അമ്പലപ്പുഴ: വിവാദമായ ദഫ്മുട്ട് മത്സരത്തിലെ ഒന്നാം സ്‌ഥാനം നേടിയ ടീമിനെ അയോഗ്യരാക്കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഈയിനത്തിൽ ഒന്നാം സ്‌ഥാനം ലഭിച്ച ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂളിനെ അയോഗ്യരാക്കിയത്.
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഒരു കുട്ടി തന്നെ മത്സരിച്ചതായി മറ്റു സ്കൂളുകൾ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരാതി ശരിയാണെന്ന് തെളിഞ്ഞ തോടെയാണ് ഈ സ്കൂളിനെ അയോഗ്യരാക്കിയത്. ഇതോടെ രണ്ടാം സ്‌ഥാനത്തെത്തിയ ആലപ്പുഴ ലജ്നത്തുൽ ഹയർ സെക്കൻഡറി സ്കുളിനെ വിജയിയായും പ്രഖ്യാപിച്ചു. മാപ്പിള കലകളുടെ മത്സര ഫലം തുടക്കം മുതൽ തന്നെ വിവാദമായിരുന്നു.
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഒരു കുട്ടി തന്നെ മത്സരിച്ചതായി മറ്റു സ്കൂളുകൾ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരാതി ശരിയാണെന്ന് തെളിഞ്ഞ തോടെയാണ് ഈ സ്കൂളിനെ അയോഗ്യരാക്കിയത്. ഇതോടെ രണ്ടാം സ്‌ഥാനത്തെത്തിയ ആലപ്പുഴ ലജ്നത്തുൽ ഹയർ സെക്കൻഡറി സ്കുളിനെ വിജയിയായും പ്രഖ്യാപിച്ചു. മാപ്പിള കലകളുടെ മത്സര ഫലം തുടക്കം മുതൽ തന്നെ വിവാദമായിരുന്നു.