+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയോരജനതയുടെ രക്ഷകനായ ഇടയശ്രേഷ്ഠന്‍

കുടിയേറ്റ കര്‍ഷകരുടെ ആശങ്കകളിലും നെടുവീര്‍പ്പുകളിലും അവര്‍ക്കു കരുതലും കരുത്തുമായി നിലകൊണ്ട നായകനും നേതാവുമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
മലയോരജനതയുടെ രക്ഷകനായ ഇടയശ്രേഷ്ഠന്‍
കുടിയേറ്റ കര്‍ഷകരുടെ ആശങ്കകളിലും നെടുവീര്‍പ്പുകളിലും അവര്‍ക്കു കരുതലും കരുത്തുമായി നിലകൊണ്ട നായകനും നേതാവുമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. പാലാ രൂപതയിലെ കടപ്ലാമറ്റത്ത് ജനിച്ചു. കുഞ്ചിത്തണ്ണിയിലേക്കു കുടിയേറിയ കാലം മുതല്‍ ഹൈറേഞ്ച് കര്‍ഷകരുടെ ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും അടുത്തറിഞ്ഞ വ്യക്തിയായിരുന്നു പിതാവ്. സെമിനാരി അധ്യാപകശുശ്രൂഷയില്‍നിന്നും ഇടയശുശ്രൂഷയിലേക്ക് നിയമിതനായ കാലം മുതല്‍ അദ്ദേഹം ജീവിച്ചത് കര്‍ഷകര്‍ക്കുവേണ്ടിയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയും നിറഞ്ഞ ഇടുക്കിയില്‍ ഒരു പരിധി വരെ സഹനവും സാഹസികതയും ഒത്തുചേര്‍ന്നതായിരുന്നു ആനിക്കുഴിക്കാട്ടില്‍ പിതാവിന്‍റെ വഴികള്‍.

കുടിയിറക്ക്, പ്രളയം, വരള്‍ച്ച, വിലത്തകര്‍ച്ച തുടങ്ങി കിഴക്കന്‍ കര്‍ഷകജനത ഓരോ കാലത്തും നേരിട്ട പ്രശ്‌നങ്ങളില്‍ പിതാവ് ആവുന്ന സഹായവും സഹകരണവും നല്‍കി. കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത രൂപീകൃതമാകുമ്പോള്‍ ഒട്ടും തന്നെ സ്വയംപര്യാപ്തമായിരുന്നില്ല ഇടുക്കി രൂപതയും ഇടവകകളും. വിശ്വാസികളില്‍ 95 ശതമാനം ചെറുകിട നാമമാത്ര കര്‍ഷകര്‍. വാഴത്തോപ്പില്‍ രൂപതാ ആസ്ഥാനവും കത്തീഡ്രലും മാത്രമല്ല ഇടവകകള്‍ക്ക് പള്ളിയും വൈദികന്ദിരവും ഇതര സംവിധാനങ്ങളും വേണ്ടതുണ്ടായിരുന്നു.

വഴിയും വൈദ്യുതിയും വാഹനവുമില്ലാത്ത കുടിയേറ്റ മലയോര ഗ്രാമങ്ങള്‍. സ്വന്തം ഭൂമിക്ക് പട്ടയവും ഇതര അവകാശങ്ങളും കിട്ടാതെ വലഞ്ഞിരുന്ന പാവപ്പെട്ട ജനങ്ങള്‍. ഇതിനൊപ്പമാണ് കര്‍ഷകരുടെ അസ്ഥിത്വം അപകടത്തിലാക്കും വിധം ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇടിത്തീപോലെ മലയോരജനതയിലേക്ക് കടന്നുവന്നത്.

ഏറെക്കുറെ ഇടുക്കി രൂപത അപ്പാടെ പരിസ്ഥിതി ലോല പ്രദേശമായി വകഞ്ഞുമാറ്റപ്പെടുകയും നൂറിലേറെ ഇടവകളിലെ ഒന്നര ലക്ഷത്തോളം ജനം അനാഥരായി ആട്ടിയോടിക്കപ്പെടുകയും ചെയ്യാവുന്ന ഭയാനകമായ സാഹചര്യം. ആശങ്കയും നടുവില്‍ ഉണ്ണാതെയും ഉറങ്ങാതെയും കഴിഞ്ഞ ജനത്തിനു സാന്ത്വനം പകരുക മാത്രമല്ല ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നു പരസ്യമായ പ്രസ്താവിക്കുകയും ചെയ്തു.

കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ചെറുതല്ലാത്ത പ്രകമ്പനങ്ങളും പ്രത്യാഘാതങ്ങളുമുണ്ടാക്കും വിധം ഇടുക്കിയില്‍ അവകാശപ്രക്ഷോഭം പുതിയ മാനങ്ങളിലേക്ക് ഉയര്‍ന്നു. സ്വയംപര്യാപ്ത ലളിത ജീവിതം നയിക്കാന്‍ കര്‍ഷകരെ അദ്ദേഹം പ്രാപ്തരാക്കി. മദ്യത്തിലും ലഹരിക്കുമെതിരെ ബോധവത്കരണം നടത്തി. വിശ്വാസം നിധിയാണെന്നും ഏതു പ്രതിസന്ധി ഘട്ടത്തിലും അതിനു കൈമോശം സംഭവിക്കരുതെന്നും വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

ഒന്നര പതിറ്റാണ്ടിലേറെ മലയോരമക്കളെ ആത്മീയതയില്‍ നയിക്കുകയും ഉയര്‍ത്തുകയും ചെയ്ത വന്ദ്യപിതാവ് വിടവാങ്ങി. മണ്ണിനെ അറിഞ്ഞ്, മണ്ണിന്‍റെ മക്കളെ സംരക്ഷിച്ച് സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും പാതകളിലൂടെയാണ് ചരിച്ചത്. ഇടുക്കിയിലെ കര്‍ഷക കുടിയേറ്റ ജനതയുടെ മനസില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നു ജ്വലിക്കുന്ന ഓര്‍മയായിരിക്കും.

റെജി ജോസഫ്
More in All :