മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
വെള്ളിയാഴ്ച പുലർച്ചെ 1.30-ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭൗതികശരീരം മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഭൗതികശരീരം നാലിന് രാവിലെ 7.30-ന് ആശുപത്രിയിൽനിന്നു മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ എത്തിക്കും. ഇവിടെ 9.30 വരെ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 10.30-ന് കോതമംഗലം ബിഷപ്സ് ഹൗസിൽ എത്തിക്കും. ഇവിടെ 11 വരെ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയ്ക്ക് ഒന്നിന് അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നു വരെ പൊതുദർശനത്തിന് വയ്ക്കും.
ഇവിടെനിന്നു വൈകുന്നേരം നാലോടെ കുഞ്ചിത്തണ്ണിയിലെ തറവാട്ടിലെത്തിക്കും. തുടർന്ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ 4.30 മുതൽ 6.30 വരെ പൊതുദർശനത്തിനു വയ്ക്കും. ഇവിടെനിന്ന് രാത്രി 8.30-ന് കരിന്പൻ ബിഷപ്സ് ഹൗസിലെത്തും. തുടർന്ന് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര രാത്രി ഒന്‍പതിന് ഇടുക്കി രൂപതയുടെ സിംഹാസനപള്ളിയായ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ എത്തും. പിറ്റേന്ന് സംസ്കാര ശുശ്രൂഷവരെ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യമോപചാരമർപ്പിക്കാൻ അവസരമുണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പൊതുദർശനവും സംസ്കാര ശുശ്രൂഷകളും.
അന്ത്യമോപചാരം അർപ്പിക്കാനെത്തുന്നവർ കൂട്ടംകൂടാതിരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം. സംസ്കാര ശുശ്രൂഷയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. അബ്രഹാം പുറയാറ്റ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു.
സംസ്കാര ചടങ്ങുകൾ പ്രാദേശിക ചാനലുകളിലും രൂപതയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് രൂപതാ മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 1.30-ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭൗതികശരീരം മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഭൗതികശരീരം നാലിന് രാവിലെ 7.30-ന് ആശുപത്രിയിൽനിന്നു മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ എത്തിക്കും. ഇവിടെ 9.30 വരെ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 10.30-ന് കോതമംഗലം ബിഷപ്സ് ഹൗസിൽ എത്തിക്കും. ഇവിടെ 11 വരെ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയ്ക്ക് ഒന്നിന് അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നു വരെ പൊതുദർശനത്തിന് വയ്ക്കും.
ഇവിടെനിന്നു വൈകുന്നേരം നാലോടെ കുഞ്ചിത്തണ്ണിയിലെ തറവാട്ടിലെത്തിക്കും. തുടർന്ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ 4.30 മുതൽ 6.30 വരെ പൊതുദർശനത്തിനു വയ്ക്കും. ഇവിടെനിന്ന് രാത്രി 8.30-ന് കരിന്പൻ ബിഷപ്സ് ഹൗസിലെത്തും. തുടർന്ന് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര രാത്രി ഒന്‍പതിന് ഇടുക്കി രൂപതയുടെ സിംഹാസനപള്ളിയായ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ എത്തും. പിറ്റേന്ന് സംസ്കാര ശുശ്രൂഷവരെ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യമോപചാരമർപ്പിക്കാൻ അവസരമുണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പൊതുദർശനവും സംസ്കാര ശുശ്രൂഷകളും.
അന്ത്യമോപചാരം അർപ്പിക്കാനെത്തുന്നവർ കൂട്ടംകൂടാതിരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം. സംസ്കാര ശുശ്രൂഷയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. അബ്രഹാം പുറയാറ്റ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു.
സംസ്കാര ചടങ്ങുകൾ പ്രാദേശിക ചാനലുകളിലും രൂപതയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് രൂപതാ മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അറിയിച്ചു.