മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
മേയ് ഒന്നിന് പുലർച്ചെ 1.30ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ദിവംഗതനായ പിതാവിന്റെ ഭൗതിക ശരീരം മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 7.30ന് ഭൗതികശരീരം ആശുപത്രിയിൽനിന്നു മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ എത്തിക്കും. ഇവിടെ 9.30 വരെ പൊതുദർശനത്തിനുവയ്ക്കും. 10.30ന് കോതമംഗലം ബിഷപ്സ് ഹൗസിലെത്തിക്കും. ഇവിടെ 11 വരെ പൊതുദർശനത്തിനു വച്ചശേഷം ഭൗതികശരീരം ഉച്ചകഴിഞ്ഞ് ഒന്നിന് അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയിലെത്തിച്ച് മൂന്നുവരെ പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം നാലോടെ പിതാവിന്റെ കുഞ്ചിത്തണ്ണിയിലെ തറവാട്ടു വീട്ടിലെത്തിക്കും. തുടർന്ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ 4.30 മുതൽ 6.30 വരെ പൊതുദർശനത്തിനു വയ്ക്കും.
ഇവിടെനിന്നു രാത്രി 8.30ന് കരിന്പൻ ബിഷപ്സ് ഹൗസിലെത്തിക്കും. തുടർന്ന് പിതാവിന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര രാത്രി ഒന്‍പതിന് ഇടുക്കി രൂപതയുടെ സിംഹാസനപ്പള്ളിയായ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ എത്തും. പിറ്റേന്നു സംസ്കാര ശുശ്രൂഷവരെ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യമോപചാരമർപ്പിക്കാൻ അവസരമുണ്ടായിരിക്കും.
കോവിഡ് 19-ന്റെ ഭാഗമായി സർക്കാർ നിർദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പൊതുദർശനവും സംസ്കാര ശുശ്രൂഷകളും. അന്ത്യോപചാരമർപ്പിക്കാനെത്തുന്നവർ കൂട്ടംകൂടി എത്താതിരിക്കാനും സാമൂഹ്യ അകലം പാലിക്കാനും സംസ്കാര ശുശ്രൂഷയുടെ ചടങ്ങുകൾക്കു നേതൃത്വം നൽകാനുമായി രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
പൊതുസമൂഹം സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനെത്തേണ്ടതില്ലെന്നും പ്രാദേശിക ചാനലുകളിലും രൂപതയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും യൂ ട്യൂബിലും ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്നും വികാരി ജനറാൾ അറിയിച്ചു.
മൃതസംസ്കാര ശുശ്രൂഷയിൽ മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോണ്‍ നെല്ലിക്കുന്നേൽ എന്നി വർ സഹകാർമ്മികരായി പങ്കെടുക്കും. മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശം നൽകും.
മേയ് ഒന്നിന് പുലർച്ചെ 1.30ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ദിവംഗതനായ പിതാവിന്റെ ഭൗതിക ശരീരം മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 7.30ന് ഭൗതികശരീരം ആശുപത്രിയിൽനിന്നു മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ എത്തിക്കും. ഇവിടെ 9.30 വരെ പൊതുദർശനത്തിനുവയ്ക്കും. 10.30ന് കോതമംഗലം ബിഷപ്സ് ഹൗസിലെത്തിക്കും. ഇവിടെ 11 വരെ പൊതുദർശനത്തിനു വച്ചശേഷം ഭൗതികശരീരം ഉച്ചകഴിഞ്ഞ് ഒന്നിന് അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയിലെത്തിച്ച് മൂന്നുവരെ പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം നാലോടെ പിതാവിന്റെ കുഞ്ചിത്തണ്ണിയിലെ തറവാട്ടു വീട്ടിലെത്തിക്കും. തുടർന്ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ 4.30 മുതൽ 6.30 വരെ പൊതുദർശനത്തിനു വയ്ക്കും.
ഇവിടെനിന്നു രാത്രി 8.30ന് കരിന്പൻ ബിഷപ്സ് ഹൗസിലെത്തിക്കും. തുടർന്ന് പിതാവിന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര രാത്രി ഒന്‍പതിന് ഇടുക്കി രൂപതയുടെ സിംഹാസനപ്പള്ളിയായ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ എത്തും. പിറ്റേന്നു സംസ്കാര ശുശ്രൂഷവരെ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യമോപചാരമർപ്പിക്കാൻ അവസരമുണ്ടായിരിക്കും.
കോവിഡ് 19-ന്റെ ഭാഗമായി സർക്കാർ നിർദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പൊതുദർശനവും സംസ്കാര ശുശ്രൂഷകളും. അന്ത്യോപചാരമർപ്പിക്കാനെത്തുന്നവർ കൂട്ടംകൂടി എത്താതിരിക്കാനും സാമൂഹ്യ അകലം പാലിക്കാനും സംസ്കാര ശുശ്രൂഷയുടെ ചടങ്ങുകൾക്കു നേതൃത്വം നൽകാനുമായി രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
പൊതുസമൂഹം സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനെത്തേണ്ടതില്ലെന്നും പ്രാദേശിക ചാനലുകളിലും രൂപതയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും യൂ ട്യൂബിലും ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്നും വികാരി ജനറാൾ അറിയിച്ചു.
മൃതസംസ്കാര ശുശ്രൂഷയിൽ മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോണ്‍ നെല്ലിക്കുന്നേൽ എന്നി വർ സഹകാർമ്മികരായി പങ്കെടുക്കും. മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശം നൽകും.