+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്കാരം ചൊവ്വാഴ്ച

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയു
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്കാരം ചൊവ്വാഴ്ച
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്‍റ്. ജോർജ് കത്തീഡ്രലിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ചാകും സംസ്കാരം.

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വെള്ളിയാഴ്ച പുലർച്ചെ 1.38നായിരുന്നു അന്തരിച്ചത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. മൂന്നുവർഷമായി കിഡ്നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. ഭൗതിക ശരീരം മുവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ സൂക്ഷിച്ചിരിക്കുകയാണ്.

2003ൽ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഇടുക്കിയുടെ സമസ്ഥമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.
More in All :