സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്വിലെ വാസത്തിനിടയിൽ ലഭിച്ച ഒരു തൈലാഭിഷേകം. അതും ഒരു നാരിയിൽനിന്ന്. പണപ്രേമികൾക്കും ദുരാഗ്രഹികൾക്കും അവളുടെ ചെയ്തി ഒരു പാഴ്ചെലവായപ്പോൾ കർത്താവിനു അത് സദ്പ്രവൃത്തിയും മഹത്തായ നിക്ഷേപവുമായി. സന്പന്നരും സംപൂജ്യരുമായ പലരും അവന്റെ മിത്രങ്ങളും ശ്രോതാക്കളുമായുണ്ടായിരുന്നു.
എങ്കിലും, അവർക്കൊന്നും തോന്നാതിരുന്നത് ഒരു സ്ത്രീക്ക് തോന്നി. അതുകൊണ്ടുതന്നെ അവളുടെ പേരും പ്രവൃത്തിയും വേദഗ്രന്ഥത്തിന്റെ ഏടുകളിൽ ഇടം നേടി. നമ്മുടെ ഹൃദയമാകുന്ന ബഥാനിയായിൽ എത്രയോ തവണ നമ്മുടെ നാഥൻ അതിഥിയായി എത്തിയിട്ടുണ്ട്. അവനെ ആതിഥ്യമര്യാദകളോടെ നാം സ്വാഗതം ചെയ്തിട്ടുണ്ടോ, സ്വീകരിച്ചിട്ടുണ്ടോ, സൽക്കരിച്ചിട്ടുണ്ടോ?
ഓർക്കണം, നാം വിളന്പിക്കൊടുക്കുന്ന ആത്മീയവിഭവങ്ങളാണ് പൈദാഹങ്ങൾ അകറ്റി അവനെ സംതൃപ്തനാക്കുന്നത്. അവയിൽ പ്രഥമം നമ്മുടെ അനുതാപം തന്നെ. ഹൃദയമാകുന്ന വെണ്കൽഭരണിയിൽ മനസ്താപത്തിന്റെ നാർദിൻ നിറച്ചു വയ്ക്കാം.
ദൈവത്തിനർഹമായത് യഥാസമയം യഥോചിതം കൊടുക്കുന്നവരിലാണ് അവിടുത്തെ ദൃഷ്ടി പതിയുക. മനുഷ്യർക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള സന്പത്തും സംഭാവനകളുമൊക്കെ നാം അവനെപ്രതി കൊടുത്തിട്ടുള്ളവ നല്ലതുതന്നെ. അവയോടൊപ്പം, അവയെക്കാളുപരി അവൻ മാത്രം കാണുന്ന നമ്മുടെ ഹൃദയം അർപ്പിച്ചിട്ടുണ്ടോ?
ബഥാനിയായിലെ പെണ്പിറന്നവൾ കർത്താവിന്റെ ശിരസുപൂശിയത് അവളിലെ പശ്ചാത്താപത്തിന്റെ പനിനീർ കൊണ്ടായിരുന്നു. അതിന്റെ പരിമളത്തിലാണ് അവൻ ആകൃഷ്ടനായത്. അതുകൊണ്ടാണ് അതു ശിമയോൻ വിളന്പിവച്ചവയെക്കാൾ രുചികരമായി തോന്നിയതും. ശിമയോന്റേത് ഭൗതികവിഭവങ്ങളായിരുന്നെങ്കിൽ അവളുടേത് ആത്മീയമായിരുന്നു. അവൻ വിരുന്നൊരുക്കിയതു തന്റെ ഉൗട്ടുമുറിയിലെ വട്ടമേശയിലായിരുന്നെങ്കിൽ അവൾ തന്റെ പൊട്ടിത്തകർന്ന ഉൾത്തടത്തിലായിരുന്നു.
നാം കൊടുക്കുന്നതിന്റെ ഭാരമല്ല, കൊടുക്കുന്പോഴുള്ള നമ്മുടെ ഭാവമാണ് കർത്താവ് കണക്കിലെടുക്കുക. ആരുടെയും ആത്മീയതയെയും ഭക്തിപ്രകടനങ്ങളെയും പാഴ്വേലയായി കാണുകയോ വിമർശിക്കുകയോ ചെയ്യാതിരിക്കാം. ദൈവം അവയ്ക്കൊക്കെ നാമറിയാത്ത വ്യാഖ്യാനവും അർഥവും നൽകുന്നുണ്ട്.
ആത്മീയതയെ കന്പോളക്കണ്ണുകൾകൊണ്ടു കണ്ട്, ലാഭനഷ്ടങ്ങളുടെ ത്രാസിൽ തൂക്കിനോക്കരുത്. വിശ്വാസജീവിതത്തിൽ ലാഭങ്ങൾ മാത്രമല്ല, ചില നഷ്ടങ്ങളുമുണ്ടാകും. ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ആശിച്ച ആഗ്രഹങ്ങൾ കിട്ടാതെ വരുന്പോൾ ഇട്ടെറിഞ്ഞുപോകാനുള്ളതല്ല വിശ്വാസം.
നമ്മുടെ ജീവിതസാഹചര്യങ്ങളകുന്ന ബഥാനിയായിൽ ശുദ്ധവും, മൂല്യമേറിയതുമായ കാണിക്കകൾ കർത്താവിനു നേദിക്കാനുള്ള വിശുദ്ധനാളുകളാണ് വലിയനോന്പിന്റേത്. അവയാൽ നമ്മുടെ ജീവിതം സൗരഭ്യപൂരിതമാകട്ടെ.
എങ്കിലും, അവർക്കൊന്നും തോന്നാതിരുന്നത് ഒരു സ്ത്രീക്ക് തോന്നി. അതുകൊണ്ടുതന്നെ അവളുടെ പേരും പ്രവൃത്തിയും വേദഗ്രന്ഥത്തിന്റെ ഏടുകളിൽ ഇടം നേടി. നമ്മുടെ ഹൃദയമാകുന്ന ബഥാനിയായിൽ എത്രയോ തവണ നമ്മുടെ നാഥൻ അതിഥിയായി എത്തിയിട്ടുണ്ട്. അവനെ ആതിഥ്യമര്യാദകളോടെ നാം സ്വാഗതം ചെയ്തിട്ടുണ്ടോ, സ്വീകരിച്ചിട്ടുണ്ടോ, സൽക്കരിച്ചിട്ടുണ്ടോ?
ഓർക്കണം, നാം വിളന്പിക്കൊടുക്കുന്ന ആത്മീയവിഭവങ്ങളാണ് പൈദാഹങ്ങൾ അകറ്റി അവനെ സംതൃപ്തനാക്കുന്നത്. അവയിൽ പ്രഥമം നമ്മുടെ അനുതാപം തന്നെ. ഹൃദയമാകുന്ന വെണ്കൽഭരണിയിൽ മനസ്താപത്തിന്റെ നാർദിൻ നിറച്ചു വയ്ക്കാം.
ദൈവത്തിനർഹമായത് യഥാസമയം യഥോചിതം കൊടുക്കുന്നവരിലാണ് അവിടുത്തെ ദൃഷ്ടി പതിയുക. മനുഷ്യർക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള സന്പത്തും സംഭാവനകളുമൊക്കെ നാം അവനെപ്രതി കൊടുത്തിട്ടുള്ളവ നല്ലതുതന്നെ. അവയോടൊപ്പം, അവയെക്കാളുപരി അവൻ മാത്രം കാണുന്ന നമ്മുടെ ഹൃദയം അർപ്പിച്ചിട്ടുണ്ടോ?
ബഥാനിയായിലെ പെണ്പിറന്നവൾ കർത്താവിന്റെ ശിരസുപൂശിയത് അവളിലെ പശ്ചാത്താപത്തിന്റെ പനിനീർ കൊണ്ടായിരുന്നു. അതിന്റെ പരിമളത്തിലാണ് അവൻ ആകൃഷ്ടനായത്. അതുകൊണ്ടാണ് അതു ശിമയോൻ വിളന്പിവച്ചവയെക്കാൾ രുചികരമായി തോന്നിയതും. ശിമയോന്റേത് ഭൗതികവിഭവങ്ങളായിരുന്നെങ്കിൽ അവളുടേത് ആത്മീയമായിരുന്നു. അവൻ വിരുന്നൊരുക്കിയതു തന്റെ ഉൗട്ടുമുറിയിലെ വട്ടമേശയിലായിരുന്നെങ്കിൽ അവൾ തന്റെ പൊട്ടിത്തകർന്ന ഉൾത്തടത്തിലായിരുന്നു.
നാം കൊടുക്കുന്നതിന്റെ ഭാരമല്ല, കൊടുക്കുന്പോഴുള്ള നമ്മുടെ ഭാവമാണ് കർത്താവ് കണക്കിലെടുക്കുക. ആരുടെയും ആത്മീയതയെയും ഭക്തിപ്രകടനങ്ങളെയും പാഴ്വേലയായി കാണുകയോ വിമർശിക്കുകയോ ചെയ്യാതിരിക്കാം. ദൈവം അവയ്ക്കൊക്കെ നാമറിയാത്ത വ്യാഖ്യാനവും അർഥവും നൽകുന്നുണ്ട്.
ആത്മീയതയെ കന്പോളക്കണ്ണുകൾകൊണ്ടു കണ്ട്, ലാഭനഷ്ടങ്ങളുടെ ത്രാസിൽ തൂക്കിനോക്കരുത്. വിശ്വാസജീവിതത്തിൽ ലാഭങ്ങൾ മാത്രമല്ല, ചില നഷ്ടങ്ങളുമുണ്ടാകും. ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ആശിച്ച ആഗ്രഹങ്ങൾ കിട്ടാതെ വരുന്പോൾ ഇട്ടെറിഞ്ഞുപോകാനുള്ളതല്ല വിശ്വാസം.
നമ്മുടെ ജീവിതസാഹചര്യങ്ങളകുന്ന ബഥാനിയായിൽ ശുദ്ധവും, മൂല്യമേറിയതുമായ കാണിക്കകൾ കർത്താവിനു നേദിക്കാനുള്ള വിശുദ്ധനാളുകളാണ് വലിയനോന്പിന്റേത്. അവയാൽ നമ്മുടെ ജീവിതം സൗരഭ്യപൂരിതമാകട്ടെ.