+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.എ.പി.ജെ അബ്ദുൾ കലാമിന് സമ്മാനമായി ദ വാൾ

കുട്ടികളെ വെറും കുട്ടികളായി കാണരുത്... അവർക്കും ചിലതൊക്കെ വളരെ ലളിതമായി ചെയ്യാൻ പറ്റും. അത്തരമൊരു കാര്യം കാട്ടിത്തരാനാണ് പ്രണവ് കൃഷ്ണ പ്രേക്ഷകരെ കൂട്ടിക്കൊ
ഡോ.എ.പി.ജെ അബ്ദുൾ കലാമിന്  സമ്മാനമായി ദ വാൾ

കുട്ടികളെ വെറും കുട്ടികളായി കാണരുത്... അവർക്കും ചിലതൊക്കെ വളരെ ലളിതമായി ചെയ്യാൻ പറ്റും. അത്തരമൊരു കാര്യം കാട്ടിത്തരാനാണ് പ്രണവ് കൃഷ്ണ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഡോ.എ.പി.ജെ അബ്ദുൾ കലാമിന് ദ വാൾ എന്ന ഹ്രസ്വചിത്രം സമർപ്പിച്ച് കൊണ്ട് തന്‍റെ സിനിമ സ്വപ്നങ്ങൾക്ക് പ്രണവ് തുടക്കം കുറിച്ചിരിക്കുകയാണ്.

വലിയവർക്ക് മാത്രമല്ല കുട്ടികൾക്കും ചെറിയ കാര്യങ്ങളിലൂടെ വലിയ സന്ദേശം നൽകാൻ കഴിയുമെന്ന് പ്രണവ് തന്‍റെ ഹ്രസ്വചിത്രത്തിലൂടെ കാട്ടിത്തരുന്നുണ്ട്. ഒരു മതിലും ഒരു കുട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മുതിർന്നവരുടെയും കുട്ടിയുടെയും ചിന്താതലങ്ങളിലെ വ്യത്യാസം സംവിധായകൻ നന്നായി എടുത്തു കാട്ടുന്നുണ്ട്.

അധിക സംഭാഷണങ്ങൾ ഇല്ലാത്ത ചിത്രത്തിൽ തന്‍റെ പ്രകടനം കൊണ്ട് മാസ്റ്റർ വിശാൽ കൃഷ്ണ കാഴ്ചക്കാരുടെ മനസ് കീഴടക്കി. ഹരി മുരളിയാണ് ചിത്രത്തിന്‍റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 16 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് മികവുറ്റ ഫ്രെയിമുകൾ സമ്മാനിച്ചത് ജോസഫ് ആന്‍റണിയാണ്. യു ട്യൂബിൽ ഇതിനോടകം നിരവധി പേരാണ് ചിത്രം കണ്ണോടിച്ചത്.