ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പൊതുവേദി രൂപീകരിച്ചത് ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ദീർഘദർശനത്തിന്റെ തെളിവാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.
അടുത്തകാലത്ത് രാജ്യത്തുയർന്നുവന്ന ഏറ്റവും വലിയ മതേതര ജനകീയ കൂട്ടായ്മയായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. ഒട്ടേറെ പൊതുവിഷയങ്ങളിൽ യോജിച്ച പോരാട്ടം നടത്താനായി. പിതാവ് ഉന്നയിച്ച വിഷയങ്ങൾ ഒന്നും മാറ്റിപറഞ്ഞിട്ടില്ല, നിലപാടുകളിൽ ഉറച്ചുനിന്നു. ഉപാധിരഹിത പട്ടയം നേടിയെടുത്തതിന് വലിയ പിന്തുണയാണ് നല്കിയത്. കുടിയേറ്റ കർഷകന്റെ ദുഖവും ദുരിതവും നേരിട്ടനുഭവിച്ച പിതാവ് അവസാനംവരെ കർഷകർക്കായി നിലകൊണ്ടു.
പിതാവിന്റെ വിയോഗം തനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ്. കിടങ്ങൂർ മുതലുളള ആറു പതിറ്റാണ്ടത്തെ ഇഴചേർന്ന ബന്ധമാണുള്ളത്. തന്റെ പൊതുജീവിതത്തിലെ നല്ല അയൽക്കാരനെയാണ് നഷ്ടപ്പെട്ടത്. ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് എം.എം. മണി പറഞ്ഞു.
അടുത്തകാലത്ത് രാജ്യത്തുയർന്നുവന്ന ഏറ്റവും വലിയ മതേതര ജനകീയ കൂട്ടായ്മയായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. ഒട്ടേറെ പൊതുവിഷയങ്ങളിൽ യോജിച്ച പോരാട്ടം നടത്താനായി. പിതാവ് ഉന്നയിച്ച വിഷയങ്ങൾ ഒന്നും മാറ്റിപറഞ്ഞിട്ടില്ല, നിലപാടുകളിൽ ഉറച്ചുനിന്നു. ഉപാധിരഹിത പട്ടയം നേടിയെടുത്തതിന് വലിയ പിന്തുണയാണ് നല്കിയത്. കുടിയേറ്റ കർഷകന്റെ ദുഖവും ദുരിതവും നേരിട്ടനുഭവിച്ച പിതാവ് അവസാനംവരെ കർഷകർക്കായി നിലകൊണ്ടു.
പിതാവിന്റെ വിയോഗം തനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ്. കിടങ്ങൂർ മുതലുളള ആറു പതിറ്റാണ്ടത്തെ ഇഴചേർന്ന ബന്ധമാണുള്ളത്. തന്റെ പൊതുജീവിതത്തിലെ നല്ല അയൽക്കാരനെയാണ് നഷ്ടപ്പെട്ടത്. ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് എം.എം. മണി പറഞ്ഞു.