാലിന്റെ ലാൽ കെയർ എന്ന ചാരിറ്റി സംഘടന ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ബോക്സ് നിർമിച്ചപ്പോഴും പുലിമുരുകൻ ത്രിഡി വേർഷൻ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പ്രദർശനം നടത്തിയപ്പോഴും മോഹൻലാൽ ഗിന്നസ് വേൾഡ് റിക്കാർഡിന്റെ ഭാഗമായിരുന്നു.