ആൾക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒരു കബറടക്കം. അന്നേവരെ ഉപയോഗിക്കപ്പെടാത്തതും, ഒരകന്ന ശിഷ്യനും, ധനികനുമായിരുന്ന അരിമത്തിയാക്കാരനൊരുവന്റെ ഒൗദാര്യവുമായ ഒരു കല്ലറയിൽ അവർ അവനെ അടക്കി. സ്നേഹസംസ്കാരത്തിന്റെ സന്ദേശവുമായി വന്നവൻ വിദ്വേഷസംസ്കാരത്തിന്റെ വാഴ്ചക്കാലത്ത് സംഹരിക്കപ്പെട്ടു സംസ്കരിക്കപ്പെട്ടു.
കാറ്റിനെയും കടലിനെയും അടക്കിയവൻ കേവലമൊരു കച്ചത്തുണിയാൽ പൊതിയപ്പെട്ട് അടക്കപ്പെട്ടു. ആരും ഇരിക്കാത്ത കഴുതപ്പുറത്തേറിയവനെ ആരും കിടാക്കാത്ത കല്ലറയിൽ അവർ മറവുചെയ്തു. അതിന്റെ കവാടം മൂടാൻ വലിയ ഒരു കല്ലും വയ്ക്കപ്പെട്ടു.പക്ഷേ, മരണത്തെ തോല്പിച്ചവനെ മണ്ണോടുചേർക്കാൻ ആർക്കും കഴിഞ്ഞില്ല. സ്നേഹസാഗരമായ അവനെ ഭൂമിയാകുന്ന കുടത്തിന് അധികനേരം ഉൾക്കൊള്ളാനുമായില്ല.
കർത്താവിന്റെ കബറടക്കം നമ്മുടെ വിശ്വാസജീവിതത്തിലെ ചില അടക്കങ്ങളുടെ അനിവാര്യതയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കാറുണ്ട്. ചില കുഴിച്ചുമൂടലുകൾ ഒഴിച്ചുകൂടാനാവാത്തവയാണ്. ഇന്ദ്രിയനിഗ്രഹം തന്നെയാണ് ഇവിടെ വിവക്ഷിക്കപ്പെടുക. താപസരുടെ വ്രതങ്ങളിൽ ഒന്നാണത്. പഞ്ചേന്ദ്രിയങ്ങൾക്കു പരിധികൾ നിശ്ചയിക്കാൻ നാം നിശ്ചയമായും പഠിക്കണം.
അരുതാത്തവയിൽ നിന്നൊക്കെ അവയെ അകറ്റിനിർത്തണം. തെറ്റായ വഴികളിലേക്കു തുറക്കുന്ന അവയുടെ കവാടങ്ങൾ കല്ലുകൊണ്ടു മൂടുകതന്നെ വേണം. ഇന്ദ്രിയനിഗ്രഹത്തിന്റെ നിമിഷങ്ങളിൽ നാം ആത്മീയതയിൽ ആഴപ്പെടുകയാണു ചെയ്യുന്നത്. അശ്ലീലമായവയെല്ലാം ആത്മാവിലേക്കും മനസിലേക്കും ശരീരത്തിലേക്കും ഒരുപോലെ അനാരോഗ്യകരമാണ്.
നവമാധ്യമങ്ങൾ നമ്മുടെ വിരൽത്തുന്പിൽ വിളന്പിവയ്ക്കുന്നവയിൽ നിന്നും നന്മയ്ക്കുപകരിക്കുന്നവയെ മാത്രം തെരഞ്ഞെടുക്കുക. അല്ലാത്തവയെ അർഹിക്കുന്ന അവജ്ഞയോടെ തിരസ്കരിക്കുക. അല്ലെങ്കിൽ അവയൊക്കെ നമ്മിലെ ആത്മീയതയെ പടിപടിയായി നിഗ്രഹിക്കും. മാമ്മോദീസായിൽ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവരാണ് നാം. നമ്മിലെ അരുതാത്തവയോടൊപ്പം നാമും അടക്കപ്പെടുകയായിരുന്നു. അവയൊന്നും വീണ്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകരുത്.
കർത്താവിന്റേതുപോലെ നിഷ്കളങ്കമായിരിക്കട്ടെ നമ്മുടെ ഇന്ദ്രിയമോരോന്നും. സംസ്കരിക്കപ്പെട്ടവനെ നമസ്കരിക്കാം. മനസിൽ ഒരു മാലിന്യസംസ്കരണം നടത്താൻ നോന്പിന്റെ നാളുകളിൽ പ്രയത്നിക്കാം. എന്നെങ്കിലുമൊരിക്കൽ നമ്മുടെ മൃതസംസ്കാരവേളയിൽ പുതച്ചുകിടക്കാൻ സുകൃതങ്ങളുടെ സുഗന്ധമുള്ള ഒരു വെണ്കച്ച ജീവിതനാളുകളിൽ നന്മയുടെ നൂലിഴകളാൽ നെയ്തെടുക്കാം.
കാറ്റിനെയും കടലിനെയും അടക്കിയവൻ കേവലമൊരു കച്ചത്തുണിയാൽ പൊതിയപ്പെട്ട് അടക്കപ്പെട്ടു. ആരും ഇരിക്കാത്ത കഴുതപ്പുറത്തേറിയവനെ ആരും കിടാക്കാത്ത കല്ലറയിൽ അവർ മറവുചെയ്തു. അതിന്റെ കവാടം മൂടാൻ വലിയ ഒരു കല്ലും വയ്ക്കപ്പെട്ടു.പക്ഷേ, മരണത്തെ തോല്പിച്ചവനെ മണ്ണോടുചേർക്കാൻ ആർക്കും കഴിഞ്ഞില്ല. സ്നേഹസാഗരമായ അവനെ ഭൂമിയാകുന്ന കുടത്തിന് അധികനേരം ഉൾക്കൊള്ളാനുമായില്ല.
കർത്താവിന്റെ കബറടക്കം നമ്മുടെ വിശ്വാസജീവിതത്തിലെ ചില അടക്കങ്ങളുടെ അനിവാര്യതയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കാറുണ്ട്. ചില കുഴിച്ചുമൂടലുകൾ ഒഴിച്ചുകൂടാനാവാത്തവയാണ്. ഇന്ദ്രിയനിഗ്രഹം തന്നെയാണ് ഇവിടെ വിവക്ഷിക്കപ്പെടുക. താപസരുടെ വ്രതങ്ങളിൽ ഒന്നാണത്. പഞ്ചേന്ദ്രിയങ്ങൾക്കു പരിധികൾ നിശ്ചയിക്കാൻ നാം നിശ്ചയമായും പഠിക്കണം.
അരുതാത്തവയിൽ നിന്നൊക്കെ അവയെ അകറ്റിനിർത്തണം. തെറ്റായ വഴികളിലേക്കു തുറക്കുന്ന അവയുടെ കവാടങ്ങൾ കല്ലുകൊണ്ടു മൂടുകതന്നെ വേണം. ഇന്ദ്രിയനിഗ്രഹത്തിന്റെ നിമിഷങ്ങളിൽ നാം ആത്മീയതയിൽ ആഴപ്പെടുകയാണു ചെയ്യുന്നത്. അശ്ലീലമായവയെല്ലാം ആത്മാവിലേക്കും മനസിലേക്കും ശരീരത്തിലേക്കും ഒരുപോലെ അനാരോഗ്യകരമാണ്.
നവമാധ്യമങ്ങൾ നമ്മുടെ വിരൽത്തുന്പിൽ വിളന്പിവയ്ക്കുന്നവയിൽ നിന്നും നന്മയ്ക്കുപകരിക്കുന്നവയെ മാത്രം തെരഞ്ഞെടുക്കുക. അല്ലാത്തവയെ അർഹിക്കുന്ന അവജ്ഞയോടെ തിരസ്കരിക്കുക. അല്ലെങ്കിൽ അവയൊക്കെ നമ്മിലെ ആത്മീയതയെ പടിപടിയായി നിഗ്രഹിക്കും. മാമ്മോദീസായിൽ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവരാണ് നാം. നമ്മിലെ അരുതാത്തവയോടൊപ്പം നാമും അടക്കപ്പെടുകയായിരുന്നു. അവയൊന്നും വീണ്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകരുത്.
കർത്താവിന്റേതുപോലെ നിഷ്കളങ്കമായിരിക്കട്ടെ നമ്മുടെ ഇന്ദ്രിയമോരോന്നും. സംസ്കരിക്കപ്പെട്ടവനെ നമസ്കരിക്കാം. മനസിൽ ഒരു മാലിന്യസംസ്കരണം നടത്താൻ നോന്പിന്റെ നാളുകളിൽ പ്രയത്നിക്കാം. എന്നെങ്കിലുമൊരിക്കൽ നമ്മുടെ മൃതസംസ്കാരവേളയിൽ പുതച്ചുകിടക്കാൻ സുകൃതങ്ങളുടെ സുഗന്ധമുള്ള ഒരു വെണ്കച്ച ജീവിതനാളുകളിൽ നന്മയുടെ നൂലിഴകളാൽ നെയ്തെടുക്കാം.