+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കള്ളത്തരം പൊളിച്ചടുക്കി അപർണ

തന്നെ പറ്റിക്കാൻ ശ്രമിച്ച വിദഗ്ധന്‍റെ കള്ളത്തരം പൊളിച്ചടുക്കി അപർണ ബാലമുരളി. തനിക്ക് കിട്ടിയ ഒരു സന്ദേശത്തിന്‍റെ നിജസ്ഥിതിയാണ് താരം പുറത്ത് കൊണ്ടുവന്നിരിക്
കള്ളത്തരം പൊളിച്ചടുക്കി അപർണ

തന്നെ പറ്റിക്കാൻ ശ്രമിച്ച വിദഗ്ധന്‍റെ കള്ളത്തരം പൊളിച്ചടുക്കി അപർണ ബാലമുരളി. തനിക്ക് കിട്ടിയ ഒരു സന്ദേശത്തിന്‍റെ നിജസ്ഥിതിയാണ് താരം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. സംവിധായകൻ ജൂഡ് ആന്‍റണിയുടെ അസിസ്റ്റന്‍റ് എന്ന പേരിൽ നടി അപർണ ബാലമുരളിക്ക് ഒരുവൻ വ്യാജ മെയിൽ സന്ദേശമയച്ചു.

ബാബു ജോസഫ് എന്ന ആളുടെ പേരിലുളള അക്കൗണ്ടിൽ നിന്നാണ് നടിക്ക് സന്ദേശം എത്തിയിരിക്കുന്നത്. താൻ സംവിധായകൻ ജൂഡ് ആന്‍റണിയുടെ അസിസ്റ്റന്‍റ് ആണെന്നും അദ്ദേഹം പുതിയൊരു ചിത്രം ചെയ്യാനുളള പ്ലാനിങ്ങിലാണെന്നും മെയിലിൽ പറയുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു കഥാപാത്രമാകാൻ അപർണ അനുയോജ്യയാണ്.

ചിത്രത്തിനായി താങ്കളെ ബന്ധപ്പെടാനുളള നമ്പറിനായി അമ്മയിൽ അന്വേഷിച്ചിരുന്നു. എന്നാൽ സംഘടനയിൽ താരം അംഗമല്ലെന്നുളള മറുപടിയാണ് അപ്പോൾ ലഭിച്ചത്. ഫോൺ നമ്പർ മെയിൽ ചെയ്യണമെന്നും ഡേറ്റിനെ കുറിച്ചും മറ്റും സംസാരിക്കേണ്ടതുണ്ടെന്നും ഇയാൾ അയച്ച മെയിലിൽ പറയുന്നു.

ഇയാളുടെ വ്യാജ സന്ദേശത്തിന് അപർണ മറുപടി നൽകി. തന്‍റെ നമ്പർ ജൂഡ് ചേട്ടന്‍റെ കൈയിലുണ്ടെന്നും അദ്ദേഹത്തിന്‍റെ കൈയിൽ നിന്ന് വാങ്ങിക്കോളൂ എന്നുമായിരുന്നു താരം ഇയാൾക്ക് നൽകിയ മറുപടി. സംഭവത്തിൽ അപാകത തോന്നിയപ്പോൾ സന്ദേശത്തിന്‍റെ സ്ക്രീൻ ഷോർട്ടുകൾ നടി ജൂഡിന് കൈമാറുകയായിരുന്നു. തുടർന്ന് ഈ സംഭവം ജൂഡ് പുറം ലോകത്തെ അറിയിക്കുകയായിരുന്നു.