+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജമൗലി ചിത്രത്തിൽ സായ് പല്ലവി

രാജമൗലിയുടെ പുതിയ ചിത്രത്തിൽ സായ് പല്ലവിയും. ചിത്രത്തിൽ ജൂനിയർ എൻടി ആറിന്‍റെ നായികയായിട്ടാണ് സായ് പല്ലവി അഭിനയിക്കുന്നതെന്നാണ് വിവരം. ബ്രിട്ടീഷ് താരം ഡെയ
രാജമൗലി ചിത്രത്തിൽ സായ് പല്ലവി

രാജമൗലിയുടെ പുതിയ ചിത്രത്തിൽ സായ് പല്ലവിയും. ചിത്രത്തിൽ ജൂനിയർ എൻടി ആറിന്‍റെ നായികയായിട്ടാണ് സായ് പല്ലവി അഭിനയിക്കുന്നതെന്നാണ് വിവരം. ബ്രിട്ടീഷ് താരം ഡെയ്സി എഡ്ഗറിനെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. താരം പിൻമാറിയതോടെയാണ് സായ് പല്ലവിക്ക് നറുക്ക് വീണത്.

പ്രേമത്തിലെ മലർ മിസ് ആയി പ്രേക്ഷക മനസിൽ ഇടം നേടിയ അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനിൽക്കുകയാണ് സായ് പല്ലവി ഇപ്പോൾ. ശെൽവരാഘവൻ-സൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എൻജികെയിൽ സൂര്യയുടെ നായികമാരിലൊരാളാണ് സായ്. നിറഞ്ഞ സദസിൽ പ്രദർശനം നടന്നുവരുന്ന എൻജികെയിലെ സായ് പല്ലവിയുടെ അഭിനയത്തെക്കുറിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൂര്യയും സായ് പല്ലവിയും തമ്മിലുള്ള കോന്പിനേഷൻ സൂപ്പറാണെന്നാണ് ആരാധകർ പറഞ്ഞത്. പതിവിൽ നിന്നും വ്യത്യസ്തമായി സിനിമയ്ക്ക് നിരവധി റീടേക്കുകൾ വേണ്ടിവന്നപ്പോൾ അഭിനയം നിർത്തിയാലോ എന്നു വരെ താനാലോചിച്ചിരുന്നുവെന്ന് സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു. സൂര്യക്കൊപ്പമുള്ള താരത്തിന്‍റെ വരവിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെയായാണ് താരത്തെ തേടി രാജമൗലി ചിത്രം എത്തിയിരിക്കുന്നത്.

ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലുമൊക്കെ ഏറെ മുന്നിലുള്ള സായ് പല്ലവിയിൽ രാജമൗലി നൽകുന്ന കഥാപാത്രവും ഭദ്രമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 400 കോടി മുതൽ മുടക്കിലാണ് രാജമൗലി ചിത്രം ആർആർആർ ഒരുങ്ങുന്നത്. ജൂനിയർ എൻടി ആറിനെക്കൂടാതെ രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തിൽ സഹകരിക്കുന്നുണ്ട്.