ആഴമായ ആത്മീയ ബോധ്യങ്ങളോടെയും പ്രവാചകധീരതയോടെയും ശക്തമായ നിലപാടുകളെടുത്ത ഇടയനാണ് കാലം ചെയ്ത ഇടുക്കി രൂപത പ്രഥമമെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുസ്മരിച്ചു. ഇടയനിലൂടെ നിറവേറേണ്ട ദൈവികപദ്ധതികളെ വിവേചിച്ചറിയാൻ അദ്ദേഹത്തിനു സാധിച്ചു. ഒരു മതനേതാവ് എന്നതിലുപരി തനിക്കു ചുറ്റുമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാഭിമാനത്തിന്റെ കാവലാളായിരുന്നു അദ്ദേഹം.
ആത്മാർഥ ഇടപെടൽ നടത്താനും ഇടുക്കിയിലെ ജനങ്ങളെ മുന്നിൽനിന്നു നയിക്കാനും അദ്ദേഹത്തെ സഹായിച്ചത് ആഴമായ ആത്മീയബോധ്യങ്ങളായിരുന്നു. കുടിയേറ്റ കർഷകനോടു ചേർന്നു നിഷ്കളങ്കതയോടെ പ്രാർഥിക്കാനും പ്രവർത്തിക്കാനും അദ്ദേഹത്തിനായി. ദൈവം ഏല്പിച്ച ദൗത്യത്തോടു പുലർത്തിയ വിട്ടുവീഴ്ചയില്ലാത്തതും കഠിനാധ്വാനം നിറഞ്ഞതുമായ സമീപനമാണ് അദ്ദേഹത്തെ സഹായിച്ചത്.
ഒരു മുതിർന്ന കാരണവരുടെ സ്ഥാനത്തുനിന്ന് അപ്രിയ സത്യങ്ങൾ തുറന്നുപറയാനും പറഞ്ഞ കാര്യങ്ങളിൽ ആർജവത്തോടെ ഉറച്ചുനിൽക്കാനും അനാവശ്യവും അപക്വവുമായ വിമർശനങ്ങളെ അവഗണിക്കാനും അദ്ദേഹം പ്രകടിപ്പിച്ച ധൈര്യം അദ്ദേഹത്തെ ആശയപരമായി എതിർക്കുന്നവർപോലും അംഗീകരിക്കും. ഈ വിയോഗം അദ്ദേഹത്തിന്റെ മാതൃരൂപതയായ കോതമംഗലം രൂപതയ്ക്കും ഇടുക്കി രൂപതയ്ക്കും സഭയ്ക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്നും അനുസ്മരണ സന്ദേശത്തിൽ പറയുന്നു.
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കോതമംഗലം ബിഷപ്
......................................................................
മണ്ണിന്റെയും മണ്ണിന്റെ മക്കളുടെയും അവകാശങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഇടയശ്രേഷ്ഠൻ
പുന്നമൂട്: മണ്ണിന്റെയും മണ്ണിന്റെ മക്കളുടെയും അവകാശങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഇടയശ്രേഷ്ഠനാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്നു സിബിസിഐ ഉപാധ്യക്ഷനും മാവേലിക്കര രൂപതാധ്യക്ഷനുമായ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
കുടിയേറ്റ കർഷകരുടെ ഉറപ്പുള്ള ശബ്ദമായിരുന്നു.
ഗ്രാമീണ വിശുദ്ധിയുടെ ലളിത ജീവിതവും വളച്ചുകെട്ടില്ലാത്ത സംസാരവും സാധാരണക്കാരുടെ നൊന്പരങ്ങളിൽ കണ്ണീരണിയുന്ന പ്രകൃതവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഏറെ മക്കളുള്ള കുടുംബ ജീവിതത്തിന്റെ പവിത്രതയും സ്നേഹവായ്പും നന്മകളും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ സന്പന്നമാക്കിയിട്ടുണ്ട്.കേരള കത്തോലിക്കസഭയുടെ വിവിധ സമ്മേളനങ്ങളിൽ ഹൃദയ അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തായും ജ്യേഷ്ഠസഹോദരനായും അദ്ദേഹം ഇടപെട്ടിട്ടുണ്ടന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുസ്മരിച്ചു.
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് , മാവേലിക്കര ബിഷപ്
.......................................................................
കുടുംബമൂല്യങ്ങളെ വില മതിച്ച പിതാവ്
കോട്ടയം: ഇടുക്കി രൂപതയുടെ ആധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്ക് അടിത്തറ പാകിയ വ്യക്തിത്വമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. കുടുംബ ജീവിതത്തിന്റെ പവിത്രതയും അന്തസും കാത്തുസൂക്ഷിച്ചാലേ സമൂഹത്തിന്റെ സർവോതോന്മുഖ വളർച്ച സാധ്യമാകൂ എന്നു വിശ്വസിച്ചിരുന്ന അദ്ദേഹം കുടുംബങ്ങളെ തകർക്കുന്ന പ്രവണതകൾക്കെതിരേ നിരന്തരം ശബ്ദമുയർത്തിയിരുന്നു.
ചെറുപ്പത്തിൽ അധ്യാത്മിക ആവശ്യങ്ങൾക്കായി തന്റെ ഭവനത്തിനു സമീപമുണ്ടായിരുന്ന പിതാവിന്റെ ഹൃദയത്തിൽ വിജയപുരം രൂപതയോട് എന്നും പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. വിജയപുരം രൂപതയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും ബിഷപ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഡോ.തെക്കത്തെച്ചേരിൽ, വിജയപുരം ബിഷപ്
.......................................................
കർഷകജനതയുടെ കരുത്തനായ സാരഥി
ഹൈറേഞ്ചിലെ കുടിയേറ്റമേഖലയുടെ, ഇടുക്കിയിലെ കർഷകജനതയുടെ മുഴുവനും കരുത്തനായ സാരഥിയും പ്രവാചക ശബ്ദവുമായിരുന്നു അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ്. അതിജീവനത്തിനു കിണഞ്ഞു പരിശ്രമിച്ച ജനസമൂഹത്തിന്റെ നൊന്പരങ്ങൾ നെഞ്ചിലേറ്റി അവരുടെ ആത്മീയ വളർച്ചയ്ക്കൊപ്പം ഭൗതിക പുരോഗതിയും ലക്ഷ്യമാക്കിയാണ് അദ്ദേഹം കർമപദ്ധതികൾ ആവിഷ്കരിച്ചത്.
പാവങ്ങളുടെയും സാധാരണക്കാരുടെയും വികാര, വിചാരങ്ങളോടു ചേർന്നു സംവദിക്കുകയും ത്യാഗപൂർവം പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇടുക്കി മേഖലയെ സമഗ്രവളർച്ചയിലേക്കു നയിച്ച ഈ ഇടയശ്രേഷ്ഠൻ ജനഹൃദയങ്ങളിൽ മരിക്കാത്ത ഓർമയായി എന്നും ഉണ്ടാകുമെന്നത് തീർച്ച! എക്കാലത്തും കാഞ്ഞിരപ്പള്ളി രൂപതയുടെ ആത്മസുഹൃത്തും സഹചാരിയുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ രൂപതാസമൂഹം മുഴുവന്റെയും പേരിൽ ഹൃദയപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വർഗീയപിതാവിന്റെ ഭവനത്തിൽ നിത്യമഹത്വമണിയാൻ ഈ ധന്യാത്മാവിനു കഴിയട്ടെയെന്നു പ്രാർഥിക്കുന്നു.
മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി ബിഷപ്
ആത്മാർഥ ഇടപെടൽ നടത്താനും ഇടുക്കിയിലെ ജനങ്ങളെ മുന്നിൽനിന്നു നയിക്കാനും അദ്ദേഹത്തെ സഹായിച്ചത് ആഴമായ ആത്മീയബോധ്യങ്ങളായിരുന്നു. കുടിയേറ്റ കർഷകനോടു ചേർന്നു നിഷ്കളങ്കതയോടെ പ്രാർഥിക്കാനും പ്രവർത്തിക്കാനും അദ്ദേഹത്തിനായി. ദൈവം ഏല്പിച്ച ദൗത്യത്തോടു പുലർത്തിയ വിട്ടുവീഴ്ചയില്ലാത്തതും കഠിനാധ്വാനം നിറഞ്ഞതുമായ സമീപനമാണ് അദ്ദേഹത്തെ സഹായിച്ചത്.
ഒരു മുതിർന്ന കാരണവരുടെ സ്ഥാനത്തുനിന്ന് അപ്രിയ സത്യങ്ങൾ തുറന്നുപറയാനും പറഞ്ഞ കാര്യങ്ങളിൽ ആർജവത്തോടെ ഉറച്ചുനിൽക്കാനും അനാവശ്യവും അപക്വവുമായ വിമർശനങ്ങളെ അവഗണിക്കാനും അദ്ദേഹം പ്രകടിപ്പിച്ച ധൈര്യം അദ്ദേഹത്തെ ആശയപരമായി എതിർക്കുന്നവർപോലും അംഗീകരിക്കും. ഈ വിയോഗം അദ്ദേഹത്തിന്റെ മാതൃരൂപതയായ കോതമംഗലം രൂപതയ്ക്കും ഇടുക്കി രൂപതയ്ക്കും സഭയ്ക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്നും അനുസ്മരണ സന്ദേശത്തിൽ പറയുന്നു.
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കോതമംഗലം ബിഷപ്
......................................................................
മണ്ണിന്റെയും മണ്ണിന്റെ മക്കളുടെയും അവകാശങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഇടയശ്രേഷ്ഠൻ
പുന്നമൂട്: മണ്ണിന്റെയും മണ്ണിന്റെ മക്കളുടെയും അവകാശങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഇടയശ്രേഷ്ഠനാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്നു സിബിസിഐ ഉപാധ്യക്ഷനും മാവേലിക്കര രൂപതാധ്യക്ഷനുമായ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
കുടിയേറ്റ കർഷകരുടെ ഉറപ്പുള്ള ശബ്ദമായിരുന്നു.
ഗ്രാമീണ വിശുദ്ധിയുടെ ലളിത ജീവിതവും വളച്ചുകെട്ടില്ലാത്ത സംസാരവും സാധാരണക്കാരുടെ നൊന്പരങ്ങളിൽ കണ്ണീരണിയുന്ന പ്രകൃതവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഏറെ മക്കളുള്ള കുടുംബ ജീവിതത്തിന്റെ പവിത്രതയും സ്നേഹവായ്പും നന്മകളും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ സന്പന്നമാക്കിയിട്ടുണ്ട്.കേരള കത്തോലിക്കസഭയുടെ വിവിധ സമ്മേളനങ്ങളിൽ ഹൃദയ അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തായും ജ്യേഷ്ഠസഹോദരനായും അദ്ദേഹം ഇടപെട്ടിട്ടുണ്ടന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുസ്മരിച്ചു.
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് , മാവേലിക്കര ബിഷപ്
.......................................................................
കുടുംബമൂല്യങ്ങളെ വില മതിച്ച പിതാവ്
കോട്ടയം: ഇടുക്കി രൂപതയുടെ ആധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്ക് അടിത്തറ പാകിയ വ്യക്തിത്വമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. കുടുംബ ജീവിതത്തിന്റെ പവിത്രതയും അന്തസും കാത്തുസൂക്ഷിച്ചാലേ സമൂഹത്തിന്റെ സർവോതോന്മുഖ വളർച്ച സാധ്യമാകൂ എന്നു വിശ്വസിച്ചിരുന്ന അദ്ദേഹം കുടുംബങ്ങളെ തകർക്കുന്ന പ്രവണതകൾക്കെതിരേ നിരന്തരം ശബ്ദമുയർത്തിയിരുന്നു.
ചെറുപ്പത്തിൽ അധ്യാത്മിക ആവശ്യങ്ങൾക്കായി തന്റെ ഭവനത്തിനു സമീപമുണ്ടായിരുന്ന പിതാവിന്റെ ഹൃദയത്തിൽ വിജയപുരം രൂപതയോട് എന്നും പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. വിജയപുരം രൂപതയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും ബിഷപ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഡോ.തെക്കത്തെച്ചേരിൽ, വിജയപുരം ബിഷപ്
.......................................................
കർഷകജനതയുടെ കരുത്തനായ സാരഥി
ഹൈറേഞ്ചിലെ കുടിയേറ്റമേഖലയുടെ, ഇടുക്കിയിലെ കർഷകജനതയുടെ മുഴുവനും കരുത്തനായ സാരഥിയും പ്രവാചക ശബ്ദവുമായിരുന്നു അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ്. അതിജീവനത്തിനു കിണഞ്ഞു പരിശ്രമിച്ച ജനസമൂഹത്തിന്റെ നൊന്പരങ്ങൾ നെഞ്ചിലേറ്റി അവരുടെ ആത്മീയ വളർച്ചയ്ക്കൊപ്പം ഭൗതിക പുരോഗതിയും ലക്ഷ്യമാക്കിയാണ് അദ്ദേഹം കർമപദ്ധതികൾ ആവിഷ്കരിച്ചത്.
പാവങ്ങളുടെയും സാധാരണക്കാരുടെയും വികാര, വിചാരങ്ങളോടു ചേർന്നു സംവദിക്കുകയും ത്യാഗപൂർവം പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇടുക്കി മേഖലയെ സമഗ്രവളർച്ചയിലേക്കു നയിച്ച ഈ ഇടയശ്രേഷ്ഠൻ ജനഹൃദയങ്ങളിൽ മരിക്കാത്ത ഓർമയായി എന്നും ഉണ്ടാകുമെന്നത് തീർച്ച! എക്കാലത്തും കാഞ്ഞിരപ്പള്ളി രൂപതയുടെ ആത്മസുഹൃത്തും സഹചാരിയുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ രൂപതാസമൂഹം മുഴുവന്റെയും പേരിൽ ഹൃദയപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വർഗീയപിതാവിന്റെ ഭവനത്തിൽ നിത്യമഹത്വമണിയാൻ ഈ ധന്യാത്മാവിനു കഴിയട്ടെയെന്നു പ്രാർഥിക്കുന്നു.
മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി ബിഷപ്