+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയോരത്തിന്‍റെ ആത്മാഭിമാനം മുറുകെപിടിച്ച ആത്മീയ നേതാവ്: ജോയ്സ് ജോർജ്

പിറന്ന മണ്ണിൽ ആത്മാഭിമാനത്തോടെ ജീവിക്കാൻ കുടിയേറ്റ ജനതയ്ക്ക് ആവേശവും ധൈര്യവും നൽകിയ ആത്മീയാചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഭരമേൽപിക്കപ്
മലയോരത്തിന്‍റെ ആത്മാഭിമാനം മുറുകെപിടിച്ച ആത്മീയ നേതാവ്: ജോയ്സ് ജോർജ്
പിറന്ന മണ്ണിൽ ആത്മാഭിമാനത്തോടെ ജീവിക്കാൻ കുടിയേറ്റ ജനതയ്ക്ക് ആവേശവും ധൈര്യവും നൽകിയ ആത്മീയാചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഭരമേൽപിക്കപ്പെട്ടിട്ടുള്ള കർത്തവ്യങ്ങളോടു തികഞ്ഞ ആത്മാർഥതയും സത്യസന്ധതയും എക്കാലവും പുലർത്തിയിട്ടുള്ള അജപാലനശ്രേഷ്ടൻ തന്‍റെ ശരികൾക്കൊപ്പം അചഞ്ചലമായി നിലകൊണ്ടു.

അപ്രിയസത്യങ്ങൾപോലും മുഖംനോക്കാതെ ഇദ്ദേഹം തുറന്നുപറഞ്ഞത് വിവാദങ്ങൾക്കും ഇടയായിട്ടുണ്ട്. നിഷ്കളങ്കനായ ഒരു പച്ചമനുഷ്യന്‍റെ വാക്കുകളെ വല്ലാത്തമാനങ്ങൾകൊടുത്തു വിവാദത്തിലാക്കുന്നതിൽ ചിലർ രസം കണ്ടെത്തുകയും ചെയ്തിരുന്നു. കർഷകരും കുടിയേറ്റ ജനതയും പിതാവിന് എന്നും അരുമസന്തതികളായിരുന്നു.

അവർക്ക് നോവുന്നതെല്ലാം പിതാവിനെയും നോവിച്ചിരുന്നു. ആ നൊന്പരങ്ങൾ അടക്കാനാവാതെ വന്നപ്പോഴെല്ലാം ഇടം വലം നോക്കാതെ നിലപാടുകളുമെടുത്തിട്ടുണ്ട്. താൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്‍റെ ഉയർച്ചയും ക്ഷേമവുമായിരുന്നു പിതാവിന്‍റെ ആത്യന്തികലക്ഷ്യം. അതിനുവേണ്ടി അധ്വാനിച്ചു, പ്രസംഗിച്ചു, ജീവിച്ചു വിടവാങ്ങി.
More in All :