ഏപ്രിൽ 25 ശനിയാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം. അന്നാണ് ആനിക്കുഴിക്കാട്ടിൽ പിതാവ് മരണക്കിടക്കയിൽ നിന്ന് എന്നെ വിളിച്ചത്. പിതാവിന്റെ രോഗാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നതിനാൽ ആദ്യം ആ വിളി വിശ്വസിക്കാനായില്ല. പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബത്തെക്കുറിച്ച് എല്ലാം അന്വേഷിച്ചു. അവസാനം "റോഷി സുഖമാണോ’ എന്നു ചോദിച്ചുകൊണ്ടാണ് അവസാനിപ്പിച്ചത്.
ഇടുക്കി രൂപതയുണ്ടായെന്നും മെത്രാനായി മാത്യു ആനിക്കുഴിക്കാട്ടിൽ അച്ചൻ നിയുക്തനായെന്നും അറിഞ്ഞ് കോതമംഗലം ബിഷപ് ഹൗസിലെത്തിയാണ് ആദ്യമായി പിതാവിനെ കാണുന്നത്. അന്ന് ആരംഭിച്ച ഉൗഷ്മള സൗഹൃദം അവസാനം വരെ കാത്തുസൂക്ഷിച്ചു. എന്റെ വിവാഹത്തിലും പിതാവ് സംബന്ധിച്ചു.
ഇടുക്കി ജില്ലയിലെ കാർഷിക പ്രശ്നങ്ങൾക്ക് വേണ്ടിയും അതിജീവനപോരാട്ടത്തിനുവേണ്ടിയും പാളത്തൊപ്പിയുമണിഞ്ഞ് വടിയും കുത്തി ജനങ്ങളുടെ മുന്പിൽ നിന്ന് നടത്തിയ സമരയാത്രകൾ ആരുടെ മനസിൽ നിന്നും എളുപ്പം മാഞ്ഞുപോകില്ല. യാതനകളിലൂടെ വളരുകയും മണ്ണിൽ പണിയെടുക്കുകയും ചെയ്തൊരാൾ ഇടുക്കിയിലെ പൊതുസമൂഹത്തിനുവേണ്ടി നിലകൊണ്ടതിലും ശബ്ദിച്ചതിലും അതിശയമില്ല. കർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയിലും പട്ടയപ്രശ്നങ്ങളിലും മരം മുറിക്കൽ പോലുള്ള പ്രതിസന്ധികളിലും പിതാവിന്റെ ഹൃദയം ഹൈറേഞ്ച് ജനതയ്ക്ക് വേണ്ടി വിങ്ങി.
ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിൽ ബോധ്യമുണ്ടായിരുന്ന അഭിവന്ദ്യ പിതാവ് ഇടുക്കിയിലും ഐഎഎസുകാരും ഐപിഎസുകാരും ഉണ്ടാകേണ്ടതുണ്ടെന്ന് ആവർത്തിച്ചു പറയുമായിരുന്നു. ആ ലക്ഷ്യം മുന്നിൽക്കണ്ടാണ് പിതാവ് മാർ ശ്ലീവാ കോളജ് ഉയർത്തിക്കൊണ്ടുവന്നത്.
കുടുംബത്തകർച്ചകളും നീതിബോധം നഷ്ടപ്പെടുന്ന പൊതുസമൂഹവും പിതാവിന്റെ ഹൃദയത്തെ നൊന്പരപ്പെടുത്തിയിരുന്നു. പ്രത്യേക കരുതലും സ്നേഹവും അദ്ദേഹത്തിൽ നിന്ന് ആവോളം അനുഭവിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. വലിയനോന്പാചരണത്തിൽ മലയാറ്റൂരിലേക്ക് നടത്തിവരാറുള്ള കാൽനടയാത്രയ്ക്ക് പിതാവ് നൽകി വന്ന പ്രോത്സാഹനം ചെറുതായിരുന്നില്ല. സഭക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയർപ്പിക്കാനെ ഇപ്പോൾ കഴിയൂ.
ഇടുക്കി രൂപതയുണ്ടായെന്നും മെത്രാനായി മാത്യു ആനിക്കുഴിക്കാട്ടിൽ അച്ചൻ നിയുക്തനായെന്നും അറിഞ്ഞ് കോതമംഗലം ബിഷപ് ഹൗസിലെത്തിയാണ് ആദ്യമായി പിതാവിനെ കാണുന്നത്. അന്ന് ആരംഭിച്ച ഉൗഷ്മള സൗഹൃദം അവസാനം വരെ കാത്തുസൂക്ഷിച്ചു. എന്റെ വിവാഹത്തിലും പിതാവ് സംബന്ധിച്ചു.
ഇടുക്കി ജില്ലയിലെ കാർഷിക പ്രശ്നങ്ങൾക്ക് വേണ്ടിയും അതിജീവനപോരാട്ടത്തിനുവേണ്ടിയും പാളത്തൊപ്പിയുമണിഞ്ഞ് വടിയും കുത്തി ജനങ്ങളുടെ മുന്പിൽ നിന്ന് നടത്തിയ സമരയാത്രകൾ ആരുടെ മനസിൽ നിന്നും എളുപ്പം മാഞ്ഞുപോകില്ല. യാതനകളിലൂടെ വളരുകയും മണ്ണിൽ പണിയെടുക്കുകയും ചെയ്തൊരാൾ ഇടുക്കിയിലെ പൊതുസമൂഹത്തിനുവേണ്ടി നിലകൊണ്ടതിലും ശബ്ദിച്ചതിലും അതിശയമില്ല. കർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയിലും പട്ടയപ്രശ്നങ്ങളിലും മരം മുറിക്കൽ പോലുള്ള പ്രതിസന്ധികളിലും പിതാവിന്റെ ഹൃദയം ഹൈറേഞ്ച് ജനതയ്ക്ക് വേണ്ടി വിങ്ങി.
ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിൽ ബോധ്യമുണ്ടായിരുന്ന അഭിവന്ദ്യ പിതാവ് ഇടുക്കിയിലും ഐഎഎസുകാരും ഐപിഎസുകാരും ഉണ്ടാകേണ്ടതുണ്ടെന്ന് ആവർത്തിച്ചു പറയുമായിരുന്നു. ആ ലക്ഷ്യം മുന്നിൽക്കണ്ടാണ് പിതാവ് മാർ ശ്ലീവാ കോളജ് ഉയർത്തിക്കൊണ്ടുവന്നത്.
കുടുംബത്തകർച്ചകളും നീതിബോധം നഷ്ടപ്പെടുന്ന പൊതുസമൂഹവും പിതാവിന്റെ ഹൃദയത്തെ നൊന്പരപ്പെടുത്തിയിരുന്നു. പ്രത്യേക കരുതലും സ്നേഹവും അദ്ദേഹത്തിൽ നിന്ന് ആവോളം അനുഭവിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. വലിയനോന്പാചരണത്തിൽ മലയാറ്റൂരിലേക്ക് നടത്തിവരാറുള്ള കാൽനടയാത്രയ്ക്ക് പിതാവ് നൽകി വന്ന പ്രോത്സാഹനം ചെറുതായിരുന്നില്ല. സഭക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയർപ്പിക്കാനെ ഇപ്പോൾ കഴിയൂ.