ചെങ്ങന്നൂർ: സഹപ്രവർത്തകന്റെ ഭാര്യയുടെ സർജറിക്കു ഡ്രൈവർമാർ പണം പിരിച്ചു നൽകി. കാരയ്ക്കാട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർ കാരയ്ക്കാട് സന്തോഷ് ഭവനിൽ സന്തോഷിന്റെ ഭാര്യ ചിത്ര (32)യുടെ ഓപ്പറേഷനുവേണ്ടിയാണ് സഹപ്രവർത്തകർ ഒന്നിച്ചത്.
ചിത്ര കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ കൽപ്പടവിൽ തട്ടിവീഴുകയും തലയ്ക്ക് ഗുരുതര പരിക്കേറ്റ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സർജറി കാത്തു കഴിയുകയാണ്. നിർധന കുടുംബത്തിനു ഓപ്പറേഷൻ ചെലവ് താങ്ങാനാവില്ലെന്ന് അറിയാവുന്ന കാരയ്ക്കാട് സ്റ്റാൻഡിലെ വിവിധ വാഹനങ്ങൾ ഓടിക്കുന്ന 60ഓളം ഡ്രൈവർമാർ ഞായറാഴ്ച വിവിധ ഘട്ടങ്ങളിലായി പണപ്പിരിവ് നടത്തി ധനം സമാഹരിക്കുകയായിരുന്നു. ആകെ ലഭിച്ച 91, 501 രൂപ ചെങ്ങന്നൂർ എസ്ഐ എം. സുധിലാൽ സന്തോഷിന്റെ സഹോദരൻ മനോജിനു കൈമാറി.
ചിത്ര കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ കൽപ്പടവിൽ തട്ടിവീഴുകയും തലയ്ക്ക് ഗുരുതര പരിക്കേറ്റ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സർജറി കാത്തു കഴിയുകയാണ്. നിർധന കുടുംബത്തിനു ഓപ്പറേഷൻ ചെലവ് താങ്ങാനാവില്ലെന്ന് അറിയാവുന്ന കാരയ്ക്കാട് സ്റ്റാൻഡിലെ വിവിധ വാഹനങ്ങൾ ഓടിക്കുന്ന 60ഓളം ഡ്രൈവർമാർ ഞായറാഴ്ച വിവിധ ഘട്ടങ്ങളിലായി പണപ്പിരിവ് നടത്തി ധനം സമാഹരിക്കുകയായിരുന്നു. ആകെ ലഭിച്ച 91, 501 രൂപ ചെങ്ങന്നൂർ എസ്ഐ എം. സുധിലാൽ സന്തോഷിന്റെ സഹോദരൻ മനോജിനു കൈമാറി.