പാറയിൽനിന്നു പോലും പച്ചവെള്ളം പുറപ്പെടുവിക്കാൻ കഴിവുള്ളവന്റെ തൊണ്ടവരണ്ടു. ഉറുന്പു പോലും ദാഹമകറ്റുന്ന ഉൗഴിപ്പരപ്പിൽ ഒരു കവിൾ ദാഹജലത്തിനായി അവൻ മോഹിച്ചു. ഭൂമിയിലെ ഒരു ജലസ്രോതസിനും കെടുത്താനാവാത്ത, ആത്മാക്കൾക്കുവേണ്ടിയുള്ള ഒരു അടങ്ങാത്ത ദാഹമായിരുന്നു അവന്റേത്. അതുകൊണ്ടാണ് തലമുറകളുടെ ദാഹമകറ്റിയ യാക്കോബിന്റെ കിണറ്റിൽനിന്നു പോലും അവൻ കുടിക്കാതിരുന്നത്.
കുളക്കരയിലൂടെ നടന്നിട്ടും അരു വികളെപ്പറ്റി വാചാലനായിട്ടും ഒരു കുന്പിൾ കുടിനീരു പോലും എങ്ങുനിന്നും കോരിയെടുത്തില്ല. “എനിക്ക് കുടിക്കാൻ തരൂ’ എന്നു നട്ടുച്ചയ്ക്ക് ഒരു നാരിയോട് ആവശ്യപ്പെട്ടതു പോലും ജീവജലം കോരിയെടുക്കാനാവാതെ നിസഹായയായ അവളുടെ ആത്മാവിന്റെ ദുരവസ്ഥയെ നേടാനായിരുന്നു. അവിടേക്ക് അവൻ ജീവജലം ഒഴുക്കിയപ്പോഴാണ് അവളുടെ ദാഹം ശമിച്ചതും കുടിനീരിനായി വന്നവൾ കുടം പോലും കൈയിലെടുക്കാതെ മടങ്ങിപ്പോയതും.
കുരിശോളം കൂടെയുണ്ടായിരുന്ന അവന്റെ ആ ദാഹം. പാണികൾ അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ പ്രാണൻ പിരിയുന്നതിനു മുന്പുപോലും ചാരെ ചാകാൻ കിടന്ന ചോരന്റെ ആത്മാവിനെയും അവൻ തന്നോടു ചേർത്തുപിടിച്ചത് അതുകൊണ്ടാണ്.
നമ്മുടെ ജീവിതത്തിലെ ലൗകിക മോഹങ്ങളാകുന്ന ദാഹങ്ങളെയും അവയെ കെടുത്താൻ നാം സമീപിക്കുന്ന കിണറുകളെയുമൊക്കെ വിചിന്തന വിഷയമാക്കാം. ഓർക്കണം, കേവലം നരരും നാല്കാലികളും കുടിക്കുന്ന കിണറ്റിൽനിന്നു കുടിക്കേണ്ടവരല്ല ക്രൈസ്തവരായ നാം. പിന്നെയോ, ക്രിസ്തുവാകുന്ന ഉണങ്ങാത്ത ഉറവയിൽനിന്ന് ഉൗറിയിറങ്ങുന്ന നിത്യജീവന്റെ തെളിനീരു നുകരേണ്ടവരാണ്.
ഭൂമിയിലുള്ള കുളങ്ങൾ നമ്മുടെ ദാഹങ്ങളെ തീവ്രമാകുകയേ ഉള്ളൂ. അതുകൊണ്ടാണ് നമുക്കു വീണ്ടും അവയുടെ കരയിൽ എത്തേണ്ടതായി വരുന്നത്. എന്നാൽ, മേലിൽ ദാഹിക്കാതിരിക്കാൻ പിളർക്കപ്പെട്ട നമ്മുടെ രക്ഷകന്റെ പാർശ്വത്തിൽനിന്നു പൊട്ടിയൊഴുകിയ അനശ്വര ജീവന്റെ അമൃത് നാം അനുനിമിഷം മോന്തിക്കുടിക്കണം.
ചില കുടങ്ങളും കുളങ്ങളുമൊക്കെ ഉപേക്ഷിക്കാനും ചില മാർഗങ്ങൾ മറക്കാനുമുള്ളതാണ് നോന്പുകാലം. ജീവിതത്തിലെ പൊട്ടക്കിണറുകളെ മൂടിക്കളയാം. അവ കെണിക്കുഴികളാണ്. നമ്മുടെ നടവഴിയോരങ്ങളിൽ ഇനിമുതൽ ജീവന്റെ തണ്ണീർത്തടങ്ങൾ നിറഞ്ഞുകവിഞ്ഞു കിടക്കട്ടെ.
ദാഹമല്ല, അന്തർദാഹമാണ് നമുക്കുണ്ടായിരിക്കേണ്ടത്. ദാഹം ദേഹത്തിന്റേതും അന്തർദാഹം ആത്മാവിന്റേതുമത്രേ. നിത്യജീവന്റെ ജലപാനത്തിനു നാം ചില ശ്രമങ്ങൾ നടത്തേണ്ടതായുണ്ട്. ആത്മീയ ജീവിതത്തിനു പ്രഥമസ്ഥാനം കൊടുക്കാം. കൂദാശകളുടെ രൂപത്തിൽ സഭ സമ്മാനിക്കുന്ന കയറും പാളയുമൊക്കെ വേണ്ടത്ര മുന്നൊരുക്കത്തോടെ സ്വീകരിക്കാം. ക്രിസ്തുവാകുന്ന കിണറ്റിൽനിന്നു കുടിക്കാം. നിലനില്ക്കുന്ന ജീവനുവേണ്ടി മൃതിശയ്യയിൽ വരെ ദാഹിക്കാം.
ഒപ്പം, ആരുടെയും അന്തർദാഹങ്ങൾക്കു നാം തടസമാകാതിരിക്കുക. നിത്യജീവന്റെ തീർഥം എല്ലാവരുടെയും ഹൃദയകുംഭങ്ങളിൽ നിറഞ്ഞുതുളുന്പട്ടെ.
കുളക്കരയിലൂടെ നടന്നിട്ടും അരു വികളെപ്പറ്റി വാചാലനായിട്ടും ഒരു കുന്പിൾ കുടിനീരു പോലും എങ്ങുനിന്നും കോരിയെടുത്തില്ല. “എനിക്ക് കുടിക്കാൻ തരൂ’ എന്നു നട്ടുച്ചയ്ക്ക് ഒരു നാരിയോട് ആവശ്യപ്പെട്ടതു പോലും ജീവജലം കോരിയെടുക്കാനാവാതെ നിസഹായയായ അവളുടെ ആത്മാവിന്റെ ദുരവസ്ഥയെ നേടാനായിരുന്നു. അവിടേക്ക് അവൻ ജീവജലം ഒഴുക്കിയപ്പോഴാണ് അവളുടെ ദാഹം ശമിച്ചതും കുടിനീരിനായി വന്നവൾ കുടം പോലും കൈയിലെടുക്കാതെ മടങ്ങിപ്പോയതും.
കുരിശോളം കൂടെയുണ്ടായിരുന്ന അവന്റെ ആ ദാഹം. പാണികൾ അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ പ്രാണൻ പിരിയുന്നതിനു മുന്പുപോലും ചാരെ ചാകാൻ കിടന്ന ചോരന്റെ ആത്മാവിനെയും അവൻ തന്നോടു ചേർത്തുപിടിച്ചത് അതുകൊണ്ടാണ്.
നമ്മുടെ ജീവിതത്തിലെ ലൗകിക മോഹങ്ങളാകുന്ന ദാഹങ്ങളെയും അവയെ കെടുത്താൻ നാം സമീപിക്കുന്ന കിണറുകളെയുമൊക്കെ വിചിന്തന വിഷയമാക്കാം. ഓർക്കണം, കേവലം നരരും നാല്കാലികളും കുടിക്കുന്ന കിണറ്റിൽനിന്നു കുടിക്കേണ്ടവരല്ല ക്രൈസ്തവരായ നാം. പിന്നെയോ, ക്രിസ്തുവാകുന്ന ഉണങ്ങാത്ത ഉറവയിൽനിന്ന് ഉൗറിയിറങ്ങുന്ന നിത്യജീവന്റെ തെളിനീരു നുകരേണ്ടവരാണ്.
ഭൂമിയിലുള്ള കുളങ്ങൾ നമ്മുടെ ദാഹങ്ങളെ തീവ്രമാകുകയേ ഉള്ളൂ. അതുകൊണ്ടാണ് നമുക്കു വീണ്ടും അവയുടെ കരയിൽ എത്തേണ്ടതായി വരുന്നത്. എന്നാൽ, മേലിൽ ദാഹിക്കാതിരിക്കാൻ പിളർക്കപ്പെട്ട നമ്മുടെ രക്ഷകന്റെ പാർശ്വത്തിൽനിന്നു പൊട്ടിയൊഴുകിയ അനശ്വര ജീവന്റെ അമൃത് നാം അനുനിമിഷം മോന്തിക്കുടിക്കണം.
ചില കുടങ്ങളും കുളങ്ങളുമൊക്കെ ഉപേക്ഷിക്കാനും ചില മാർഗങ്ങൾ മറക്കാനുമുള്ളതാണ് നോന്പുകാലം. ജീവിതത്തിലെ പൊട്ടക്കിണറുകളെ മൂടിക്കളയാം. അവ കെണിക്കുഴികളാണ്. നമ്മുടെ നടവഴിയോരങ്ങളിൽ ഇനിമുതൽ ജീവന്റെ തണ്ണീർത്തടങ്ങൾ നിറഞ്ഞുകവിഞ്ഞു കിടക്കട്ടെ.
ദാഹമല്ല, അന്തർദാഹമാണ് നമുക്കുണ്ടായിരിക്കേണ്ടത്. ദാഹം ദേഹത്തിന്റേതും അന്തർദാഹം ആത്മാവിന്റേതുമത്രേ. നിത്യജീവന്റെ ജലപാനത്തിനു നാം ചില ശ്രമങ്ങൾ നടത്തേണ്ടതായുണ്ട്. ആത്മീയ ജീവിതത്തിനു പ്രഥമസ്ഥാനം കൊടുക്കാം. കൂദാശകളുടെ രൂപത്തിൽ സഭ സമ്മാനിക്കുന്ന കയറും പാളയുമൊക്കെ വേണ്ടത്ര മുന്നൊരുക്കത്തോടെ സ്വീകരിക്കാം. ക്രിസ്തുവാകുന്ന കിണറ്റിൽനിന്നു കുടിക്കാം. നിലനില്ക്കുന്ന ജീവനുവേണ്ടി മൃതിശയ്യയിൽ വരെ ദാഹിക്കാം.
ഒപ്പം, ആരുടെയും അന്തർദാഹങ്ങൾക്കു നാം തടസമാകാതിരിക്കുക. നിത്യജീവന്റെ തീർഥം എല്ലാവരുടെയും ഹൃദയകുംഭങ്ങളിൽ നിറഞ്ഞുതുളുന്പട്ടെ.