പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതിയോ, അതോ ക്രൂശിതന്റെ മരണം സ്ഥിരീകരിക്കാനുള്ള പരിശോധനയോ? എന്തായാലും, അവന്റെ പാർശ്വം പിളർക്കപ്പെട്ടു. മനുഷ്യന്റെ മൃഗീയതയുടെ വേൽമുന അവന്റെ മൃതമേനിയിൽ തുളച്ചുകയറി.
കടലോളം കനിവും കരുതലും തുളുന്പിനിന്ന ആ ഹൃദയകുംഭത്തിൽനിന്നും മനുഷ്യമക്കളുടെ ദേഹീദേഹങ്ങളെ വിശുദ്ധീകരിക്കുന്നതിനുള്ള രുധിരതീർഥങ്ങൾ ഉൗറിയിറങ്ങി. അവസാനതുള്ളി ചോരയും നീരും മണ്ണിന്റെ മാറിലേക്ക് അവൻ ചിന്തി. മിച്ചം വയ്ക്കാൻ അവന് ഒന്നും വേണ്ട.
അവന്റെ മാറു മുറിയപ്പെട്ടതു നമ്മുടെ മനോമുറിവുകൾ ഉണങ്ങാനാണ്. അവയ്ക്കുള്ള മരുന്നും ലേപനവുമായാണ് തന്റെ വിലാവിലെ ശോണിതവും വെള്ളവും അവൻ കനിഞ്ഞരുളിയത്. മിടിപ്പുകൾ ഒടുങ്ങിയ തന്റെ ഹൃത്തടത്തിനുള്ളിലും നമ്മുടെ സൗഖ്യത്തിനുള്ള അമൂല്യ ഒൗഷധക്കൂട്ടുകൾ ദയാമയനായ ആ ദിവ്യഭിഷഗ്വരൻ കരുതിവച്ചിരുന്നു. കേവലം ഹൃദയഭേദനംകൊണ്ടു തീരുന്നവയല്ല അവനു നമ്മോടുള്ള വാത്സല്യത്തുടിപ്പുകൾ.
ഹൃദയഭേദകങ്ങളായ ചില അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കാം. ചിരിച്ചുകൊണ്ടു ചങ്കുതുരന്നവർ, കർമങ്ങളും കഥനങ്ങളുംകൊണ്ട് ആഴമുള്ള ആന്തരികനൊന്പരങ്ങൾ നല്കിയവർ, ദുരിതകാലങ്ങളിൽ ദുഷ്ടതകൾകൊണ്ട് വേദന വർധിപ്പിച്ചവർ തുടങ്ങി ചിലരുടെയെങ്കിലുമൊക്കെ പെരുമാറ്റങ്ങളും മനോഭാവങ്ങളും ഒരു കുന്താഗ്രം കണക്കെ ഉള്ളിൽ തുളഞ്ഞിരിപ്പുണ്ടാവാം.
മനം മുറിയുന്ന അത്തരം അനുഭവങ്ങളെ ചങ്കുതകർന്ന സൗഖ്യദായകനു സമർപ്പിക്കാം. തകർക്കപ്പെട്ട ഹൃദയമുള്ളവനേ ഉള്ളുതകർന്നവരുടെ അവസ്ഥ മനസിലാകൂ. ചങ്കിലെ ചോരയാൽ വീണ്ടെടുക്കപ്പെട്ടവരാണ് നാം എന്ന സത്യം വിസ്മരിച്ചു ജീവിക്കരുത്. നമ്മുടെ നാഥൻ നമുക്കു കല്പിച്ചിട്ടുള്ള വില എത്രയോ വലുതാണ്! തുറക്കപ്പെട്ട തിരുവിലാവിനെ ആരാധിക്കുന്ന നാം അതിനുള്ളിലെ ഇന്നും നിലയ്ക്കാത്ത സ്നേഹസ്പന്ദനങ്ങൾ സ്വന്തമാക്കാൻ ബാധ്യസ്ഥരാണ്. ഒപ്പം, ആരുടെയും ഹൃദയം നാം മൂലം മുറിയപ്പെടാതെ ശ്രദ്ധിക്കാം.
നർമത്തിനായിട്ടു പോലും ആരെയും നോവിക്കാതിരിക്കാം. അകൃത്യങ്ങളാൽ ദൈവഹൃദയത്തെ വേദനിപ്പിക്കാതിരിക്കാം. അതിന് ആദ്യം നമ്മുടെ ഹൃത്തടങ്ങൾ വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഹൃദയശൂന്യരുടെ മധ്യത്തിൽ സഹൃദയരാകാം. നമുക്കുവേണ്ടി മാത്രം മിടിക്കുന്ന ഹൃദയം ജന്മനാ നല്കപ്പെടുന്ന ഒന്നാണ്.
എന്നാൽ, മറ്റുള്ളവർക്കു വേണ്ടിക്കൂടി തുടിക്കുന്ന ഹൃദയം നാം നേടിയെടുക്കേണ്ട ഒന്നാണ്. അപരർക്ക് ഉൾക്ഷതങ്ങളുണ്ടാക്കാൻ നാം കൈയിൽ കാച്ചിമിനുക്കി കരുതിയിട്ടുള്ള ആയുധങ്ങളെ ദൂരെയെറിയാൻ നോന്പിന്റെ നാളുകളിൽ നമുക്കു കഴിയട്ടെ. ഹൃദയഭേദകമല്ല, ഹൃദയസ്പർശിയായിരിക്കണം ക്രിസ്ത്യാനികളായ നമ്മുടെ വാക്കും പ്രവൃത്തിയും. പരിശുദ്ധനായവന്റെ പിളർക്കപ്പെട്ട പാർശ്വമാകണം പുണ്യജീവിതത്തിക്കുള്ള നമ്മുടെ പാഠപ്പുസ്തകം.
കടലോളം കനിവും കരുതലും തുളുന്പിനിന്ന ആ ഹൃദയകുംഭത്തിൽനിന്നും മനുഷ്യമക്കളുടെ ദേഹീദേഹങ്ങളെ വിശുദ്ധീകരിക്കുന്നതിനുള്ള രുധിരതീർഥങ്ങൾ ഉൗറിയിറങ്ങി. അവസാനതുള്ളി ചോരയും നീരും മണ്ണിന്റെ മാറിലേക്ക് അവൻ ചിന്തി. മിച്ചം വയ്ക്കാൻ അവന് ഒന്നും വേണ്ട.
അവന്റെ മാറു മുറിയപ്പെട്ടതു നമ്മുടെ മനോമുറിവുകൾ ഉണങ്ങാനാണ്. അവയ്ക്കുള്ള മരുന്നും ലേപനവുമായാണ് തന്റെ വിലാവിലെ ശോണിതവും വെള്ളവും അവൻ കനിഞ്ഞരുളിയത്. മിടിപ്പുകൾ ഒടുങ്ങിയ തന്റെ ഹൃത്തടത്തിനുള്ളിലും നമ്മുടെ സൗഖ്യത്തിനുള്ള അമൂല്യ ഒൗഷധക്കൂട്ടുകൾ ദയാമയനായ ആ ദിവ്യഭിഷഗ്വരൻ കരുതിവച്ചിരുന്നു. കേവലം ഹൃദയഭേദനംകൊണ്ടു തീരുന്നവയല്ല അവനു നമ്മോടുള്ള വാത്സല്യത്തുടിപ്പുകൾ.
ഹൃദയഭേദകങ്ങളായ ചില അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കാം. ചിരിച്ചുകൊണ്ടു ചങ്കുതുരന്നവർ, കർമങ്ങളും കഥനങ്ങളുംകൊണ്ട് ആഴമുള്ള ആന്തരികനൊന്പരങ്ങൾ നല്കിയവർ, ദുരിതകാലങ്ങളിൽ ദുഷ്ടതകൾകൊണ്ട് വേദന വർധിപ്പിച്ചവർ തുടങ്ങി ചിലരുടെയെങ്കിലുമൊക്കെ പെരുമാറ്റങ്ങളും മനോഭാവങ്ങളും ഒരു കുന്താഗ്രം കണക്കെ ഉള്ളിൽ തുളഞ്ഞിരിപ്പുണ്ടാവാം.
മനം മുറിയുന്ന അത്തരം അനുഭവങ്ങളെ ചങ്കുതകർന്ന സൗഖ്യദായകനു സമർപ്പിക്കാം. തകർക്കപ്പെട്ട ഹൃദയമുള്ളവനേ ഉള്ളുതകർന്നവരുടെ അവസ്ഥ മനസിലാകൂ. ചങ്കിലെ ചോരയാൽ വീണ്ടെടുക്കപ്പെട്ടവരാണ് നാം എന്ന സത്യം വിസ്മരിച്ചു ജീവിക്കരുത്. നമ്മുടെ നാഥൻ നമുക്കു കല്പിച്ചിട്ടുള്ള വില എത്രയോ വലുതാണ്! തുറക്കപ്പെട്ട തിരുവിലാവിനെ ആരാധിക്കുന്ന നാം അതിനുള്ളിലെ ഇന്നും നിലയ്ക്കാത്ത സ്നേഹസ്പന്ദനങ്ങൾ സ്വന്തമാക്കാൻ ബാധ്യസ്ഥരാണ്. ഒപ്പം, ആരുടെയും ഹൃദയം നാം മൂലം മുറിയപ്പെടാതെ ശ്രദ്ധിക്കാം.
നർമത്തിനായിട്ടു പോലും ആരെയും നോവിക്കാതിരിക്കാം. അകൃത്യങ്ങളാൽ ദൈവഹൃദയത്തെ വേദനിപ്പിക്കാതിരിക്കാം. അതിന് ആദ്യം നമ്മുടെ ഹൃത്തടങ്ങൾ വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഹൃദയശൂന്യരുടെ മധ്യത്തിൽ സഹൃദയരാകാം. നമുക്കുവേണ്ടി മാത്രം മിടിക്കുന്ന ഹൃദയം ജന്മനാ നല്കപ്പെടുന്ന ഒന്നാണ്.
എന്നാൽ, മറ്റുള്ളവർക്കു വേണ്ടിക്കൂടി തുടിക്കുന്ന ഹൃദയം നാം നേടിയെടുക്കേണ്ട ഒന്നാണ്. അപരർക്ക് ഉൾക്ഷതങ്ങളുണ്ടാക്കാൻ നാം കൈയിൽ കാച്ചിമിനുക്കി കരുതിയിട്ടുള്ള ആയുധങ്ങളെ ദൂരെയെറിയാൻ നോന്പിന്റെ നാളുകളിൽ നമുക്കു കഴിയട്ടെ. ഹൃദയഭേദകമല്ല, ഹൃദയസ്പർശിയായിരിക്കണം ക്രിസ്ത്യാനികളായ നമ്മുടെ വാക്കും പ്രവൃത്തിയും. പരിശുദ്ധനായവന്റെ പിളർക്കപ്പെട്ട പാർശ്വമാകണം പുണ്യജീവിതത്തിക്കുള്ള നമ്മുടെ പാഠപ്പുസ്തകം.