കുടിയേറ്റ ഭൂമിയായ ഇടുക്കിയുടെ മണ്ണില്‍ അത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ സ്വാധീനം നടത്തിയ അസാധാരണമായ വ്യക്തിത്വത്തിനു ഉടമയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. പതിനായിരക്കണക്കിനു കുടിയേറ്റ കര്‍ഷക കുടുംബങ്ങളുടെ കഥ പോലെ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്ന ഇടയ ശ്രേഷ്ഠന്റെ ജീവിത കഥയും മറ്റൊരു പുറപ്പാടിന്റെ കഥയാണ്.
മീനച്ചില്‍ താലൂക്കിലെ കടപ്ലാമറ്റം ആനിക്കുഴിക്കാട്ടില്‍ കുട്ടി എന്നു വിളിക്കുന്ന ലൂക്കായുടെയും ഏലിക്കുട്ടിയുടെയും 15 മക്കളില്‍ മൂത്തയാളായി കുഞ്ഞ് എന്ന ഓമനപേരില്‍ വിളിക്കുന്ന മത്തായി ലൂക്കോസ് 1942 സെപ്റ്റംബര്‍ മൂന്നിനാണ് ജനനം.
1947ല്‍ തൊട്ടടുത്ത പ്രദേശമായ കൂടല്ലൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ആദ്യാക്ഷരം പഠിക്കുവാനായി ചേര്‍ന്നു. കര്‍ഷകരായിരുന്ന ലൂക്കായും ഏലിക്കുട്ടിയും അധ്വാന ശീലരായിരുന്നു. ഈ സമയം മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറ്റം നടക്കുന്ന സമയമായിരുന്നു. അധ്വാനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ മകന് മത്തായിയേയും തോളിലേറ്റി കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി. കുഞ്ചിത്തണ്ണിയിലെ മലമടക്കുകളില്‍ മണ്ണിനോടും മലമ്പനിയോടും മല്ലടിച്ച് ഏലവും കാപ്പിയും കുരുമുളകും നട്ടു കരുപിടിപ്പിച്ചു.
കുഞ്ചിത്തണ്ണിയില്‍ സ്ഥിരതാമസമാക്കിയ വര്‍ഷമാണ് കുടിയേറ്റ ഗ്രാമമായ അവിടെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. മത്തായി ലൂക്കോസ് വീണ്ടും രണ്ടാം ക്ലാസില്‍ ചേര്‍ക്കപ്പെട്ടു. നാലാം ക്ലാസ് വരെ കുഞ്ചിത്തണ്ണി സ്കൂളിലും ഏഴാം ക്ലാസ് വരെ ചിത്തിരപുരം ഗവണ്മെന്റ് സ്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂള്‍ പഠനകാലത്ത് മാതാപിതാക്കളോടൊപ്പം മണ്ണില്‍ പണിയെടുക്കുവാന്‍ മത്തായി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞ് മുന്‍പന്തിയിലുണ്ടായിരുന്നു.
ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയായപ്പോള്‍ തുടര്‍ പഠനത്തിനു സൗകര്യം തേടി പാലാ മുത്തോലി സെന്റ് ആന്റണീസ് സിഎംഐ ഹൈസ്കൂളില്‍ ചേര്‍ന്നു. ചെറുപ്പം മുതലേ ദൈവവിശ്വാസത്തില്‍ അടിയുറച്ചു നിന്നിരുന്ന മത്തായി ലൂക്കോസിനു വൈദികനാകാനായിരുന്നു ആഗ്രഹം.
1960ല്‍ സെമിനാരിയില്‍ ചേര്‍ന്ന കുഞ്ഞ് തികഞ്ഞ ദൈവ ഭക്തനായി കര്‍ത്താവിന്റെ അഭിഷിക്തനാകുവാനുള്ള തീവ്രമായ പഠനത്തിലും പ്രാര്‍ഥനയിലും മുഴുകി. 1971 മാര്‍ച്ച് 15 കുഞ്ചിത്തണ്ണി ഹോളി ഫാമിലി ഇടവകയ്ക്കു അഭിമാനമായി ബ്രദര്‍ മാത്യു ലൂക്കോസ് ബിഷപ് ഇമ്മാനുവല്‍ പോത്തനാമുഴിയുടെ കൈവയ്പ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് കര്‍ത്താവിന്റെ അഭിഷിക്തനായി മാറി.
കടപ്ലാമറ്റത്തെ തറവാട്ടു വീട്ടില്‍ ഒന്നര വര്‍ഷം മുമ്പാണ് പിതാവ് എത്തിയത്. പിതാവിന്റെ പിതൃസഹോദരന് തോമാച്ചനും കുടുംബവുമാണ് തറവാട്ടു വീട്ടില്‍. ഇപ്പോള്‍ സൗകര്യാര്‍ഥം പാളയത്തുള്ള മകളുടെ വീട്ടിലാണ് ഇവര്‍. തികച്ചും ഗൃഹാതരത്വം നിറഞ്ഞ ഓര്‍മകളാണ് പിതാവിന് കടപ്ലാമറ്റത്തെ വീട്ടിലെത്തുമ്പോള്‍. നാട്ടില്‍ ഒരു മരണം ഉണ്ടായാല്‍ അങ്ങ് ഇടുക്കിയില്‍ നിന്നും അതിരാവിലെ മരണവീട്ടിലെത്തി പ്രാര്‍ഥിക്കും. തറവാട്ടു വീട്ടിലെത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും ഓരോരുത്തരെയും പേരെടുത്തു ചേദിച്ച് വിശേഷങ്ങള്‍ ചോദിക്കും.
നിറഞ്ഞ പുഞ്ചിരിയോടെയും വാത്സല്യത്തോടെയുമാണ് അദ്ദേഹം കുടുംബാംഗങ്ങളോട് ഇടപഴകിയിരുന്നത്. തറവാട്ടു വീട്ടിലെത്തിയാല്‍ തനി വീട്ടുകാരനായി പിതാവ് മാറും. വീട്ടിലെ നാടന്‍ വിഭവങ്ങള്‍ കൂട്ടിയുള്ള ഉച്ചയൂണും തുടര്‍ന്നു മതിവരാത്ത സംസാരവും കുടുംബാംഗങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ക്രൈസ്തവ സമൂഹത്തിനും കുഞ്ഞുമക്കള്‍ക്കും വേണ്ടി പ്രാര്ഥിക്കണമെന്നാണ് പിതാവ് എപ്പോഴും പറഞ്ഞിരുന്നതെന്ന് കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. മാതൃഇടവകയായ കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയുടെയും ഇടവകാംഗങ്ങളുടെയും കാര്യങ്ങളും ചോദിച്ചറിയുമായിരിന്നു. പള്ളിയിലെ ഏത് ആഘോഷത്തിലും പിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി വികാരി ഫാ. ജോസഫ് തടത്തില്‍ പറഞ്ഞു.
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മരണവാര്‍ത്ത കടപ്ലാമറ്റം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തറവാട്ടു വീട്ടിലെ കുടുംബാംഗങ്ങള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി ഇടുക്കിക്കു പോകുവാനുള്ള തയാറെടുപ്പിലാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ഏതാനും ആളുകളും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോകുന്നുണ്ട്.
ജിബിൻ കുര്യൻ
മീനച്ചില്‍ താലൂക്കിലെ കടപ്ലാമറ്റം ആനിക്കുഴിക്കാട്ടില്‍ കുട്ടി എന്നു വിളിക്കുന്ന ലൂക്കായുടെയും ഏലിക്കുട്ടിയുടെയും 15 മക്കളില്‍ മൂത്തയാളായി കുഞ്ഞ് എന്ന ഓമനപേരില്‍ വിളിക്കുന്ന മത്തായി ലൂക്കോസ് 1942 സെപ്റ്റംബര്‍ മൂന്നിനാണ് ജനനം.
1947ല്‍ തൊട്ടടുത്ത പ്രദേശമായ കൂടല്ലൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ആദ്യാക്ഷരം പഠിക്കുവാനായി ചേര്‍ന്നു. കര്‍ഷകരായിരുന്ന ലൂക്കായും ഏലിക്കുട്ടിയും അധ്വാന ശീലരായിരുന്നു. ഈ സമയം മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറ്റം നടക്കുന്ന സമയമായിരുന്നു. അധ്വാനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ മകന് മത്തായിയേയും തോളിലേറ്റി കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി. കുഞ്ചിത്തണ്ണിയിലെ മലമടക്കുകളില്‍ മണ്ണിനോടും മലമ്പനിയോടും മല്ലടിച്ച് ഏലവും കാപ്പിയും കുരുമുളകും നട്ടു കരുപിടിപ്പിച്ചു.
കുഞ്ചിത്തണ്ണിയില്‍ സ്ഥിരതാമസമാക്കിയ വര്‍ഷമാണ് കുടിയേറ്റ ഗ്രാമമായ അവിടെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. മത്തായി ലൂക്കോസ് വീണ്ടും രണ്ടാം ക്ലാസില്‍ ചേര്‍ക്കപ്പെട്ടു. നാലാം ക്ലാസ് വരെ കുഞ്ചിത്തണ്ണി സ്കൂളിലും ഏഴാം ക്ലാസ് വരെ ചിത്തിരപുരം ഗവണ്മെന്റ് സ്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂള്‍ പഠനകാലത്ത് മാതാപിതാക്കളോടൊപ്പം മണ്ണില്‍ പണിയെടുക്കുവാന്‍ മത്തായി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞ് മുന്‍പന്തിയിലുണ്ടായിരുന്നു.
ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയായപ്പോള്‍ തുടര്‍ പഠനത്തിനു സൗകര്യം തേടി പാലാ മുത്തോലി സെന്റ് ആന്റണീസ് സിഎംഐ ഹൈസ്കൂളില്‍ ചേര്‍ന്നു. ചെറുപ്പം മുതലേ ദൈവവിശ്വാസത്തില്‍ അടിയുറച്ചു നിന്നിരുന്ന മത്തായി ലൂക്കോസിനു വൈദികനാകാനായിരുന്നു ആഗ്രഹം.
1960ല്‍ സെമിനാരിയില്‍ ചേര്‍ന്ന കുഞ്ഞ് തികഞ്ഞ ദൈവ ഭക്തനായി കര്‍ത്താവിന്റെ അഭിഷിക്തനാകുവാനുള്ള തീവ്രമായ പഠനത്തിലും പ്രാര്‍ഥനയിലും മുഴുകി. 1971 മാര്‍ച്ച് 15 കുഞ്ചിത്തണ്ണി ഹോളി ഫാമിലി ഇടവകയ്ക്കു അഭിമാനമായി ബ്രദര്‍ മാത്യു ലൂക്കോസ് ബിഷപ് ഇമ്മാനുവല്‍ പോത്തനാമുഴിയുടെ കൈവയ്പ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് കര്‍ത്താവിന്റെ അഭിഷിക്തനായി മാറി.
കടപ്ലാമറ്റത്തെ തറവാട്ടു വീട്ടില്‍ ഒന്നര വര്‍ഷം മുമ്പാണ് പിതാവ് എത്തിയത്. പിതാവിന്റെ പിതൃസഹോദരന് തോമാച്ചനും കുടുംബവുമാണ് തറവാട്ടു വീട്ടില്‍. ഇപ്പോള്‍ സൗകര്യാര്‍ഥം പാളയത്തുള്ള മകളുടെ വീട്ടിലാണ് ഇവര്‍. തികച്ചും ഗൃഹാതരത്വം നിറഞ്ഞ ഓര്‍മകളാണ് പിതാവിന് കടപ്ലാമറ്റത്തെ വീട്ടിലെത്തുമ്പോള്‍. നാട്ടില്‍ ഒരു മരണം ഉണ്ടായാല്‍ അങ്ങ് ഇടുക്കിയില്‍ നിന്നും അതിരാവിലെ മരണവീട്ടിലെത്തി പ്രാര്‍ഥിക്കും. തറവാട്ടു വീട്ടിലെത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും ഓരോരുത്തരെയും പേരെടുത്തു ചേദിച്ച് വിശേഷങ്ങള്‍ ചോദിക്കും.
നിറഞ്ഞ പുഞ്ചിരിയോടെയും വാത്സല്യത്തോടെയുമാണ് അദ്ദേഹം കുടുംബാംഗങ്ങളോട് ഇടപഴകിയിരുന്നത്. തറവാട്ടു വീട്ടിലെത്തിയാല്‍ തനി വീട്ടുകാരനായി പിതാവ് മാറും. വീട്ടിലെ നാടന്‍ വിഭവങ്ങള്‍ കൂട്ടിയുള്ള ഉച്ചയൂണും തുടര്‍ന്നു മതിവരാത്ത സംസാരവും കുടുംബാംഗങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ക്രൈസ്തവ സമൂഹത്തിനും കുഞ്ഞുമക്കള്‍ക്കും വേണ്ടി പ്രാര്ഥിക്കണമെന്നാണ് പിതാവ് എപ്പോഴും പറഞ്ഞിരുന്നതെന്ന് കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. മാതൃഇടവകയായ കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയുടെയും ഇടവകാംഗങ്ങളുടെയും കാര്യങ്ങളും ചോദിച്ചറിയുമായിരിന്നു. പള്ളിയിലെ ഏത് ആഘോഷത്തിലും പിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി വികാരി ഫാ. ജോസഫ് തടത്തില്‍ പറഞ്ഞു.
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മരണവാര്‍ത്ത കടപ്ലാമറ്റം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തറവാട്ടു വീട്ടിലെ കുടുംബാംഗങ്ങള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി ഇടുക്കിക്കു പോകുവാനുള്ള തയാറെടുപ്പിലാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ഏതാനും ആളുകളും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോകുന്നുണ്ട്.
ജിബിൻ കുര്യൻ