ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനവും സംസ്കാരവും കോവിഡ്-19 സുരക്ഷാ പ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ പുറത്തിറക്കി.
നാലിന് ഉച്ചകഴിഞ്ഞ് ഒന്നിന് അടിമാലിയിൽനിന്നും ആരംഭിച്ച് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30-ന് വാഴത്തോപ്പിൽ അവസാനിക്കുന്ന സ്ഥലങ്ങൾ വരെയുള്ള പൊതുദർശനത്തിന് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മതമേലധ്യക്ഷൻമാർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പൊതുദർശനം നടത്തുന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഒരേ സമയത്ത് പരമാവധി 20 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടുന്നതും കർശനമായി നിരോധിച്ചു. പൊതുദർശനത്തിൽ പങ്കെടുത്തവർ ഏത്രയുംവേഗം പരിസരം വിട്ടുപോകണം. പൊതുദർശനം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്ക് കടന്നുവരുന്നതിനും പുറത്തേക്ക് പോകുന്നതിനും പൊതുദർശനം നടത്തുന്ന കെട്ടിടത്തിന് ഉള്ളിലേക്കും പുറത്തേക്കുമായി പ്രത്യേകം വഴികൾ (വണ്വേ) ക്രമീകരിക്കും.
പൊതുദർശനത്തിനെത്തുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. പ്രസ്തുത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് കൈകൾ ശുചീകരിക്കുന്നതിനായി സാനിറ്റൈസർ/ സോപ്പും വെള്ളവും ഉണ്ടായിരിക്കും. പൊതുദർശനത്തിൽ പരമാവധി പൊതുജനങ്ങളുടെ പങ്കാളിത്തം കുറയ്ക്കണം.
പ്രാദേശിക ചാനലുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ പൊതുദർശന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുദർശനം നടത്തുന്ന ഹാളിനുള്ളിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വീഡിയോയിൽ പകർത്തുന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിന് ഇടുക്കി രൂപത ഏർപ്പാടുകൾ ചെയ്യും. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും പോലീസിന് കൈമാറുന്നതുമാണ്.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ ഇരുചക്രവാഹനങ്ങളിൽ ഒരാളും നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി മൂന്നുപേരും മാത്രമേ ആകാവൂ. ഓരോ ഇടവകയ്ക്കും പൊതുദർശനത്തിനായി പ്രത്യേകമായി സമയം മുൻകൂറായി നിശ്ചയിച്ചുനല്കും. ഇടവക വികാരിയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ മാത്രമേ പൊതുദർശനം അനുവദിക്കൂ.
ആവശ്യമെങ്കിൽ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് നൽകുന്നതിനുള്ള സൗകര്യം ജില്ലാ പോലീസ് മേധാവി ഏർപ്പെടുത്തും. ഇടുക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർക്ക് പോലീസിൽനിന്നുള്ള നിശ്ചിത പാസിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.ഭൗതിക ശരീരം വഹിച്ചുവരുന്ന വാഹനത്തിനൊപ്പം പരമാവധി രണ്ടു വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത വാഹനം കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും പൊതുജനങ്ങൾ കൂട്ടംകൂടാൻ പാടില്ല.
പൊതുദർശനത്തിന് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റിടങ്ങളിൽ ഭൗതികശരീരം വഹിക്കുന്ന വാഹനം നിർത്തുന്നതല്ല. പൊതുദർശനത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ ചടങ്ങുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപായും ഓരോ മണിക്കൂർ ഇടവേളകളിലും ചടങ്ങിനുശേഷവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കും.
പൊതുദർശനത്തിന് എത്തുന്ന എല്ലാവരെയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ചതിനുശേഷം മാത്രമേ പൊതുദർശനത്തിന് അനുവദിക്കൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഏർപ്പെടുത്തും. ഉത്തരവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് മാത്രമെ പൊതുദർശനം അനുവദിക്കൂ.
നാലിന് ഉച്ചകഴിഞ്ഞ് ഒന്നിന് അടിമാലിയിൽനിന്നും ആരംഭിച്ച് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30-ന് വാഴത്തോപ്പിൽ അവസാനിക്കുന്ന സ്ഥലങ്ങൾ വരെയുള്ള പൊതുദർശനത്തിന് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മതമേലധ്യക്ഷൻമാർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പൊതുദർശനം നടത്തുന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഒരേ സമയത്ത് പരമാവധി 20 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടുന്നതും കർശനമായി നിരോധിച്ചു. പൊതുദർശനത്തിൽ പങ്കെടുത്തവർ ഏത്രയുംവേഗം പരിസരം വിട്ടുപോകണം. പൊതുദർശനം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്ക് കടന്നുവരുന്നതിനും പുറത്തേക്ക് പോകുന്നതിനും പൊതുദർശനം നടത്തുന്ന കെട്ടിടത്തിന് ഉള്ളിലേക്കും പുറത്തേക്കുമായി പ്രത്യേകം വഴികൾ (വണ്വേ) ക്രമീകരിക്കും.
പൊതുദർശനത്തിനെത്തുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. പ്രസ്തുത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് കൈകൾ ശുചീകരിക്കുന്നതിനായി സാനിറ്റൈസർ/ സോപ്പും വെള്ളവും ഉണ്ടായിരിക്കും. പൊതുദർശനത്തിൽ പരമാവധി പൊതുജനങ്ങളുടെ പങ്കാളിത്തം കുറയ്ക്കണം.
പ്രാദേശിക ചാനലുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ പൊതുദർശന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുദർശനം നടത്തുന്ന ഹാളിനുള്ളിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വീഡിയോയിൽ പകർത്തുന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിന് ഇടുക്കി രൂപത ഏർപ്പാടുകൾ ചെയ്യും. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും പോലീസിന് കൈമാറുന്നതുമാണ്.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ ഇരുചക്രവാഹനങ്ങളിൽ ഒരാളും നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി മൂന്നുപേരും മാത്രമേ ആകാവൂ. ഓരോ ഇടവകയ്ക്കും പൊതുദർശനത്തിനായി പ്രത്യേകമായി സമയം മുൻകൂറായി നിശ്ചയിച്ചുനല്കും. ഇടവക വികാരിയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ മാത്രമേ പൊതുദർശനം അനുവദിക്കൂ.
ആവശ്യമെങ്കിൽ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് നൽകുന്നതിനുള്ള സൗകര്യം ജില്ലാ പോലീസ് മേധാവി ഏർപ്പെടുത്തും. ഇടുക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർക്ക് പോലീസിൽനിന്നുള്ള നിശ്ചിത പാസിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.ഭൗതിക ശരീരം വഹിച്ചുവരുന്ന വാഹനത്തിനൊപ്പം പരമാവധി രണ്ടു വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത വാഹനം കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും പൊതുജനങ്ങൾ കൂട്ടംകൂടാൻ പാടില്ല.
പൊതുദർശനത്തിന് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റിടങ്ങളിൽ ഭൗതികശരീരം വഹിക്കുന്ന വാഹനം നിർത്തുന്നതല്ല. പൊതുദർശനത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ ചടങ്ങുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപായും ഓരോ മണിക്കൂർ ഇടവേളകളിലും ചടങ്ങിനുശേഷവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കും.
പൊതുദർശനത്തിന് എത്തുന്ന എല്ലാവരെയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ചതിനുശേഷം മാത്രമേ പൊതുദർശനത്തിന് അനുവദിക്കൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഏർപ്പെടുത്തും. ഉത്തരവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് മാത്രമെ പൊതുദർശനം അനുവദിക്കൂ.