മാർ ജോസഫ് പെരുന്തോട്ടം
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തില്‍ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുശോചിച്ചു. വടവാതൂര്‍ സെമിനാരിയില്‍ പഠിച്ചിരുന്ന കാലം മുതലുള്ള സ്നേഹബന്ധവും സൗഹൃദവുമായിരുന്നു തങ്ങൾ തമ്മിലുണ്ടായിരുന്നതെന്ന് മാർ പെരുന്തോട്ടം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട ഈ ഇടയശ്രേഷ്ഠന് പുതിയ രൂപതയെ എല്ലാ തലങ്ങളിലും വളര്‍ത്തി വലുതാക്കി. ഹൈറേഞ്ചിലെ ജനതയുടെ ജീവൽ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും പ്രശ്നപരിഹാരത്തിനു ധീരമായ നേതൃത്വം നല്‍കുകയും ചെയ്തു.
ലാളിത്യവും ത്യാഗശീലവും മനുഷ്യബന്ധങ്ങളിലെ നിഷ്കളങ്കതയും വളച്ചുകെട്ടില്ലാത്ത സമീപനങ്ങളും അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിനെ ഒരുത്തമ അജപാലകനാക്കിയെന്നും മാർ പെരുന്തോട്ടം അനുസ്മരിച്ചു.
മാർ മാത്യു മൂലക്കാട്ട്
കുടിയേറ്റ ജനതയുടെ സമഗ്ര വളർച്ചയ്ക്കായി അതീവ താത്പര്യത്തോടെ പ്രവർത്തിക്കുകയും അതൊടൊപ്പം ഇടുക്കി രൂപയുടെ വളർച്ചയ്ക്കു നിർണായക സംഭാവന നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു മാർ മാത്യു ആനിക്കൂഴിക്കാട്ടിലെന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുശോന സന്ദേശത്തിൽ പറഞ്ഞു.
കോട്ടയം അതിരൂപതയിലെ ഹൈറേഞ്ചിലെ ക്നാനായ മക്കൾക്ക് അദ്ദേഹം എന്നും സമീപസ്ഥനും സുഹൃത്തുമായിരുന്നുവെന്നും മാർ മാത്യു മൂലക്കാട്ട് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാർ ജോസഫ് പവ്വത്തിൽ
ഇടുക്കി രൂപതയുടെ പ്രഥമ മേലധ്യക്ഷനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വേര്‍പാടില്‍ ആര്‍ച്ച് ബിഷപ് മാർ ജോസഫ് പവ്വത്തില്‍ അനുശോചിച്ചു. ഇടുക്കിയിലെ മലയോര മേഖലയില്‍ സാമൂഹിക-സാസ്കാരിക-കാര്‍ഷിക-സാമ്പത്തിക-വിദ്യാഭ്യാസരംഗങ്ങളിലെല്ലാം ശാന്തവും ഫലപ്രദവുമായി ഇടപെട്ട ഒരു ആധ്യാത്മിക ആചാര്യനായിരുന്നു അദ്ദേഹം. ജീവിത ലാളിത്യംകൊണ്ടും പെരുമാറ്റത്തിലെ ആര്‍ജവത്വംകൊണ്ടും ശ്രദ്ധേയമായ നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മാർ പവ്വത്തിൽ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
മാർ ജോസഫ് സ്രാമ്പിക്കൽ
ദൈവഹിതമറിഞ്ഞു ജനങ്ങൾക്കുവേണ്ടി ജീവിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. കുടിയേറ്റ ജനതയുടെ മനസറിഞ്ഞ് അവരിലൊരാളായി അവരോടൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പിതാവിന്റെ വേർപാട് ഇടുക്കിയിലെ കർഷകമക്കൾക്കു തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കെആർഎൽസിസി
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ അനുശോചനം രേഖപ്പെടുത്തി. ഇടുക്കി രൂപതയെ വളർത്തുന്നതോടൊപ്പം മലനാട്ടിലെ മുഴുവൻ ജനങ്ങളുടെയും ജീവൽപ്രശ്നങ്ങളിലും അദ്ദേഹം സവിശേഷശ്രദ്ധ പുലർത്തിയിരുന്നുവെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കുടിയായ ഡോ. കരിയിൽ പറഞ്ഞു.
സിഎൽസി
ലാളിത്യം ജീവിതവ്രതമാക്കുകയും കുടിയേറ്റകർഷകരുടെ പ്രശ്നങ്ങളിൽ മണ്ണിന്റെ മക്കൾക്കുവേണ്ടി എന്നും നിലകൊള്ളുകയുംചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ സംസ്ഥാന സിഎൽസി അനുശോചനം രേഖപ്പെടുത്തി. ഡയറക്ടർ ഫാ. ജിയോ തെക്കിനിയത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരൻ, ട്രഷറർ ബിജിൽ സി. ജോസഫ്, അനിൽ പാലത്തിങ്കൽ, ഷീല ജോയ്, ഡാനി ചെറുവത്തൂർ, യു.വി. അൽദോ, റീത്ത ദാസ്, ജെയ്സണ്‍ സെബാസ്റ്റ്യൻ, സജു തോമസ് എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ കുടുംബക്കൂട്ടായ്മ
ഇടുക്കി മുൻ രൂപതാധ്യക്ഷനും സീറോ മലബാർ സഭയുടെ കുടുംബക്കൂട്ടായ്മ പ്രവർത്തനങ്ങളുടെ ബിഷപ് ഡെലിഗേറ്റുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ സീറോ മലബാർ കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി അനുശോചിച്ചു. ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, ജനറൽ സെക്രട്ടറി ഡോ രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സൻ പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ മാതൃവേദി
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ അന്തർദേശീയ സീറോ മലബാർ മാതൃവേദി വീഡിയോ കോണ്‍ഫറൻസിലൂടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. 2011ൽ ആഗോളതലത്തിൽ സീറോ മലബാർ സഭയിലെ വനിതകൾക്കു വേണ്ടി വനിതാഫോറം എന്ന സംഘടന രൂപീകരിച്ചത് പിതാവിന്റെ നേതൃത്വത്തിലായിരുന്നു. 2013 മുതൽ ഇത് മാതൃവേദി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
പ്രോ ലൈഫ് സമിതി
കെസിബിസി പ്രോ ലൈഫ് സമിതിയുടെ സ്ഥാപക ചെയർമാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ജീവന്റെ സംസ്കാരം സഭയിലും സമൂഹത്തിലും സജീവമാക്കിയ മഹത് വ്യക്തിയായിരുന്നുവെന്നു കെസിബിസി പ്രോ ലൈഫ് സമിതി അനുസ്മരിച്ചു. മണ്ണിനും മണ്ണിന്റെ മക്കൾക്കും വേണ്ടി ധീരമായി പോരാടിയ സാമൂഹ്യപരിഷ്കർത്താവായിരുന്നു അദ്ദേഹമെന്നു സമിതി പ്രസിഡന്റ സാബുജോസ് പറഞ്ഞു.
മുഖ്യമന്ത്രി അനുശോചിച്ചു
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടുക്കിയിലെ സാമൂഹ്യ രംഗത്തു സജീവമായി ഇടപെട്ടിരുന്ന പുരോഹിതനായിരുന്നു അദ്ദേഹമെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തില്‍ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുശോചിച്ചു. വടവാതൂര്‍ സെമിനാരിയില്‍ പഠിച്ചിരുന്ന കാലം മുതലുള്ള സ്നേഹബന്ധവും സൗഹൃദവുമായിരുന്നു തങ്ങൾ തമ്മിലുണ്ടായിരുന്നതെന്ന് മാർ പെരുന്തോട്ടം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട ഈ ഇടയശ്രേഷ്ഠന് പുതിയ രൂപതയെ എല്ലാ തലങ്ങളിലും വളര്‍ത്തി വലുതാക്കി. ഹൈറേഞ്ചിലെ ജനതയുടെ ജീവൽ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും പ്രശ്നപരിഹാരത്തിനു ധീരമായ നേതൃത്വം നല്‍കുകയും ചെയ്തു.
ലാളിത്യവും ത്യാഗശീലവും മനുഷ്യബന്ധങ്ങളിലെ നിഷ്കളങ്കതയും വളച്ചുകെട്ടില്ലാത്ത സമീപനങ്ങളും അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിനെ ഒരുത്തമ അജപാലകനാക്കിയെന്നും മാർ പെരുന്തോട്ടം അനുസ്മരിച്ചു.
മാർ മാത്യു മൂലക്കാട്ട്
കുടിയേറ്റ ജനതയുടെ സമഗ്ര വളർച്ചയ്ക്കായി അതീവ താത്പര്യത്തോടെ പ്രവർത്തിക്കുകയും അതൊടൊപ്പം ഇടുക്കി രൂപയുടെ വളർച്ചയ്ക്കു നിർണായക സംഭാവന നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു മാർ മാത്യു ആനിക്കൂഴിക്കാട്ടിലെന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുശോന സന്ദേശത്തിൽ പറഞ്ഞു.
കോട്ടയം അതിരൂപതയിലെ ഹൈറേഞ്ചിലെ ക്നാനായ മക്കൾക്ക് അദ്ദേഹം എന്നും സമീപസ്ഥനും സുഹൃത്തുമായിരുന്നുവെന്നും മാർ മാത്യു മൂലക്കാട്ട് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാർ ജോസഫ് പവ്വത്തിൽ
ഇടുക്കി രൂപതയുടെ പ്രഥമ മേലധ്യക്ഷനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വേര്‍പാടില്‍ ആര്‍ച്ച് ബിഷപ് മാർ ജോസഫ് പവ്വത്തില്‍ അനുശോചിച്ചു. ഇടുക്കിയിലെ മലയോര മേഖലയില്‍ സാമൂഹിക-സാസ്കാരിക-കാര്‍ഷിക-സാമ്പത്തിക-വിദ്യാഭ്യാസരംഗങ്ങളിലെല്ലാം ശാന്തവും ഫലപ്രദവുമായി ഇടപെട്ട ഒരു ആധ്യാത്മിക ആചാര്യനായിരുന്നു അദ്ദേഹം. ജീവിത ലാളിത്യംകൊണ്ടും പെരുമാറ്റത്തിലെ ആര്‍ജവത്വംകൊണ്ടും ശ്രദ്ധേയമായ നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മാർ പവ്വത്തിൽ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
മാർ ജോസഫ് സ്രാമ്പിക്കൽ
ദൈവഹിതമറിഞ്ഞു ജനങ്ങൾക്കുവേണ്ടി ജീവിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. കുടിയേറ്റ ജനതയുടെ മനസറിഞ്ഞ് അവരിലൊരാളായി അവരോടൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പിതാവിന്റെ വേർപാട് ഇടുക്കിയിലെ കർഷകമക്കൾക്കു തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കെആർഎൽസിസി
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ അനുശോചനം രേഖപ്പെടുത്തി. ഇടുക്കി രൂപതയെ വളർത്തുന്നതോടൊപ്പം മലനാട്ടിലെ മുഴുവൻ ജനങ്ങളുടെയും ജീവൽപ്രശ്നങ്ങളിലും അദ്ദേഹം സവിശേഷശ്രദ്ധ പുലർത്തിയിരുന്നുവെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കുടിയായ ഡോ. കരിയിൽ പറഞ്ഞു.
സിഎൽസി
ലാളിത്യം ജീവിതവ്രതമാക്കുകയും കുടിയേറ്റകർഷകരുടെ പ്രശ്നങ്ങളിൽ മണ്ണിന്റെ മക്കൾക്കുവേണ്ടി എന്നും നിലകൊള്ളുകയുംചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ സംസ്ഥാന സിഎൽസി അനുശോചനം രേഖപ്പെടുത്തി. ഡയറക്ടർ ഫാ. ജിയോ തെക്കിനിയത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരൻ, ട്രഷറർ ബിജിൽ സി. ജോസഫ്, അനിൽ പാലത്തിങ്കൽ, ഷീല ജോയ്, ഡാനി ചെറുവത്തൂർ, യു.വി. അൽദോ, റീത്ത ദാസ്, ജെയ്സണ്‍ സെബാസ്റ്റ്യൻ, സജു തോമസ് എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ കുടുംബക്കൂട്ടായ്മ
ഇടുക്കി മുൻ രൂപതാധ്യക്ഷനും സീറോ മലബാർ സഭയുടെ കുടുംബക്കൂട്ടായ്മ പ്രവർത്തനങ്ങളുടെ ബിഷപ് ഡെലിഗേറ്റുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ സീറോ മലബാർ കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി അനുശോചിച്ചു. ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, ജനറൽ സെക്രട്ടറി ഡോ രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സൻ പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ മാതൃവേദി
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ അന്തർദേശീയ സീറോ മലബാർ മാതൃവേദി വീഡിയോ കോണ്‍ഫറൻസിലൂടെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. 2011ൽ ആഗോളതലത്തിൽ സീറോ മലബാർ സഭയിലെ വനിതകൾക്കു വേണ്ടി വനിതാഫോറം എന്ന സംഘടന രൂപീകരിച്ചത് പിതാവിന്റെ നേതൃത്വത്തിലായിരുന്നു. 2013 മുതൽ ഇത് മാതൃവേദി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
പ്രോ ലൈഫ് സമിതി
കെസിബിസി പ്രോ ലൈഫ് സമിതിയുടെ സ്ഥാപക ചെയർമാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ജീവന്റെ സംസ്കാരം സഭയിലും സമൂഹത്തിലും സജീവമാക്കിയ മഹത് വ്യക്തിയായിരുന്നുവെന്നു കെസിബിസി പ്രോ ലൈഫ് സമിതി അനുസ്മരിച്ചു. മണ്ണിനും മണ്ണിന്റെ മക്കൾക്കും വേണ്ടി ധീരമായി പോരാടിയ സാമൂഹ്യപരിഷ്കർത്താവായിരുന്നു അദ്ദേഹമെന്നു സമിതി പ്രസിഡന്റ സാബുജോസ് പറഞ്ഞു.
മുഖ്യമന്ത്രി അനുശോചിച്ചു
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടുക്കിയിലെ സാമൂഹ്യ രംഗത്തു സജീവമായി ഇടപെട്ടിരുന്ന പുരോഹിതനായിരുന്നു അദ്ദേഹമെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.