സാധാരണക്കാരുടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ് ഒപ്പംനിന്ന് അവരുടെ ശബ്ദമായി മാറിയ ആത്മീയ ആചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ.
ദൈവിക ശുശ്രൂഷ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനുള്ള നിയോഗമായികൂടി കണ്ട് പ്രത്യാഘാതങ്ങൾ ഭയപ്പെടാതെ പ്രവർത്തിച്ച മഹാ വ്യക്തിത്വമായിരുന്നു. തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും ധൈര്യംകാണിച്ച മനുഷ്യസ്നേഹി. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവരും അദ്ദേഹത്തിന്റെ ആത്മാർഥതയെ സംശയിച്ചിട്ടില്ല. തന്റെ നിലപാടുകളോടും ശൈലികളോടും എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരോടും പരിഭവമില്ലാതെയാണ് അദ്ദേഹം യാത്രയാകുന്നത്. ഈ വലിയ ഇടയന്റെ നൻമകൾ അനുഭവിക്കാത്ത ആരും ഈ മലയോരമേഖലയിൽ ഉണ്ടാകില്ല. അവരുടെ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി അദ്ദേഹം കുടികൊള്ളുമെന്നതിൽ യാതൊരു സംശയവുമില്ല.
ആനിക്കുഴിക്കാട്ടിൽ പിതാവിന് ഒരുകർഷക മനസായിരുന്നു. അദ്ദേഹം കർഷകന്റെ ശബ്ദമായിരുന്നു. കുടിയേറ്റ ജനത ദശാബ്ദങ്ങളായി അനുഭവിച്ചുവന്ന നീതി - അവകാശ നിഷേധങ്ങൾക്കെതിരേ ഒരുമിച്ചുനിൽക്കാൻ ആഹ്വാനംചെയ്ത് 2007 ഫെബ്രുവരി അറിന് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രൂപംനൽകുന്പോൾ അതിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. അത് ജാതിമത വ്യത്യാസമില്ലാത്ത കർഷക കൂട്ടായ്മ ആയിരിക്കണം എന്നതും അദ്ദേഹത്തിന്റെ നിലപാടായിരുന്നു.
കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ 75000 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത് ഈ വലിയ മനുഷ്യന്റെ നിലപാടുമൂലമാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പശ്ചിമഘട്ട ജനതയെ സ്വയം കുടിയൊഴിഞ്ഞുപോകാൻ നിർബന്ധിച്ചവേളയിൽ ഒരുമിച്ചുനിന്ന് ചെറുക്കുവാൻ അവർക്ക് ആത്മവീര്യം പകർന്നത് ഈ മഹാത്മാവാണ്. വനവത്ക്കരണ ലക്ഷ്യങ്ങളോടെ കൊണ്ടുവന്ന ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്കൈപ് പ്രോജക്ടും, ഉടുന്പഞ്ചോല കമ്യൂണിറ്റി റിസർവ് പദ്ധതിയും ഫലപ്രദമായി ചെറുക്കുവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സാന്നിധ്യവും ശബ്ദവുംകൊണ്ടാണ്.
മലയോരജനതയുടെ ഭൂപ്രശ്നത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ തെരുവ് രാപ്പകൽ സമരത്തിൽ ജനങ്ങളുടെ ആവേശവും പ്രചോദനവുമായി സമരങ്ങളിൽ പങ്കെടുത്ത് പിതാവ് തന്റെ പ്രസംഗവും പ്രവർത്തിയും ഒന്നുതന്നെയാണെന്ന് തെളിയിച്ചു.
കേരളത്തിലെ വ്യത്യസ്ത മേഖലകളിലായി 28588 ഹെക്ടർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് തടസമായി സുപ്രീംകോടതിയിലുണ്ടായിരുന്ന കേസിൽ തീർപ്പുണ്ടാക്കുന്നതിന് കക്ഷിചേരാൻ സമിതിയെ നിയോഗിച്ചത് അദ്ദേഹമായിരുന്നു. അതിനാവശ്യമായിവന്ന തുക ആരാധനാലയങ്ങൾവഴി സമാഹരിക്കുന്നതിന് മാർ മാത്യു അറക്കൽ പിതാവിനോടൊപ്പം ആനിക്കുഴിക്കാട്ടിൽ പിതാവും നേതൃത്വംനൽകി.
വിശ്വാസികൾക്കപ്പുറം ഒരു നാടിനെ മുഴുവൻ മുൻപിൽകണ്ട് ഇടയ ലേഖനങ്ങൾ എഴുതിയും പൊതുവേദികളിലും മാധ്യമങ്ങളിലും മുഖംനോക്കാതെ പ്രതികരിച്ചും അദ്ദേഹം തന്റെ സാമൂഹ്യപ്രതിബദ്ധത തളിയിച്ചിരുന്നു. ഒൗദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ചശേഷവും തന്റെ ജനത്തിന്റെ പ്രതിസന്ധികളിൽ സജീവമായി അദ്ദേഹം കൂടെയുണ്ടായിരുന്നു. ആ സാന്നിധ്യം ഇല്ലാതാകുന്നത് തീരാനഷ്ടംതന്നെയാണ്. കർഷക ജനതയുടെ ആത്മാഭിമാനം വാനോളം ഉയർത്തിക്കാട്ടി ഒരുമിച്ച് നില്ക്കാൻ പഠിപ്പിച്ച ആ ധന്യാത്മാവിന് ഒരായിരം അശ്രുപൂജ.
ദൈവിക ശുശ്രൂഷ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനുള്ള നിയോഗമായികൂടി കണ്ട് പ്രത്യാഘാതങ്ങൾ ഭയപ്പെടാതെ പ്രവർത്തിച്ച മഹാ വ്യക്തിത്വമായിരുന്നു. തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും ധൈര്യംകാണിച്ച മനുഷ്യസ്നേഹി. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവരും അദ്ദേഹത്തിന്റെ ആത്മാർഥതയെ സംശയിച്ചിട്ടില്ല. തന്റെ നിലപാടുകളോടും ശൈലികളോടും എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരോടും പരിഭവമില്ലാതെയാണ് അദ്ദേഹം യാത്രയാകുന്നത്. ഈ വലിയ ഇടയന്റെ നൻമകൾ അനുഭവിക്കാത്ത ആരും ഈ മലയോരമേഖലയിൽ ഉണ്ടാകില്ല. അവരുടെ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി അദ്ദേഹം കുടികൊള്ളുമെന്നതിൽ യാതൊരു സംശയവുമില്ല.
ആനിക്കുഴിക്കാട്ടിൽ പിതാവിന് ഒരുകർഷക മനസായിരുന്നു. അദ്ദേഹം കർഷകന്റെ ശബ്ദമായിരുന്നു. കുടിയേറ്റ ജനത ദശാബ്ദങ്ങളായി അനുഭവിച്ചുവന്ന നീതി - അവകാശ നിഷേധങ്ങൾക്കെതിരേ ഒരുമിച്ചുനിൽക്കാൻ ആഹ്വാനംചെയ്ത് 2007 ഫെബ്രുവരി അറിന് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രൂപംനൽകുന്പോൾ അതിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. അത് ജാതിമത വ്യത്യാസമില്ലാത്ത കർഷക കൂട്ടായ്മ ആയിരിക്കണം എന്നതും അദ്ദേഹത്തിന്റെ നിലപാടായിരുന്നു.
കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ 75000 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത് ഈ വലിയ മനുഷ്യന്റെ നിലപാടുമൂലമാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പശ്ചിമഘട്ട ജനതയെ സ്വയം കുടിയൊഴിഞ്ഞുപോകാൻ നിർബന്ധിച്ചവേളയിൽ ഒരുമിച്ചുനിന്ന് ചെറുക്കുവാൻ അവർക്ക് ആത്മവീര്യം പകർന്നത് ഈ മഹാത്മാവാണ്. വനവത്ക്കരണ ലക്ഷ്യങ്ങളോടെ കൊണ്ടുവന്ന ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്കൈപ് പ്രോജക്ടും, ഉടുന്പഞ്ചോല കമ്യൂണിറ്റി റിസർവ് പദ്ധതിയും ഫലപ്രദമായി ചെറുക്കുവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സാന്നിധ്യവും ശബ്ദവുംകൊണ്ടാണ്.
മലയോരജനതയുടെ ഭൂപ്രശ്നത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ തെരുവ് രാപ്പകൽ സമരത്തിൽ ജനങ്ങളുടെ ആവേശവും പ്രചോദനവുമായി സമരങ്ങളിൽ പങ്കെടുത്ത് പിതാവ് തന്റെ പ്രസംഗവും പ്രവർത്തിയും ഒന്നുതന്നെയാണെന്ന് തെളിയിച്ചു.
കേരളത്തിലെ വ്യത്യസ്ത മേഖലകളിലായി 28588 ഹെക്ടർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് തടസമായി സുപ്രീംകോടതിയിലുണ്ടായിരുന്ന കേസിൽ തീർപ്പുണ്ടാക്കുന്നതിന് കക്ഷിചേരാൻ സമിതിയെ നിയോഗിച്ചത് അദ്ദേഹമായിരുന്നു. അതിനാവശ്യമായിവന്ന തുക ആരാധനാലയങ്ങൾവഴി സമാഹരിക്കുന്നതിന് മാർ മാത്യു അറക്കൽ പിതാവിനോടൊപ്പം ആനിക്കുഴിക്കാട്ടിൽ പിതാവും നേതൃത്വംനൽകി.
വിശ്വാസികൾക്കപ്പുറം ഒരു നാടിനെ മുഴുവൻ മുൻപിൽകണ്ട് ഇടയ ലേഖനങ്ങൾ എഴുതിയും പൊതുവേദികളിലും മാധ്യമങ്ങളിലും മുഖംനോക്കാതെ പ്രതികരിച്ചും അദ്ദേഹം തന്റെ സാമൂഹ്യപ്രതിബദ്ധത തളിയിച്ചിരുന്നു. ഒൗദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ചശേഷവും തന്റെ ജനത്തിന്റെ പ്രതിസന്ധികളിൽ സജീവമായി അദ്ദേഹം കൂടെയുണ്ടായിരുന്നു. ആ സാന്നിധ്യം ഇല്ലാതാകുന്നത് തീരാനഷ്ടംതന്നെയാണ്. കർഷക ജനതയുടെ ആത്മാഭിമാനം വാനോളം ഉയർത്തിക്കാട്ടി ഒരുമിച്ച് നില്ക്കാൻ പഠിപ്പിച്ച ആ ധന്യാത്മാവിന് ഒരായിരം അശ്രുപൂജ.