നാളതുവരെ അവൻ നടന്ന വഴികളെല്ലാം കാൽവരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയിൽ സംഗമിച്ചു. അതിലൂടെ തന്റെ ദൗത്യപൂത്തീകരണത്തിന്റെ വിജയശൃംഗത്തിലേക്കു രക്ഷയുടെ പ്രതീകമായി താൻ മാറ്റിയ ശിക്ഷയുടെ ചിഹ്നവും വഹിച്ച് ഏകാന്തപഥികനായി അവൻ നടന്നു.
അതുകൊണ്ടുതന്നെ അത് കുരിശിലേക്കുള്ള വഴി എന്നതിലുപരി മനുഷ്യകുലത്തിന്റെ നിത്യരക്ഷയിലേക്കുള്ള കുരിശാകുന്ന വഴിയായിരുന്നു. കല്ലുകളും മുള്ളുകളും നിറഞ്ഞതും അധികമാരും ചിവിട്ടിയിട്ടില്ലാത്തതുമായ നടവഴി. മരണത്തിലേക്കല്ല, മഹിതോത്ഥാനത്തിലേക്കുള്ള യാത്രയായിരുന്നു അത്. മണ്ണിന്റെ മാറിലൂടെ അവൻ ചെയ്ത മണിക്കൂറുകൾ മാത്രം നീണ്ട അന്തിമയാത്ര.
മുൻവർഷത്ത തന്റെ തിരക്കേറിയ ജീവിതത്തിൽ എത്രയോ ദൂരങ്ങൾ അവൻ സഞ്ചരിച്ചു. ഓരോ യാത്രയ്ക്കും അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവന്റെ നടപ്പാതകൾ നീണ്ടുപോയത് മറ്റുള്ളവരുടെ നന്മയിലേക്കായിരുന്നു. സഹജരുടെ അവസ്ഥകളിലേക്കും ആവശ്യങ്ങളിലേക്കും നീണ്ട സഞ്ചാരമായിരുന്നു അവയോരോന്നും. അന്ധരുടെ അന്ധകാരത്തിലേക്കും, ബധിരരുടെ ബന്ധനത്തിലേക്കും, മൂകരുടെ മൗനത്തിലേക്കും, വ്യാധിതരുടെ വേദനകളിലേക്കുമൊക്കെ അവൻ യാത്രപോയി.
ദൃഢചിത്തനായി അവൻ നടന്നു, കാരണം അവന് എത്തിപ്പിടിക്കാൻ ലക്ഷ്യങ്ങളും പാലിക്കാൻ വാഗ്ദാനങ്ങളും മുന്പിലുണ്ടായിരുന്നു. അതിനാൽതന്നെ അവനെ പിന്തിരിപ്പിക്കാൻ ഒരു ബാഹ്യശക്തിക്കും കഴിഞ്ഞില്ല. നമ്മുടെ ഏവ ടെയും നിത്യരക്ഷയിലേക്കു നീണ്ടുകിടന്ന ആ വഴിയിൽ പലതവണ പാദമിടറിയപ്പോഴും നമ്മെക്കുറിച്ചുള്ള ഓർമകൾ ചിതറിവീഴാതെ അവൻ ചേർത്തുപിടിച്ചിട്ടുണ്ടാവണം.
നാമും യാത്രികരല്ലേ? പലതിനെയും തേടിയും നേടാനുമുള്ള പ്രയാണത്തിലല്ലേ നാമും? നമ്മുടെ മാർഗങ്ങളും ലക്ഷ്യങ്ങളും ഒരു പോലെ പവിത്രമായിരിക്കട്ടെ. മറ്റുള്ളവരുടെ ഇല്ലായ്മകളിലേക്കും കുറവുകളിലേക്കും ആയിരിക്കണം നമ്മുടെയും ചുവടുകൾ ചലിക്കേണ്ടത്. വയ്ക്കുന്ന ഓരോ ചുവടും നിർണായകമാണ്. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ അത് സാരമായി ബാധിക്കും. ആകയാൽ, തെറ്റായ ദിശകളിലൂടെ നാശോന്മുഖമായുള്ള യാത്രകൾ ഇവിടെവച്ച് അവസാനിപ്പിക്കാം.
പതനത്തിലേക്കുള്ള പാതകളിൽനിന്നു പാതിദൂരത്തെങ്കിലുംവച്ച് പിന്തിരിയാം. തെറ്റുകളിലേക്ക്, തന്നിഷ്ടങ്ങളിലേക്ക്, വിശ്വാസരാഹിത്യത്തിലേക്ക് തുടങ്ങി ദൈവമക്കളെന്ന നിലയിൽ നമുക്കു ചേരാത്ത ചിലയിടങ്ങളിലേക്ക് നമ്മുടെ പാദങ്ങൾ വ്യഗ്രതപൂണ്ടു സഞ്ചരിച്ചിട്ടുണ്ടാവാം. നമ്മുടെ വഴികളെയും ചുവടുകളെയും വിശുദ്ധീകരിക്കണമേയെന്ന് പ്രാർഥിക്കാം.
ആരുടെയും പതനം കൊതിക്കേണ്ട. നാമുൾപ്പടെ നില്ക്കുന്നവയൊക്കെയും എന്നെങ്കിലും നിപതിക്കേണ്ടവ തന്നെയാണ്. ആത്യന്തികമായി നാം നടത്തേണ്ട നാശോന്മുഖമായ യാത്രയെക്കുറിച്ച് നോന്പിന്റെ നാളുകളിൽ ചിന്തയുള്ളവരാകാം. അനുദിനക്ലേശങ്ങളുമേന്തിയുള്ള നമ്മുടെ യാത്രയിൽ നാം അനാഥരല്ല. ആരും കൂട്ടിനില്ലാഞ്ഞവൻ കരം പിടിച്ചു കൂടെത്തന്നെയുണ്ട്. ആയുസിന്റെ ശിഷ്ടദൂരം കുരിശു ചുമന്നവനെ കൂട്ടുപിടിച്ചു നടക്കാം.
അതുകൊണ്ടുതന്നെ അത് കുരിശിലേക്കുള്ള വഴി എന്നതിലുപരി മനുഷ്യകുലത്തിന്റെ നിത്യരക്ഷയിലേക്കുള്ള കുരിശാകുന്ന വഴിയായിരുന്നു. കല്ലുകളും മുള്ളുകളും നിറഞ്ഞതും അധികമാരും ചിവിട്ടിയിട്ടില്ലാത്തതുമായ നടവഴി. മരണത്തിലേക്കല്ല, മഹിതോത്ഥാനത്തിലേക്കുള്ള യാത്രയായിരുന്നു അത്. മണ്ണിന്റെ മാറിലൂടെ അവൻ ചെയ്ത മണിക്കൂറുകൾ മാത്രം നീണ്ട അന്തിമയാത്ര.
മുൻവർഷത്ത തന്റെ തിരക്കേറിയ ജീവിതത്തിൽ എത്രയോ ദൂരങ്ങൾ അവൻ സഞ്ചരിച്ചു. ഓരോ യാത്രയ്ക്കും അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവന്റെ നടപ്പാതകൾ നീണ്ടുപോയത് മറ്റുള്ളവരുടെ നന്മയിലേക്കായിരുന്നു. സഹജരുടെ അവസ്ഥകളിലേക്കും ആവശ്യങ്ങളിലേക്കും നീണ്ട സഞ്ചാരമായിരുന്നു അവയോരോന്നും. അന്ധരുടെ അന്ധകാരത്തിലേക്കും, ബധിരരുടെ ബന്ധനത്തിലേക്കും, മൂകരുടെ മൗനത്തിലേക്കും, വ്യാധിതരുടെ വേദനകളിലേക്കുമൊക്കെ അവൻ യാത്രപോയി.
ദൃഢചിത്തനായി അവൻ നടന്നു, കാരണം അവന് എത്തിപ്പിടിക്കാൻ ലക്ഷ്യങ്ങളും പാലിക്കാൻ വാഗ്ദാനങ്ങളും മുന്പിലുണ്ടായിരുന്നു. അതിനാൽതന്നെ അവനെ പിന്തിരിപ്പിക്കാൻ ഒരു ബാഹ്യശക്തിക്കും കഴിഞ്ഞില്ല. നമ്മുടെ ഏവ ടെയും നിത്യരക്ഷയിലേക്കു നീണ്ടുകിടന്ന ആ വഴിയിൽ പലതവണ പാദമിടറിയപ്പോഴും നമ്മെക്കുറിച്ചുള്ള ഓർമകൾ ചിതറിവീഴാതെ അവൻ ചേർത്തുപിടിച്ചിട്ടുണ്ടാവണം.
നാമും യാത്രികരല്ലേ? പലതിനെയും തേടിയും നേടാനുമുള്ള പ്രയാണത്തിലല്ലേ നാമും? നമ്മുടെ മാർഗങ്ങളും ലക്ഷ്യങ്ങളും ഒരു പോലെ പവിത്രമായിരിക്കട്ടെ. മറ്റുള്ളവരുടെ ഇല്ലായ്മകളിലേക്കും കുറവുകളിലേക്കും ആയിരിക്കണം നമ്മുടെയും ചുവടുകൾ ചലിക്കേണ്ടത്. വയ്ക്കുന്ന ഓരോ ചുവടും നിർണായകമാണ്. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ അത് സാരമായി ബാധിക്കും. ആകയാൽ, തെറ്റായ ദിശകളിലൂടെ നാശോന്മുഖമായുള്ള യാത്രകൾ ഇവിടെവച്ച് അവസാനിപ്പിക്കാം.
പതനത്തിലേക്കുള്ള പാതകളിൽനിന്നു പാതിദൂരത്തെങ്കിലുംവച്ച് പിന്തിരിയാം. തെറ്റുകളിലേക്ക്, തന്നിഷ്ടങ്ങളിലേക്ക്, വിശ്വാസരാഹിത്യത്തിലേക്ക് തുടങ്ങി ദൈവമക്കളെന്ന നിലയിൽ നമുക്കു ചേരാത്ത ചിലയിടങ്ങളിലേക്ക് നമ്മുടെ പാദങ്ങൾ വ്യഗ്രതപൂണ്ടു സഞ്ചരിച്ചിട്ടുണ്ടാവാം. നമ്മുടെ വഴികളെയും ചുവടുകളെയും വിശുദ്ധീകരിക്കണമേയെന്ന് പ്രാർഥിക്കാം.
ആരുടെയും പതനം കൊതിക്കേണ്ട. നാമുൾപ്പടെ നില്ക്കുന്നവയൊക്കെയും എന്നെങ്കിലും നിപതിക്കേണ്ടവ തന്നെയാണ്. ആത്യന്തികമായി നാം നടത്തേണ്ട നാശോന്മുഖമായ യാത്രയെക്കുറിച്ച് നോന്പിന്റെ നാളുകളിൽ ചിന്തയുള്ളവരാകാം. അനുദിനക്ലേശങ്ങളുമേന്തിയുള്ള നമ്മുടെ യാത്രയിൽ നാം അനാഥരല്ല. ആരും കൂട്ടിനില്ലാഞ്ഞവൻ കരം പിടിച്ചു കൂടെത്തന്നെയുണ്ട്. ആയുസിന്റെ ശിഷ്ടദൂരം കുരിശു ചുമന്നവനെ കൂട്ടുപിടിച്ചു നടക്കാം.