+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിടവാങ്ങിയത് ഹൈറേഞ്ചിന്‍റെ പ്രവാചകശബ്ദം: മാർ ജോണ്‍ നെല്ലിക്കുന്നേൽ

ഹൈറേഞ്ചിന്‍റെ പ്രവാചക ശബ്ദമാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അനുസ്മരിച്ചു. പിതാവിന
വിടവാങ്ങിയത് ഹൈറേഞ്ചിന്‍റെ പ്രവാചകശബ്ദം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
ഹൈറേഞ്ചിന്‍റെ പ്രവാചക ശബ്ദമാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അനുസ്മരിച്ചു.

പിതാവിന്‍റെ വേർപാട് ആകസ്മികമെന്നു പറയാനാവില്ല. എന്നാൽ ഇത്രവേഗമാകുമെന്നു വിചാരിച്ചിരുന്നില്ല. അദ്ദേഹം ഹൈറേഞ്ചിന്‍റെ മകനാണ്. മണ്ണിന്‍റെ മണമുള്ള വ്യക്തി. മലയോരത്തിലെ ബാലാരിഷ്ടതകൾ അനുഭവിച്ചറിഞ്ഞയാൾ. ആനിക്കുഴിക്കാട്ടിൽ പിതാവിന്‍റെ വേർപാട് ഇടുക്കിയിലെ കത്തോലിക്കാസഭയ്ക്കു മാത്രമല്ല, മുഴുവൻ ജനങ്ങൾക്കും വലിയ വേദനയും ദുഖവുമാണ് സമ്മാനിക്കുന്നതെന്ന് രൂപതാധ്യക്ഷൻ അശുശോചന സന്ദേശത്തിൽ അറിയിച്ചു.

ഹൈറേഞ്ചിലെ മുഴുവൻ ജനങ്ങൾക്കും ആവേശമായിരുന്നു അദ്ദേഹം. പുതിയ രൂപതയിലെ ആദ്യ ബിഷപ്പെന്ന നിലയിൽ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത്. ഇടുക്കി രൂപതയുടെ ആത്മീയ-ഭൗതിക വളർച്ചയിൽ പിതാവിന്‍റെ കഠിനാധ്വാനവും പരിശ്രമവും വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ദൈവജനത്തിന്‍റെ ആത്മീയ വളർച്ചയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കുടുംബ നവീകരണത്തിനായിരുന്നു. വിവിധ വിഷയങ്ങളിൽ 75 ഇടയലേഖനങ്ങൾ അദ്ദേഹം എഴുതി. ഇപ്പോൾ രൂപതയ്ക്ക് ആവശ്യമായുള്ള വൈദികരുണ്ടായത് പിതാവിന്‍റെ പരിശ്രമഫലമാണ്.

ക്രൈസ്തവർക്കിടയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല പിതാവിന്‍റെ പ്രവർത്തനങ്ങൾ. പൊതുരംഗത്തും പ്രത്യേകിച്ച് കർഷകരുടെ പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ അദ്ദേഹത്തിനായി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പട്ടയപ്രശ്നങ്ങളും അധികാരിതലത്തിലെത്തിക്കാനും നിയമ പോരാട്ടത്തിലൂടെ കർഷകർക്കനുകൂലമായ വിജയം നേടിയെടുക്കാനും പിതാവ് കാണിച്ച ആത്മധൈര്യം അനുകരണീയമാണ്.

ലളിതജീവിതം ജീവിതചര്യയാക്കിയ കർമയോഗിയാണ് അദ്ദേഹം. ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷവും ലാളിത്യത്തിൽ ജീവിതം നയിച്ചു. പ്രാർഥനയുടെ വ്യക്തിയാണ് ആനിക്കുഴിക്കാട്ടിൽ പിതാവ്. ഒൗദ്യോഗികകാര്യങ്ങൾക്കുശേഷം രാത്രി വൈകിയും പ്രാർഥനയിൽ കൂടുതൽ സമയം ചെലവഴിക്കുമായിരുന്നു. വിവിധ മത-രാഷ്ട്രീയ നേതാക്കളുമായി സുദൃഢമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

സത്യത്തിനുവേണ്ടി നിലകൊള്ളുകയും ധീരതയോടെ പറയാനുള്ളതു തുറന്നുപറയുകയും ചെയ്യുന്ന വ്യക്തിത്വമാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്േ‍റത്. ഇടുക്കിയുടെ ചരിത്രത്തിൽ ഇടംനേടിയ ജനകീയനായ ആത്മീയഗുരുവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും മാർ ജോണ്‍ നെല്ലിക്കുന്നേൽ അനുസ്മരിച്ചു.
More in All :